സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ്.പി.സി) ക്ക് എതിരെ കേരളമൊട്ടുക്കും പരാതി പ്രവാഹം. കബളിപ്പിക്കപ്പെട്ട കര്‍ഷകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

ജൈവ വളമെന്ന പേരില്‍ യാതൊരു ഗുണനിലവാരവുമില്ലാത്ത ഉല്‍പ്പന്നങ്ങളാണ് സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ( എസ് പി സി) കര്‍ഷകര്‍ക്ക് വിറ്റതെന്ന്്് സര്‍ക്കാരിന്റെ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. എസ് പി സി യുടെ വിവിധ ഫ്രാഞ്ചൈസികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡറിന്റെ പല നിബന്ധനകളും കമ്പനി ലംഘിക്കുന്നതായി മനസിവാക്കിയതിനെ തുടര്‍ന്ന് 2.9.2021 ന് കാര്ഷിക വികസന ഡയറക്ടര്‍ കമ്പനിയുടെ മൊത്ത വ്യാപാര ലൈസന്‍സ് റദ്ദാക്കി. കോട്ടയം കാണക്കാരിയിലെ വളം മൊത്ത വിതരണക്കാരനായ സി എം മത്തായി വടക്കേത്തലയില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഈ നടപടിയുണ്ടായത്.

എസ് പി സി നല്‍കുന്നത് ജൈവ വളമാണെന്നും നിരവധി കര്‍ഷകര്‍ ഇത് വാങ്ങിച്ച് ഉപയോഗിക്കുന്നുണ്ടെന്നുമാണ് എസ് പി സി അവകാശപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരോധിച്ച വളത്തെ ജൈവ വളമെന്ന പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം ഫ്രാഞ്ചൈസികള്‍ നല്‍കി വില്‍പ്പന നടത്തി കോടികള്‍ തട്ടുകയാണ് ഈ കമ്പനി. ഇടുക്കി ജില്ലയില്‍ തുടങ്ങിയ തട്ടിപ്പ് ഇപ്പോള്‍ പാലക്കാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് അരങ്ങേറുന്നത്. നിരവധി പരാതികളാണ് ഈ ജില്ലകളിലെല്ലാം പ്രവഹിക്കുന്നത്. എസ് പി സി കമ്പനി നല്‍കിയ വാഗ്ദാനങ്ങളില്‍ വീണ് അഞ്ച് ലക്ഷം രൂപ നഷ്ടമായ ദിബിന്‍ സി പ ബെന്നിയെന്ന കേളകം ചെട്ട്യാപറമ്പ് സ്വദേശി കേളകം പൊലീസ് സ്റ്റേഷനില്‍ 114956/ 2021 ആയി നല്‍കിയ പരാതി ഇത്തരത്തിലുള്ളതാണ്.

കേളകത്തെ യുവസംരംഭകനായ ദിബിന്‍ സി ബെന്നി എസ് പി സി കമ്പനിയുടെ മേക് ഇന്ത്യ ഓര്‍ഗാനിക് എന്ന പരസ്യങ്ങളിലും വീഡിയോകളിലും ആകൃഷ്ടനായി അഞ്ച് ലക്ഷം മുടക്കി ജൈവ വള ഫ്രാഞ്ചസി എടുക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വില്‍പ്പന ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രോഡക്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ നിരന്തരം എസ് പി സി കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ദിബിന്‍ പരാതിയില്‍ പറഞ്ഞു. പിന്നീട് എസ് പി സി കമ്പനിയെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോളാണ്് ഇതൊരു തട്ടിപ്പ് കമ്പനിയാണെന്ന് മനസിലായതെന്നും കേളകം എസ് എച്ച് ഒ ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇത്തരം നിരവധി പേരുടെ പണമാണ് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന്് കമ്പനി തട്ടിയെടുത്തത്. ഇടുക്കി ജില്ലയിലെ രാജാക്കാട് മേഖലയില്‍ എസ് പി സി കമ്പനിയുടെ വളം വാങ്ങിച്ച് വലിയ സാമ്പത്തിക നഷ്ടം നേരിട്ട നിരവധി കര്‍ഷകര്‍ ഒത്ത് ചേര്‍ന്ന് കമ്പനിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി