ലൊക്കേഷനിൽ ടോയ്ലറ്റ് പോലും ഉണ്ടാകില്ല, ആ സമയത്ത് എനിക്കങ്ങനെ ചെയ്യേണ്ടി വന്നു : നടി ദിയ മിർസ

കരിയർ തുടങ്ങിയ കാലത്ത് നേരിടേണ്ടിവന്ന വേര്‍തിരിവുകളെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ദിയ മിർസ. സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അന്നത്തെ കാലത്ത് ലഭ്യമായിരുന്നില്ല എന്നാണ് താരം പറയുന്നത്. ബിബിസി ഹിന്ദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പ് താൻ സിനിമയിലെ തുടക്കകാരിയായിരുന്ന സമയത്ത് ഒരു സിനിമാ സെറ്റിൽ നേരിടേണ്ടി വന്ന വേർതിരിവിനെ കുറിച്ചാണ് നടി സംസാരിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അന്ന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിരുന്നില്ലെന്നും ചെറിയ അവസരങ്ങളിൽ പോലും സ്ത്രീകൾ പ്രൊഫഷണലല്ലെന്ന് മുദ്രകുത്തപ്പെടുത്തിയെന്നും അവർ പറഞ്ഞു.

“സിനിമ സെറ്റുകളിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ എല്ലാ തരത്തിലും എല്ലാ രീതിയിലും തടസ്സങ്ങൾ ഉണ്ടായിരുന്നു. നമ്മളോട് പെരുമാറുന്ന രീതിയിലും നമുക്ക് ലഭ്യമായ സൗകര്യങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും. ഞങ്ങളുടെ വാനിറ്റി വാനുകൾ വളരെ ചെറുതായിരുന്നു.

ഞങ്ങൾ പാട്ടുകൾ ചിത്രീകരിക്കാൻ ലൊക്കേഷനുകളിൽ പോകുമ്പോൾ ടോയ്‌ലറ്റ് പോലുള്ള ഒരു അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. അതിനായി മരങ്ങളുടെ പുറകിലോ പാറകളുടെ പുറകിലോ പോകേണ്ടിവരും. മൂന്ന് ആളുകൾ വലിയ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചു പിടിക്കും. ഞങ്ങൾക്ക് വസ്ത്രം മാറാൻ ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു’ എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

‘നടൻമാർ വൈകി വന്നാൽ ആരും അവരോട് ഒരു വാക്കുപോലും പറയില്ല. എന്നാൽ ഒരു സ്ത്രീ കാരണം ഏതെങ്കിലും തരത്തിൽ വൈകിയാൽ ഉടൻ തന്നെ ഞങ്ങളെ പ്രൊഫഷണലല്ലെന്ന് ലേബൽ ചെയ്യും. പല സ്ത്രീ അഭിനേതാക്കളും നടൻമാർ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചും സിനിമ സെറ്റിൽ പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ