കുഞ്ഞ് ജനിച്ച് മൂന്നാം മാസം ശസ്ത്രക്രിയ, പൊതുവെ കുട്ടികള്‍ കരയും, പക്ഷേ എന്റെ ദേവി ചിരിക്കുകയായിരുന്നു; കണ്ണീരോടെ ബിപാഷ ബസു

മകളുടെ ജനന സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞ് ബിപാഷ ബസു. വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫക്ട് എന്ന അവസ്ഥയോട് കൂടിയാണ് മകള്‍ ജനിച്ചത് എന്നാണ് ബിപാഷ തുറന്നു പറഞ്ഞത്. മാതാപിതാക്കാളായിട്ടുള്ള തങ്ങളുടെ ആദ്യ യാത്ര സാധാരണ മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നാണ് ബിപാഷ പറയുന്നത്. നടി നേഹ ധൂപിയയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ഇന്റര്‍വ്യുവിലാണ് ബിപാഷ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് ആണ് ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവറിനും കുഞ്ഞ് ജനിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്.

ബിപാഷയുടെ വാക്കുകള്‍:

ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ഹൃദയത്തില്‍ രണ്ട് ദ്വാരങ്ങളുണ്ടായിരുന്നു. കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് അത് താനെ അടയും എന്നാണ് കരുതിയത്. ആദ്യത്തെ മാസം മുതല്‍ ഞങ്ങള്‍ സ്‌കാന്‍ ചെയ്യുന്നുണ്ടായിരുന്നു. മോളുടെ ഹൃദയത്തിലെ ഹോളുകളുടെ വലിപ്പം കൂടുതലായിരുന്നു. അതുകൊണ്ട് താനേ അടയാനുള്ള സാധ്യതകളും കുറവായിരുന്നു. സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ തകര്‍ന്നു പോയി. ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു.

ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിടേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഓപ്പറേഷന്‍ ചെയ്യാന്‍ മൂന്നാം മാസമാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഒരുപാട് ഡോക്ടേഴ്‌സുമായി ഞാന്‍ സംസാരിച്ചു, ഈ കാര്യത്തെപ്പറ്റി പഠിച്ചു, അറിഞ്ഞു. അതിന് ശേഷമായിരുന്നു ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്. ബുദ്ധിമുട്ടുള്ള തീരുമാനമാണ് പക്ഷേ ഒഴിവാക്കാനാവാത്ത തീരുമാനവുമായിരുന്നു അത്.

ഞാന്‍ മനസിനെ പറഞ്ഞു പഠിപ്പിച്ചു, കുഞ്ഞിനു ഇതു ആവശ്യമാണ്. പക്ഷേ കരണ്‍ തകര്‍ന്ന് ഇരിക്കുകയായിരുന്നു. എനിക്ക് അപ്പോഴും ഉറപ്പുണ്ടായിരുന്നു, ഈ ദുരിതത്തിലൂടെയും സങ്കടത്തിലൂടെയും കടന്നു പോയാലും ഒടുവില്‍ സന്തോഷത്തില്‍ എത്തിച്ചേരുമെന്ന്. എന്റെ കുഞ്ഞ് ആരോഗ്യത്തോടെ മടങ്ങി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ആറ് മണിക്കൂര്‍ എന്റെ മകള്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലായിരുന്നു. പൊതുവില്‍ കുട്ടികള്‍ കരയും. പക്ഷേ എന്റെ ദേവി കരഞ്ഞില്ല, അവള്‍ ചിരിക്കുകയായിരുന്നു.

ഐസിയുവിലെ നഴ്‌സുമാര്‍ പറയുന്നുണ്ടായിരുന്നു, നിങ്ങളുടെ കുഞ്ഞ് ഞങ്ങളെ എല്ലാവരെയും ചിരിപ്പിക്കുന്നുവെന്ന്. എന്റെ മകള്‍ ഒരു ഫൈറ്റര്‍ ആണ്. എനിക്ക് ഇത്രയും കരുത്തയാകാന്‍ പറ്റുമെന്ന് ഞാന്‍ അറിഞ്ഞില്ല, എന്റെ കുഞ്ഞാണ് എനിക്ക് ആ ശക്തി തന്നത്. കൃത്യമായ സമയത്ത് ഞങ്ങള്‍ക്ക് ആ തീരുമാനത്തിലെത്താന്‍ പറ്റിയത് നല്ല കാര്യമായിരുന്നു.

മൂന്നാം മാസം തുടങ്ങി, ഒരാഴ്ച പോലും ഞങ്ങള്‍ കാത്തിരുന്നില്ല. അത്രയും നേരത്തെ തന്നെ അവള്‍ക്ക് സര്‍ജറി ചെയതു. ഒരുപാട് അമ്മമാര്‍ എനിക്കൊപ്പമുണ്ടായിരുന്നു. സര്‍ജറിക്ക് സമ്മതിക്കണമെന്നും കുഞ്ഞിനു വേണ്ടത് അതാണെന്നും എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു. തീര്‍ച്ചയായും എന്റെ കുഞ്ഞിന്റെ നെഞ്ചില്‍ ഒരു മുറിപ്പാട് ഉണ്ടാകും, പക്ഷേ അത് അവളുടെ ധൈര്യത്തിനുള്ള അംഗീകാരമാണ്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ