ആ കഥാപാത്രത്തിന്റെ സ്പേസിൽ നിൽക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുളള കാര്യമാണ്, അത് ഷൂട്ട് ചെയ്തു കഴിഞ്ഞ് കുറേനേരം ഞാൻ ശാന്തിചേച്ചിയെ കെട്ടിപിടിച്ച് നിന്നു : അനശ്വര രാജൻ

അനശ്വര രാജന്റെ കരിയര്‍ ബെസ്റ്റ് എന്ന പ്രശംസകളാണ് ‘നേര്’ സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിുല്‍ അവതരിപ്പിച്ചത്. നേരിലെ കഥാപാത്രമായി മാറിയതിന്റെ തയ്യാറെടുപ്പുകളും തന്റെ അനുഭവങ്ങളും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് താരം.

‘കഥാപാത്രം ബ്ലൈൻഡ് ആണ്, ഒരു സർവൈവർ ആണ്. അതിനു വേണ്ടി ഒരുപാട് ഹോം വർക്കുകൾ ചെയ്യാനുണ്ടായിരുന്നു. കുറച്ചധികം എഫോർട്ട് കഥാപാത്രത്തിന് വേണ്ടി എടുക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. അതിന്റെ അവസാനം നല്ലതായതിൽ സന്തോഷം’ അനശ്വര പറഞ്ഞു.

‘ഞാൻ ബ്ലൈൻഡ് ആയ ആളുകളുടെ ഇന്റർവ്യൂകൾ കണ്ടിരുന്നു. സിനിമയിൽ നമ്മൾ സാധാരണ കാണുന്ന ബ്ലൈൻഡ് ആയവരെ വച്ച് നോക്കുമ്പോൾ ഇവരുടെ കാര്യത്തിൽ ഞാൻ ശ്രദ്ധിച്ച കാര്യം അവർ നേരിട്ടാണ് സംസാരിക്കുന്നത്. അവർക്ക് വളരെ കൃത്യമായി മനസിലാകും നമ്മൾ എവിടെയാണ് ഇരിക്കുന്നത്, എന്താണ് സംസാരിക്കുന്നത് എന്നൊക്കെ. അതൊക്കെ ഞാൻ ശ്രദ്ധിച്ചപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. അങ്ങനെയൊക്കെ ഞാൻ ഒരുപാട് നോക്കിയിട്ടാണ് എന്റെ രീതിയിൽ ഹോംവർക്ക് ചെയ്തിട്ട് സെറ്റിലേക്ക് പോയത്’

‘ആ ഒരു കഥാപാത്രത്തിന്റെ മെന്റൽ സ്പേസിൽ നിൽക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുളള ഒരു കാര്യമാണ്. സിനിമയുടെ മെയിൻ സബ്ജക്ട് ആയ പോയിന്റ് ഷൂട്ട് ചെയ്ത സമയത്ത് അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. അത് ഷൂട്ട് ചെയ്ത കഴിഞ്ഞിട്ട് എനിക്ക് അത് ആലോചിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് റൈറ്റർ ശാന്തി ചേച്ചിയെ കെട്ടിപിടിച്ച് നിന്നു. അപ്പോ ആളും എന്നെ കെട്ടിപിടിച്ച് നിന്നു. സാറയുടെ ഹെഡ് സ്‌പേസിൽ നിൽക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്’ അനശ്വര പറയുന്നു.

ഡിസംബര്‍ 21ന് തിയേറ്ററില്‍ എത്തിയ നേര് മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ ശ്രദ്ധ നേടുകയാണ്. വലിയ സസ്പെന്‍സുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ റിയല്‍ കോര്‍ട്ട് റൂം ഡ്രാമയായാണ് നേര് തിയേറ്ററില്‍ എത്തിയത്. അധികം ഹൈപ്പില്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം 5 കോടിക്ക് മേലെ കളക്ഷന്‍ നേടിയതാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയാമണി, സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, ശാന്തി മായാദേവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തുവും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ