'നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് തോറ്റത്; 'കനല്‍ത്തരി' പരിഹാസം ചൊരിയുന്നവര്‍ക്ക് ഇല്ലാത്ത അഭിമാനം രാകേഷ് സിംഹയെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്'

ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന്റെ ഏക സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ച് കുറിപ്പ്. ഹിമാചല്‍ നിയമസഭയില്‍ പശുവിനെ രാഷ്ട്രമാതാവ് ആക്കണമെന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ ഭരണത്തിലുള്ള ബിജെപി പിന്തുണച്ചപ്പോള്‍ ആ സഭയില്‍ അതിനെതിരെ ഉയര്‍ന്ന ഏക ശബ്ദമായിരുന്നു സഖാവ് രാകേഷ് സിംഹയുടേത്. രാഷ്ട്രത്തിന്റെ ‘നാനാത്വത്തില്‍ ഏകത്വം’മനസ്സിലാക്കാത്തവരുടെ പ്രമേയം എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പ്രതികരിച്ചതെന്ന് സുഭാഷ് നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആ ശബ്ദം ഇല്ലാതെക്കണ്ടത് പ്രഥമ അജണ്ടയായിരുന്നു. അതുകൊണ്ട് തന്നെ തിയോഗ മണ്ഡലത്തിലെ മത്സരം ജീവന്മരണ പോരാട്ടമായിക്കണ്ട് കോണ്‍ഗ്രസ് അവരുടെ പിസിസി പ്രസിഡണ്ടിനെത്തന്നെ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. തരാതരം വേഷം മാറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള നാട്ടില്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം തോല്‍വി നേരിട്ടത്. ‘കനല്‍ തരി’ പരിഹാസം ചൊരിയുന്നവര്‍ക്ക് ഇല്ലാത്ത അഭിമാനം ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉണ്ടെന്നും അദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

തിയോഗിലെ സിറ്റിങ് സീറ്റില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹയെ കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡാണ് തോല്‍പ്പിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാകേഷിന് 12,000 ഓളം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

2017ല്‍ സിപിഎം ജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബിജെപിയുടെ രാകേഷ് വര്‍മയെ പിന്തള്ളി, 25,000ത്തോളം വോട്ടു നേടിയാണ് രാകേഷ് സിംഗ വിജയിച്ചത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നേരിട്ടു തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു. 2017ല്‍ രാകേഷ് സിന്‍ഹയുടെ വിജയത്തിലൂടെയാണ് 24 വര്‍ഷത്തിന് ശേഷം സി.പി.എം അംഗം ഹിമാചല്‍ നിയമസഭയിലെത്തിയത്.

തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം 9879 വോട്ട് മാത്രമാണ് സിന്‍ഹക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് റാത്തോര്‍ 13971 വോട്ട് നേടി വിജയം ഉറപ്പാക്കി. ബി.ജെ.പി സ്ഥാനാര്‍ഥി അജയ് ശ്യാം 10576 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.കോണ്‍ഗ്രസ് വിമത ഇന്ദുവര്‍മയാണ് മൂന്നാം സ്ഥാനത്ത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം