'കാമസൂത്രയിലെ സെക്‌സ് പൊസിഷനുകള്‍ കാണിക്കണം'; റിയാലിറ്റി ഷോ വിവാദത്തില്‍, നടന്‍ അജാസ് ഖാനെതിരെ പ്രതിഷേധം

മത്സരാര്‍ത്ഥികളോട് സെക്‌സ് പൊസിഷന്‍ അനുകരിക്കാന്‍ പറഞ്ഞ റിയാലിറ്റി ഷോയ്‌ക്കെതിരെ പ്രതിഷേധം. നടന്‍ അജാസ് ഖാന്‍ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയാണ് വിവാദമായിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഉല്ലു ആപ്പിലാണ് ഈ റിയാലിറ്റി ഷോ എത്തിയത്. ഇത് നിരോധിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത ഒടിടി ആപ് നിരോധിക്കാത്തതിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെ സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. ഏകദേശം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോയിലെ ക്ലിപ്പ് എക്സില്‍ പങ്കുവച്ചാണ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചത്.

”അശ്ലീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കം സ്ട്രീം ചെയ്തതിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ ഇത്തരം ഉള്ളടക്കം അവതരിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ടവയായ ഉല്ലു ആപ്, ആള്‍ട്ട് ബാലാജി എന്നിവ വിലക്കില്‍ നിന്ന് രക്ഷപ്പെട്ടെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്” എന്നാണ് പ്രിയങ്ക ചതുര്‍വേദി കുറിച്ചത്.

റിയാലിറ്റി ഷോയില്‍ കാമസൂത്രയിലെ വിവിധ സെക്‌സ് പൊസിഷനെ കുറിച്ച് ഒരു മത്സരാര്‍ത്ഥിയോട് അജാസ് ഖാന്‍ ചോദിക്കുന്നതാണ് പ്രിയങ്ക ചതുര്‍വേദി പങ്കുവച്ച വീഡിയോയിലുള്ളത്. തുടര്‍ന്ന് മറ്റു മത്സരാര്‍ഥികളോട് ഈ പൊസിഷന്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനെതിരെയാണ് വ്യാപക വിമര്‍ശനമുയരുന്നത്.

ഇത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുക്കുത്തതിന് നടന്‍ അജാസ് ഖാനെതിരെയും വിമര്‍ശനമുണ്ട്. അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിങ് നിരോധിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ഏപ്രില്‍ 28ന് സുപ്രീം കോടതി കേന്ദ്രത്തിനും ഒടിടിക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ