ലൊക്കേഷനിൽ ടോയ്ലറ്റ് പോലും ഉണ്ടാകില്ല, ആ സമയത്ത് എനിക്കങ്ങനെ ചെയ്യേണ്ടി വന്നു : നടി ദിയ മിർസ

കരിയർ തുടങ്ങിയ കാലത്ത് നേരിടേണ്ടിവന്ന വേര്‍തിരിവുകളെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ദിയ മിർസ. സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അന്നത്തെ കാലത്ത് ലഭ്യമായിരുന്നില്ല എന്നാണ് താരം പറയുന്നത്. ബിബിസി ഹിന്ദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പ് താൻ സിനിമയിലെ തുടക്കകാരിയായിരുന്ന സമയത്ത് ഒരു സിനിമാ സെറ്റിൽ നേരിടേണ്ടി വന്ന വേർതിരിവിനെ കുറിച്ചാണ് നടി സംസാരിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അന്ന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിരുന്നില്ലെന്നും ചെറിയ അവസരങ്ങളിൽ പോലും സ്ത്രീകൾ പ്രൊഫഷണലല്ലെന്ന് മുദ്രകുത്തപ്പെടുത്തിയെന്നും അവർ പറഞ്ഞു.

“സിനിമ സെറ്റുകളിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ എല്ലാ തരത്തിലും എല്ലാ രീതിയിലും തടസ്സങ്ങൾ ഉണ്ടായിരുന്നു. നമ്മളോട് പെരുമാറുന്ന രീതിയിലും നമുക്ക് ലഭ്യമായ സൗകര്യങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും. ഞങ്ങളുടെ വാനിറ്റി വാനുകൾ വളരെ ചെറുതായിരുന്നു.

ഞങ്ങൾ പാട്ടുകൾ ചിത്രീകരിക്കാൻ ലൊക്കേഷനുകളിൽ പോകുമ്പോൾ ടോയ്‌ലറ്റ് പോലുള്ള ഒരു അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. അതിനായി മരങ്ങളുടെ പുറകിലോ പാറകളുടെ പുറകിലോ പോകേണ്ടിവരും. മൂന്ന് ആളുകൾ വലിയ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചു പിടിക്കും. ഞങ്ങൾക്ക് വസ്ത്രം മാറാൻ ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു’ എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

‘നടൻമാർ വൈകി വന്നാൽ ആരും അവരോട് ഒരു വാക്കുപോലും പറയില്ല. എന്നാൽ ഒരു സ്ത്രീ കാരണം ഏതെങ്കിലും തരത്തിൽ വൈകിയാൽ ഉടൻ തന്നെ ഞങ്ങളെ പ്രൊഫഷണലല്ലെന്ന് ലേബൽ ചെയ്യും. പല സ്ത്രീ അഭിനേതാക്കളും നടൻമാർ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചും സിനിമ സെറ്റിൽ പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക