ഫ്‌ളോപ്പുകള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല, ആ സിനിമയോട് നോ പറഞ്ഞപ്പോള്‍ എന്റെ പവര്‍ മനസിലായി: ആമിര്‍ ഖാന്‍

തന്റെ കരിയറിലെ ടേണിംഗ് പോയിന്റിനെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍. നിര്‍മ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ സിനിമ നിരസിച്ചതിനെ കുറിച്ചാണ് ആമിര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ വന്നപ്പോഴാണ് മഹേഷ് ഭട്ടിന്റെ സിനിമയുടെ ഓഫര്‍ വനന്നത്. അത് നിരസിച്ചപ്പോള്‍ തന്റെ മനസിലായി എന്നാണ് ആമിര്‍ പറയുന്നത്.

”എന്റെ കരിയര്‍ താഴോട്ടേക്ക് പോവുകയാണെന്ന് തോന്നി. ഞാനൊരു കുളത്തിലേക്ക് ആണ്ടു പോവുകയാണെന്ന് തോന്നി. അപ്പോഴാണ് എനിക്ക് മഹേഷ് ഭട്ടിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. സാരാന്‍ശ്, അര്‍ഥ്, നാം തുടങ്ങിയ അന്ന് ഹിറ്റ് സിനിമകള്‍ ചെയ്തിരുന്നു സംവിധായകന്‍ ആയിരുന്നു മഹേഷ് ഭട്ട്.”

”മൂന്ന് നാല് വര്‍ഷം കൊണ്ട് മഹേഷ് ഭട്ടിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന് വിചാരിച്ചു. എനിക്ക് പുതിയൊരു തുടക്കം ചാന്‍സും ലഭിക്കുകയും ചെയ്യും. കാരണം രണ്ടോ മൂന്നോ ഫ്‌ളോപ്പുകള്‍ വന്നപ്പോള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. സിനിമയുടെ കഥ കേള്‍ക്കാനായി മഹേഷ് ഭട്ടിന്റെ വീട്ടിലേക്ക് പോയി.”

”എന്നാല്‍ കഥയോ, നിര്‍മ്മാതാവിനെയോ, സംവിധായകനെയോ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അഭിനയിക്കില്ല എന്നൊരു തീരുമാനം എടുത്തിരുന്നു. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ല. ആലോചിക്കാന്‍ ഒരു ദിവസം വേണമെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. വീട്ടിലെത്തി ആദ്യ ഭാര്യ റീനയോട് പറഞ്ഞു, ‘മഹേഷ് ഭട്ടിന്റെ ചിത്രത്തില്‍ എനിക്ക് അഭിനയിക്കണം, പക്ഷെ കഥ ഇഷ്ടപ്പെട്ടില്ല’ എന്ന്.”

”മഹേഷ് ഭട്ടിനെ കണ്ടപ്പോള്‍ ഇക്കാര്യം തുറന്നു പറഞ്ഞു. ‘നിങ്ങളോട് നോ പറയാന്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയില്ല. എങ്ങനെ പറയണമെന്ന് അറിയില്ല. താങ്കള്‍ ഒരു വിജയ സംവിധായകനാണ്. പക്ഷെ എനിക്ക് ഈ സിനിമ ചെയ്യാന്‍ കഴിയില്ല. ഇതിന് ശേഷം നിങ്ങള്‍ സിനിമ തന്നില്ലെങ്കിലും കുഴപ്പമില്ല” എന്ന് പറഞ്ഞു.”

”എന്തുകൊണ്ട് ചെയ്യാന്‍ കഴിയില്ല എന്നൊക്കെ സംസാരിച്ചു. ആ സിനിമയോട് നോ പറഞ്ഞപ്പോള്‍ എന്റെയുള്ളിലെ പവര്‍ ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീട് ഞാന്‍ എന്റെ സ്വപ്നങ്ങളോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ആമിറിന്റെതായി ഒടുവില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’ പരാജയമായതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്