ലോകം മുഴുവനും ആഘോഷിക്കുന്ന 'വനിതാ ദിനം'; കൈപിടിച്ച് ഗൂഗിളും...

ഇന്ന് മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം… ലോകത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന സ്ത്രീകളുടെ അവകാശങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന ദിവസം. ലോകത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള രാജ്യങ്ങൾ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്നതിനാണ് ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാത്തരം ഹാഷ്‌ടാഗുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. എല്ലാ മേഖലകളിലും സ്ത്രീകൾക്കായി പ്രത്യേക ആഘോഷങ്ങളും നടക്കും.

എല്ലാ വർഷവും മാർച്ച് എട്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന് ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിൽ സമ്പന്നമായ ഒരു ചരിത്രവും അഗാധമായ പ്രാധാന്യവുമുണ്ട്. 1900 ന്റെ തുടക്കത്തിൽ ന്യൂയോർക്ക് നഗരത്തിലെ സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, കുറഞ്ഞ സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത് മുതലാണ് വനിതാ ദിനത്തിന്റെ ചരിത്രം പുറത്തറിഞ്ഞു തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതിനും എത്രയോ മുൻപ് തന്നെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു. 1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്.

തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും മുതലാളിത്തത്തിനും എതിരെ വോട്ട് ചെയ്യാനുമുള്ള അവകാശത്തിനു വേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് പിന്നീട് ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയായിരുന്നു. ഈ സമരാഗ്നി ലോകമാകെ പടരാൻ പിന്നീട് ഒട്ടും താമസമുണ്ടായില്ല. അമേരിക്കയിൽ ഉടനീളം ഒരു ഏകീകൃത ആഘോഷത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് 1909 ലാണ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചത്.

1909 ഫെബ്രുവരി 28 ന് അമേരിക്കയിൽ തെരേസ മൽക്കീൽ, ഐറ, സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാ ദിനം ആചരിക്കപ്പെട്ടത്. അടുത്ത വർഷം തൊട്ട് പിന്നീട് അങ്ങോട്ട് ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച സ്ത്രീകൾ ഈ ദിനം ആഘോഷിച്ചു പോന്നു. 1913 ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി നിയോഗിക്കപ്പെടുന്നത് വരെ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയായിരുന്നു വനിതാ ദിനം ആഘോഷിച്ചിരുന്നത്.

19താം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വനിതകളുടെ ഓർമ്മയ്ക്ക് വേണ്ടിയായിരുന്നു വനിതാ ദിനാചരണം. 1975 ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയ ഭേദമന്യേ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളരുകയായിരുന്നു. ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിൽ കൈവരിച്ച പുരോഗതിയുടെ ഓർമ്മപ്പെടുത്തലായി അന്താരാഷ്ട്ര വനിതാ ദിനം ഇന്നും ഓർമ്മിക്കുന്നു. വിവിധ സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമായുള്ള ഒരു ദിവസമായാണ് അന്താരാഷ്ട്ര വനിതാ ദിനത്തെ കണക്കാക്കുന്നത്.

ലിംഗസമത്വം കൈവരിക്കുന്നതിന് വേഗത്തിലും നിർണ്ണായകമായും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ‘Accelerate Action‘ എന്നതാണ് ഈ വർഷത്തെ വനിതാ ദിന തീം. ഇവയെ കൂടാതെ, 2025ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളിലെ സ്ത്രീകളുടെ വിപ്ലവകരമായ നേട്ടങ്ങളെ ആദരിച്ചുകൊണ്ടാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ പ്രത്യക്ഷപ്പെട്ടത്. ബഹിരാകാശ പര്യവേക്ഷണം, പുരാവസ്തുശാസ്ത്രം, ലബോറട്ടറി ഗവേഷണം തുടങ്ങിയ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച വനിതകളുടെ സംഭാവനകൾ ഈ കലാസൃഷ്ടികൾ എടുത്തു കാണിക്കുന്നു.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ