മരണ ശേഷം ശരീരത്തിന് എന്ത് മാറ്റം സംഭവിക്കും?; ജോലിക്കിടയിലെ അനുഭവങ്ങളിലൂടെ അമേരിക്കന്‍ നഴ്‌സിന്റെ വിശദീകരണം; 'ആദ്യം ശരീരം ശാന്തമാകാന്‍ തുടങ്ങും....'

മരണശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നത് എന്നതിലേക്ക് വെളിച്ചം വീശുന്ന ഒരു നഴ്‌സിന്റെ അനുഭവ സാക്ഷ്യമാണ് യൂട്യൂബിലടക്കം വലിയ ചര്‍ച്ചയാകുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ദീര്‍ഘകാലം അനുഭവപരിചയമുള്ള യുഎസിലെ പരിചയസമ്പന്നയായ നഴ്സ് ജൂലി മക്ഫാഡനാണ് മരണശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്നത്. തന്റെ നഴ്‌സിംഗ് കരിയറിലുടനീളം തീവ്രപരിചരണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച ജൂലി മക്ഫാഡന്‍ നിരവധി മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ആരോഗ്യ പ്രവര്‍ത്തകയാണ്. മരണത്തെ ചുറ്റിപ്പറ്റിയുള്ള ഭയവും പൊള്ളയായ വിവരണങ്ങളും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ജൂലി മരണത്തോടെ ശരീരത്തിന് സംഭവിക്കുന്നത് എന്തെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നത്. മരണത്തെ കുറിച്ചുള്ള പൊതുവായി ഉയരുന്ന ചോദ്യങ്ങള്‍ക്കും സത്യസന്ധമായ മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ട് അവര്‍. വൈറലാകുന്ന ഒരു വീഡിയോയില്‍ മരണശേഷം മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട് ജൂലി മക്ഫഡാന്‍.

മരണശേഷം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതാണ്. ശരീരം ആദ്യം ശാന്തമാകാന്‍ തുടങ്ങും. ഒരു വിശ്രമത്തിന് ഒരുങ്ങും പോലെ. മരണശേഷം ശരീരം ഒരു സ്വാഭാവിക വിശ്രമ പ്രക്രിയയ്ക്ക് വിധേയമാകും. ഒരു ‘കുഴപ്പം’ പിടിച്ച പ്രക്രിയയാണിതെന്നാണ് ജൂലി പറയുന്നത്. ശരീരം ജീര്‍ണിക്കലിന്റെ ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നതിന് വിളിക്കുന്ന പേര് ഹൈപ്പോസ്റ്റാസിസ് എന്നാണ്. ശരീരം വിഘടിക്കുന്നതിന്റെ, ദ്രവീകരിക്കുന്നതിന്റെ ആദ്യ ഘട്ടം.

മരിച്ചുകഴിഞ്ഞാല്‍ ഉടന്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? ഞാന്‍ പറഞ്ഞത് പോലെ അത് റിലാക്‌സ് ചെയ്യാന്‍ തുടങ്ങുന്നു. ഇക്കാരണത്താല്‍ ചിലര്‍ മരണത്തോടെ മൂത്രമൊഴിക്കുകയോ മലവിസര്‍ജ്ജനം നടത്തുകയോ ചെയ്യും. ചിലരുടെ മൂക്കില്‍ നിന്നോ കണ്ണില്‍ നിന്നോ ചെവിയില്‍ നിന്നോ വെള്ളമൊലിച്ച് ഇറങ്ങുന്നതായി അനുഭവപ്പെടാം. അടിസ്ഥാനപരമായി, എല്ലാ പേശികളിലും ശരീരവ്യൂഹങ്ങളും ശരീരസ്രവങ്ങള്‍ അടങ്ങിയിരിക്കുന്നവയാണ്. ഇവ മരണത്തോടെ പുറത്തേക്ക് വരും അതിനാലാണ് മരണം അല്‍പ്പം ‘കുഴപ്പമുള്ളതാണെന്ന്’ ഞാന്‍ പറഞ്ഞത്.

ശരീര താപനിലയിലെ മാറ്റം

മരണശേഷം ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്നാണ് നഴ്സ് ജൂലിയുടെ അഭിപ്രായം. ‘അല്‍ഗോര്‍ മോര്‍ട്ടിസ്’ എന്നറിയപ്പെടുന്ന ശരീരത്തിന്റെ തണുപ്പിക്കല്‍ പ്രക്രിയ ചിലര്‍ക്ക് ഉടനടി ആരംഭിക്കാം, മറ്റുള്ളവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ വരെ കാലതാമസം അനുഭവപ്പെടാം. ശരാശരി, ശരീര താപനില മണിക്കൂറില്‍ 1.5 ഡിഗ്രി കുറയുന്നു, അത് ഒടുവില്‍ ചുറ്റുമുള്ള പരിസ്ഥിതിയുടെ താപനിലയിലേക്ക് എത്തുന്നു.

”ചിലര്‍ കുറച്ച് സമയമെടുക്കും തണുത്ത അവസ്ഥയിലേക്ക് എത്താന്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍, ഒരുപക്ഷേ ഒന്നര മണിക്കൂര്‍. ഇത് പലതിനേയും ആശ്രയിച്ചിരിക്കുന്നു, പക്ഷേ അവരുടെ ശരീര താപനില കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതികമായി പറഞ്ഞാല്‍, അവര്‍ താമസിക്കുന്ന മുറിയിലെ താപനിലയുമായി പൊരുത്തപ്പെടാന്‍ ശരീര താപനില മണിക്കൂറില്‍ ഒന്നര ഡിഗ്രി ഫാരന്‍ഹീറ്റ് കുറയണം,”

രക്തം താഴേക്ക് ഒഴുകി തുടങ്ങുന്നു

മരണശേഷം സംഭവിക്കുന്ന അത്ര അറിയപ്പെടാത്ത ഒരു പ്രതിഭാസമുണ്ട്, അത് പലര്‍ക്കും അറിയില്ല. ഒരാള്‍ മരിക്കുമ്പോള്‍, ഗുരുത്വാകര്‍ഷണം മൂലം അവരുടെ ശരീരത്തിലെ രക്തം ഭൂമിയിലേക്ക് ശരീരത്തിന്റെ താഴേക്ക് നീങ്ങാന്‍ തുടങ്ങുന്നു. ഈ പ്രക്രിയയെ ‘ലിവര്‍ മോര്‍ട്ടിസ്’ എന്നറിയപ്പെടുന്നു.

ആരെയെങ്കിലും കൂടുതല്‍ നേരം മരണശേഷം ഒരേ സാഹചര്യത്തില്‍ കിടത്തിയാല്‍ പിന്നീട് നിങ്ങള്‍ അവരെ തിരിച്ചു കിടത്തുകയാണെങ്കില്‍, അവരുടെ കാലുകളുടെ പിന്‍ഭാഗം മുഴുവന്‍ പര്‍പ്പിള്‍ നിറത്തില്‍ അല്ലെങ്കില്‍ ഇരുണ്ടതായി കാണപ്പെടും. കാരണം അവരുടെ രക്തം മുഴുവന്‍ താഴേ ഭാഗത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ടാകുന്നു. ഗുരുത്വാകര്‍ഷണം അതിനെ താഴേക്ക് കൊണ്ടുവരും. അതിനാല്‍ ഒടുവില്‍ അവരുടെ പിന്‍ഭാഗത്ത് ഇരുണ്ട നിറമുള്ള ചര്‍മ്മമായിരുക്കും.

ശരീരം കഠിനമാകുന്നു

അടുത്തത് ഉപാപചയ പ്രക്രിയകള്‍ നിന്നതിനാല്‍ പേശികള്‍ ഉറച്ചുപോകുന്നതാണ്. റിഗോര്‍ മോര്‍ട്ടിസ് എന്നാണ് ഇതിന് പറയുക. റിഗോര്‍ മോര്‍ട്ടിസ് സാധാരണയായി പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് 2 മുതല്‍ 4 മണിക്കൂറിനുള്ളില്‍ ആരംഭിക്കുകയും പാരിസ്ഥിതിക സാഹചര്യങ്ങളും വ്യക്തിഗത ശാരീരിക സവിശേഷതകളും പോലുള്ള ഘടകങ്ങളെ ആശ്രയിച്ച് 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. മരണശേഷം ശരീരം വളരെ ഭാരമുള്ളതായി മാറും.

‘വ്യക്തികള്‍ ജീവനില്ലാതായി മിനിറ്റുകള്‍ക്ക് ശേഷം ഉറച്ചുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലര്‍ മരണശേഷം വളയാത്ത തരത്തില്‍ മുറുക്കം പ്രകടിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു,.

തൊടുമ്പോള്‍ ശരീരത്തിന് തണുപ്പ് മാത്രമാണ് പിന്നീട് അനുഭവപ്പെടുക. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ശരീരത്തിന്റെ താപനില നിയന്ത്രണം നിലയ്ക്കുന്നു. ഇതാണ് സ്പര്‍ശനത്തിന് തണുപ്പ് അനുഭവപ്പെടുന്നതിന് പിന്നില്‍. സുപ്രധാന ഊര്‍ജ്ജ സ്രോതസ്സായ എടിപി ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ്് ശരീരത്തിന്റെ താപനില കുറയാന്‍ കാരണമാകുന്നുൃത്. മെറ്റബോളിസം നിലയ്ക്കുന്നതിനാലും അതിന് ഇനി എടിപി അഥവാ അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാലുമാണ് ഇത് സംഭവിക്കുന്നത്.

അഴുകല്‍ പ്രക്രിയ

ശരീരത്തിന്റെ ദ്രവീകരണ പ്രക്രിയയുടെ അവസാന ഘട്ടത്തെ അഴുകല്‍ അല്ലെങ്കില്‍ ‘ശുദ്ധീകരണം’ എന്ന് വിളിക്കുന്നു. ‘ശരീരം എന്ന അവസ്ഥ ഇല്ലാതാകുന്ന അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്ന ഘട്ടമാണിത്. മോര്‍ച്ചറികളും ആധുനിക ശവസംസ്‌കാര രീതികളും നിലനില്‍ക്കുന്നതിന് മുമ്പ് ശരീരങ്ങള്‍ സ്വാഭാവികമായി ഈ അവസ്ഥകളീലൂടെയെല്ലാം കടന്നുവന്നു ജീര്‍ണിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് ജൂലി വിവരണം അവസാനിപ്പിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ