'നാണമില്ലാത്ത സ്ത്രീ, നിര്‍മ്മാതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ പെയ്ഡ് ക്യാംപെയ്ന്‍'; കല്‍ക്കി ഒടിടി പതിപ്പില്‍ നിന്നും ദീപികയെ വെട്ടിയിട്ടില്ലെന്ന് കുറിപ്പ്

‘കല്‍ക്കി 2898 എഡി’ രണ്ടാം ഭാഗത്തില്‍ നിന്നും ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. 1000 കോടി കളക്ട് ചെയ്ത ‘കല്‍ക്കി’യില്‍ സുമതി എന്ന കേന്ദ്ര കഥാപാത്രമായാണ് ദീപിക വേഷമിട്ടത്. ഉയര്‍ന്ന പ്രതിഫലം, ഷിഫ്റ്റ് തുടങ്ങിയ ആവശ്യങ്ങള്‍ ദീപിക ഉന്നയിച്ചതോടെ നടിയെ സിനിമയില്‍ നിന്നും മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയായിരുന്നു. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്നും ദീപികയെ മാറ്റിയതോടെയാണ് കല്‍ക്കിയില്‍ നിന്നുകൂടി നടി പുറത്തായത്.

ഇപ്പോഴിതാ കല്‍ക്കിയുടെ ആദ്യ ഭാഗത്തില്‍ നിന്നും ദീപികയുടെ പേര് പോലും ഒഴിവാക്കി എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. കല്‍ക്കിയുടെ ഒടിടിയില്‍ സ്ട്രീം ചെയ്യുന്ന പതിപ്പിലെ എന്‍ഡ് ക്രെഡിറ്റില്‍ നിന്നാണ് ദീപികയുടെ പേര് ഒഴിവാക്കിയത് എന്നാണ് കണ്ടെത്തല്‍. എന്‍ഡ് ക്രെഡിറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കല്‍ക്കിയില്‍ വലിയൊരു റോള്‍ കൈകാര്യം ചെയ്യുകയും സിനിമയുടെ വിജയത്തില്‍ അവിഭാജ്യമായ പങ്കുവഹിക്കുകയും ചെയ്ത ദീപികയുടെ പേര് വെട്ടി മാറ്റിയത് മോശമായിപ്പോയി എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈ ചെയ്തത് മോശമായി പോയി എന്ന അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

എന്നാല്‍ ദീപികയുടെ പേര് ഒഴിവാക്കിയിട്ടില്ല എന്ന വാദങ്ങളുമായാണ് ഒരു വിഭാഗം എക്‌സില്‍ കുറിപ്പുകളും ചിത്രങ്ങളുമായി എത്തുന്നത്. ദീപികയുടെ പേര് വരുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് ചിലര്‍ പങ്കുവച്ചിരിക്കുന്നത്. ദീപിക പെയ്ഡ് ക്യാംപെയ്ന്‍ ആരംഭിച്ചു എന്നടക്കം വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ് ചിലരുടെ ട്വീറ്റുകള്‍.

”ദീപിക പദുക്കോണ്‍ ഏറ്റവും നാണംകെട്ട നടിയും വ്യക്തിയുമാണ്. കല്‍ക്കി സിനിമയ്‌ക്കെതിരെ നിര്‍മ്മാതാക്കളെ അപകീര്‍ത്തിപ്പെടുത്താനായി ഒരു പെയ്ഡ് കാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. അവരുടെ നീചമായ ആവശ്യങ്ങള്‍ കാരണം അവരെ സിനിമയില്‍ നിന്നും പുറത്താക്കിയതു കൊണ്ടാണ്” എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ നടിയുടെ ആരാധകര്‍ രംഗത്തെത്തുന്നുമുണ്ട്. വിമര്‍ശനങ്ങള്‍ എത്തിയതിന് പിന്നാലെ നടിയുടെ പേര് വീണ്ടും ചേര്‍ത്തു എന്നാണ് അഭിപ്രായങ്ങള്‍.

അതേസമയം, കല്‍ക്കി രണ്ടാം ഭാഗത്തില്‍ 25 ശതമാനത്തിലധികം പ്രതിഫലം ദീപിക ആവശ്യപ്പെട്ടുവെന്നും അതിനാലാണ് നടിയെ ഒഴിവാക്കിയത് എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രഭാസ് നായകനായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, ശോഭന തുടങ്ങി തെന്നിന്ത്യയിലെ മിക്ക താരങ്ങളും ഭാഗമായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ