കരസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒ.എൽ.എക്സിലൂടെ നടത്തുന്ന തട്ടിപ്പ് കേരളത്തിലും

കരസേനാ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒ.എൽ.എക്സ് ( OLX -ഓൺലൈൻ മാർക്കറ്റ്പ്ലെയ്സ്) ആപ്പ് വഴി ബന്ധപ്പെടുകയും വളരെ വിലക്കുറവിൽ സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമാണ്. ഇത്തരം സംഭവങ്ങളിൽ ഇതിന് മുമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിൽ നടന്ന ഒരു തട്ടിപ്പിന്റെ അനുഭവ സാക്ഷ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായ വ്യകതിയുടെ ബന്ധു അഭ്യർത്ഥിച്ച പ്രകാരം അനുഭവസാക്ഷ്യം താഴെ ചേർക്കുന്നു.

സുഹൃത്തുക്കളെ എന്റെ അനിയന് ഉണ്ടായ ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് കുറിപ്പ് എഴുതുന്നത്. OLX ഇൽ ഹോണ്ട ആക്ടിവ സ്കൂട്ടർ വിൽക്കാൻ ഉണ്ടെന്ന പരസ്യം കണ്ടാണ് ആ നമ്പറിലോട്ട് ആദ്യം മെസ്സേജ് അയച്ചത്. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ജോലി ചെയ്യുന്ന ജവാൻ ആണെന്നും, പ്രൊമോഷൻ ട്രാൻസ്ഫർ കിട്ടിയെന്നും, അതിനാലാണ് സ്കൂട്ടർ വിൽക്കുന്നത് എന്നും അറിയിച്ചു. 2017 മോഡൽ ആക്ടിവ 5ജി സ്കൂട്ടറിനു 35000/-രൂപ ആണ് ആദ്യം ആവശ്യപ്പെട്ടത്. ആ സമയം ആദ്യമായി അയാൾ തന്ന ഫോണിൽ വിളിച്ചു, ഹിന്ദിയിൽ വളരെ മാന്യതയോടും ബഹുമാനം പിടിച്ചു പറ്റുന്ന രീതിയിൽ ആയിരുന്നു സംസാരം. സ്കൂട്ടർ കാണുവാൻ നിർവാഹം ഇല്ലെന്നും റെജിമെന്റിന്റെ അകത്തു അന്യർക്ക് പ്രേവേശനമില്ലെന്നും വേണമെങ്കിൽ ID കാർഡ്, മിലിറ്ററി card, പാൻ കാർഡ് എന്നിവ അയച്ചു തരാം എന്ന് പറയുകയും, വേണ്ട പറഞ്ഞപ്പോൾ തന്നെ ഫോട്ടോസ് അയച്ചു തരുകയും ഒപ്പം സ്കൂട്ടറിന്റെ ഫോട്ടോ, RC ബുക്കിന്റെ (അതിൽ ചിറയിൻകീഴ് അഡ്രസ്, ചോദിച്ചപ്പോൾ കൂട്ടുകാരന്റെ പേരിൽ ആണ് സ്കൂട്ടർ വാങ്ങിയത് ഇവിടെ അഡ്രസ് ഇല്ലാത്തതിനാൽ) ഫോട്ടോയും അയച്ചു വിശ്വാസം പിടിച്ചു പറ്റി. അനിയൻ റെഡി ക്യാഷ് ആണെന്ന് അറിയിച്ചപ്പോൾ 5000/- കുറച്ചു 30000/- രൂപക്ക് സ്കൂട്ടർ തരാമെന്നും ഹാഫ് പേയ്‌മെന്റ് തന്നാൽ സ്കൂട്ടർ ആർമി കൊറിയർ (NB:അങ്ങനെ ഒരു കൊറിയർ ഓഫീസിന്റെ ഫോട്ടോ ഉൾപ്പടെ വേറെ അയച്ചിട്ടുണ്ട് ) വഴി വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞു. പേയ്‌മെന്റ് കൊടുത്തു കഴിഞ്ഞ ഉടൻ കൊറിയർ പാർസൽ സ്ലിപ് (ഇന്ത്യൻ ആർമി എംബ്ലം ഉള്ളത് ) അയച്ചു തന്നു. ഇതിനു ശേഷം പിന്നെ ആ ഫോൺ നമ്പർ നോട്ട് റീച്ചബിൾ ആണ്. ട്രൂ കാളർ ഇൽ രാജസ്ഥാൻ ആണ് കാണിക്കുന്നത്. പൊലീസിൽ പരാതി നൽകിയപ്പോഴാണ് അറിയുന്നത് ഇത്തരം അമളി പറ്റിയവരിൽ നിയമം പഠിച്ചവർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉണ്ട് എന്ന നഗ്നസത്യം മനസിലായത്. ഐ ഫോൺ, സോഫ സെറ്റ്, ആർമി ബുള്ളറ്റ് മോട്ടോർ സൈക്കിൾ, മ്യൂസിക് സിസ്റ്റം, ഇന്നോവ കാർ (അന്യ സംസ്ഥാനം) എന്നീ സാധനങ്ങൾ വളരെ വിലക്കുറവിൽ OLX മുതലായ സൈറ്റ് കളിൽ പരസ്യം നൽകി ആണ് ഇവരുടെ മുഖ്യ തട്ടിപ്പ്. ഫെയ്സ്ബുക്കിൽ/വാട്സാപ്പിൽ ആർമി യൂണിഫോമിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള ജവാന്മാർ സൂക്ഷിക്കുക. നിങ്ങളുടെ ഫോട്ടോസ് സുരക്ഷിതമല്ല. മാത്രവുമല്ല സ്കൂട്ടർ, കാർ മുതലായവ വിൽക്കാൻ വേണ്ടി പോസ്റ്റ്‌ ചെയ്യാൻ ആഗ്രഹമുള്ളവർ നമ്പർ പ്ലേറ്റ് കഴിവതും കവർ ചെയ്യാൻ ശ്രമിക്കുക. പറ്റിയത് പറ്റി, ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന് കരുതിയാണ് ഈ പോസ്റ്റ്‌, ഇനി എങ്കിലും വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന വസ്തു കണ്ടു ബോദ്ധ്യമായതിനു ശേഷം ലീഗൽ ആയി കോൺട്രാക്ടിൽ ഏർപ്പെടുക, എന്തെങ്കിലും സംശയം തോന്നിയാൽ കൂട്ടുകാരോടോ, ബന്ധുക്കളോടോ ഒപ്പീനിയൻ എടുക്കുക….നന്ദി

അസീം,
തിരുവനന്തപുരം

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി