ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തരുത്; ഡയാന രാജകുമാരിയുടെ മരണത്തെ ഉദ്ധരിച്ച് കോടതി, പരാമര്‍ശം ഷാരൂഖ് മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ളവര്‍ നല്‍കിയ പരാതിയില്‍

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍, സംവിധായകന്‍ കരണ്‍ ജോഹര്‍, പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അസോസിയേഷന്‍, ടിവി സിനെ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തുടങ്ങിയവര്‍ രണ്ടു ചാനലുകള്‍ക്കെതിരെ നല്‍കിയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം തുടങ്ങി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ എന്നീ ചാനലുകള്‍ ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്‌തെന്നും അവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

സിബിഐ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസില്‍ ബോളിവുഡിനെ “അഴുക്ക്”, “അശ്ലീലം”,”ദുഷ്ട” തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വാദം കേള്‍ക്കെ മാധ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.

ബോളിവുഡിനെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ചാനലുകളോട് കോടതി ആവശ്യപ്പെട്ടു. “”മാധ്യമങ്ങള്‍ക്ക് സമാന്തര വിചാരണ നടത്താന്‍ കഴിയില്ല. നിങ്ങള്‍ ഒരു ബ്രോഡ്കാസ്റ്ററാണ്. വാര്‍ത്തകള്‍ കാണിക്കുക.”” വിഷയത്തില്‍ ഡയാന രാജകുമാരിയുടെ മാതൃകയും അവര്‍ എങ്ങനെ മരിച്ചുവെന്നും ജസ്റ്റിസ് രാജിവ് ശക്‌ധേര്‍ ഉദ്ധരിച്ചു.

“”ബോളിവുഡ് താരങ്ങള്‍ക്കും സ്വകാര്യതയ്ക്ക് അര്‍ഹതയുണ്ട്. ഡയാന രാജകുമാരിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ, മാധ്യമങ്ങളാണ് അപകടമരണത്തിന് ഇടയാക്കിയത്”” എന്നും കോടതി പറഞ്ഞു. കൂടാതെ റിപ്പോര്‍ട്ടിങ്ങില്‍ ആരും തടയില്ല. എന്നാല്‍ ഭാഷയും രീതിയും ശരിയായിരിക്കണം എന്നും കോടതി ഉത്തരവിട്ടു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി