കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍, കൈയ്യില്‍ പണമുണ്ടായിരുന്നില്ല, പിതാവ് മദ്യപാനിയായി മാറി: ആലിയ ഭട്ട്

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമാണ് മഹേഷ് ഭട്ട്. നിരവധി വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണെങ്കിലും ഒരിടയ്ക്ക് കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ മഹേഷ് ഭട്ടിന് ഉണ്ടായിട്ടുണ്ട്. തന്റെ അച്ഛന്റെ മോശം കാലത്തെ കുറിച്ചും പിന്നീട് അദ്ദേഹം മദ്യപാനിയായി മാറിയതിനെ കുറിച്ചും നടിയും മകളുമായ ആലിയ ഭട്ട് തുറന്നു സംസാരിച്ചിട്ടുണ്ട്.

”അന്ന് അദ്ദേഹത്തിന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. മദ്യത്തോടുള്ള ആസക്തിയോട് പോരാടുകയായിരുന്നു. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ച്ചകള്‍ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിലേക്ക് എത്തുന്നതു വരെ എന്റെ മാതാപിതാക്കള്‍ പാടുപെട്ടിരുന്നു.”

”അതുകൊണ്ട് തന്നെ നാളെ എനിക്ക് സിനിമകള്‍ ലഭിക്കുന്നത് നിന്നു പോയാലും എനിക്ക് പിന്നെയും അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്” എന്നാണ് ആലിയ ഭട്ട് പറഞ്ഞത്. അതേസമയം, ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ ആണ് ആലിയ ഭട്ടിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ബോളിവുഡ് ചിത്രം.

ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയ ചിത്രം തിയേറ്ററില്‍ വലിയ ദുരന്തമായി മാറിയിരുന്നു. ആലിയയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം 355 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 160 കോടി കളക്ഷന്‍ മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍