മരണത്തെ മുന്നില്‍ കണ്ടു, ആറാം മാസം കുഞ്ഞിനെ പുറത്തെടുക്കേണ്ട അവസ്ഥ വന്നു: ദിയ മിര്‍സ

ഗര്‍ഭകാലത്ത് കടന്നു പോയ പ്രതിസന്ധിയെ കുറിച്ചും മരണത്തില്‍ നിന്നും തിരിച്ചു വന്നതിനെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം ദിയ മിര്‍സ. അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ തനിക്ക് അപ്പെന്‍ഡിസൈറ്റിസ് സര്‍ജറിയിലൂടെ കടന്നു പോവേണ്ടി വന്നുവെന്ന് ദിയ പറയുന്നു.

ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ മൂലം തുടര്‍ച്ചയായി ആശുപത്രിയില്‍ വന്നും പോയും ഇരിക്കുകയായിരുന്നു. ആറു മാസം ആയപ്പോഴേക്കും രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവിതം രക്ഷിച്ചതില്‍ ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നു.

അടുത്തിടെ പൂര്‍ണ വളര്‍ച്ചയെത്തും മുമ്പുണ്ടായ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ദിയ പങ്കുവച്ചിരുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് മാതൃത്വത്തെ കുറിച്ചും ഒപ്പം കടന്നുപോയ കഠിന കാലത്തെ കുറിച്ചും ദിയ പങ്കുവെച്ചത്.

മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാന്‍ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെ കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്. അവ്യാന്‍ പിറന്ന് നാലുമാസമായതോടെ ഷൂട്ടിംഗ് തിരക്കുകളിലേക്കും മറ്റും താന്‍ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു.

നാലു മണിക്കൂര്‍ പോലും അവ്യാനില്‍ നിന്ന് മാറിനില്‍ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും കാരണം അമ്മയ്ക്ക് അവ്യാന് വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി