ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

സിനിമയില്‍ ചെയ്ത റേപ്പ് സീന്‍ ഭയനാകമായിരുന്നുവെന്ന് നടി ദിയ മിര്‍സ. ബലാത്സംഗ രംഗം ചിത്രീകരിച്ചതിന് ശേഷം വൈകാരികമായി തളരുകയും ഛര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ദിയ മിര്‍സ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘കാഫിര്‍’ എന്ന വെബ് സീരിസിലെ രംഗത്തെ കുറിച്ചാണ് നടി സംസാരിച്ചത്.

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്. കാഫിര്‍ സിനിമയായി റീ റിലീസ് ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ദിയയുടെ അഭിമുഖം ചര്‍ച്ചയാകുന്നത്. ”ആ ബലാത്സംഗ രംഗം വളരെ ബുദ്ധിമുട്ട് ആയിരുന്നു. ആ രംഗം ചിത്രീകരിച്ചപ്പോള്‍ എനിക്ക് വിറയല്‍ വന്നു. ഛര്‍ദ്ദിക്കാന്‍ വന്നു.”

”ആ സീക്വന്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ ഞാന്‍ ഛര്‍ദ്ദിച്ചു. അത്രത്തോളം വൈകാരികവും ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാക്കിയതുമായിരുന്നു ആ സാഹചര്യം. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ നിമിഷങ്ങള്‍ ആയിരുന്നു. ഹിമാചലിലെ മനോഹരമായ സ്ഥലങ്ങളിലാണ് സീരിസ് ചിത്രീകരിച്ചത്. എന്നാല്‍ ഇങ്ങനെയുള്ള സീനുകള്‍ ഉള്ളതിനാല്‍ ജോലി കഠിനമായിരുന്നു” എന്നാണ് ദിയ മിര്‍സ പറയുന്നത്.

അതേസമയം, കാഫിര്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കഥയാണ് പറഞ്ഞത്. എട്ട് എപ്പിസോഡുകളുള്ള സീരിസ് സീ5 പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. സോനം നായര്‍ ആണ് വെബ് സീരിസ് ഒരുക്കിയത്. മോഹിത് റെയ്‌ന, ദിഷിത ജെയ്ന്‍, ഉമര്‍ ഷരിഫ്, മീനല്‍ കപൂര്‍, നടാഷ രസ്‌തോഗി, വിക്രം സാഹു തുടങ്ങിയവരും സീരിസിന്റെ ഭാഗമായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക