മലയാളം വാക്കുകൾക്ക് ഈ ഭാഷകളിൽ എന്തു പറയും? ശ്രീധരേട്ടന്റെ ചതുർഭാഷാ നിഘണ്ടു പറഞ്ഞു തരും

വെള്ളത്തിന് തമിഴിൽ എന്ത് പറയുമെന്ന് അറിയാൻ മലയാളം- തമിഴ് നിഘണ്ടു നോക്കണം. കന്നഡ പദം അറിയണമെങ്കിൽ മലയാളം- കന്നഡ നിഘണ്ടുവും, തെലുങ്കിലുള്ള വാക്കിനായി മലയാളം- തെലുങ്ക് നിഘണ്ടുവും നോക്കണം. എന്തൊരു കഷ്ടപ്പാടല്ലേ. എന്നാൽ ഒരൊറ്റ നിഘണ്ടുവിൽ ഇവയെല്ലാം ലഭ്യമാകുമെങ്കിലോ, ആഹാ കൊള്ളാലോ!. അങ്ങനെയൊരു നിഘണ്ടു നമ്മുടെ കേരളത്തിൽ അടുത്തിടെ പുറത്തിറങ്ങി. മലയാളം വാക്കുകളുടെ തമിഴ്, കന്നഡ, തെലുങ്ക് പരിഭാഷകൾ അടങ്ങിയ ആ നിഘണ്ടുവിന് രൂപം നൽകിയത് എൺപത്തിമൂന്നുകാരനായ തലശ്ശേരി സ്വദേശി ഞാട്ട്യേല ശ്രീധരനാണ്. 25 വർഷമെടുത്താണ് ശ്രീധരൻ ഈ നിഘണ്ടു തയ്യാറാക്കിയത്. എന്താണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിക്കാനുള്ള കാരണമെന്ന് ചോദിച്ചാൽ ശ്രീധരൻ അപ്പൂപ്പൻ പറയും ‘വാക്കുകളോടുള്ള പ്രണയം, അതുമാത്രം’.

ഏതാണ്ട് 12.5 ലക്ഷത്തോളം വാക്കുകളുള്ള ഈ നിഘണ്ടുവിന് രൂപം നൽകുകയെന്നത്  അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. കാരണം ജീവിതത്തിന്റെ വലിയൊരു ഭാഗം സമയം ചെലവഴിച്ചാണ് (ഏതാണ്ട് 25 വർഷത്തോളം) ശ്രീധരൻ ചതുർ ദ്രാവിഡ ഭാഷാ നിഘണ്ടുവിന് രൂപം നൽകിയത്. മറ്റൊരു കൗതുകകരമായ വസ്തുതയെന്തെന്നാൽ 1872-ൽ  ഹെർമൻ ഗുണ്ടർട്ട് ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന് രൂപം നൽകി, 150 വർഷത്തിനു ശേഷം ഗുണ്ടർട്ട് നിഘണ്ടു പുറത്തിറക്കിയ തലശ്ശേരിയിൽ നിന്ന് തന്നെയാണ് ശ്രീധരനും നിഘണ്ടു പുറത്തിറക്കിയിരിക്കുന്നത്.

ആറാംക്ലാസിൽ പഠനം നിർത്തിയ ശേഷം ഒരു ബീഡിക്കമ്പനിയിൽ ജോലിക്ക് കയറിയെങ്കിലും പഠിക്കാനുള്ള താത്പര്യം മൂലം പിന്നീട് എട്ടാം ക്ലാസ് തുല്യതാപരീക്ഷ എഴുതി പാസായ ശ്രീധരന് പിഡബ്ല്യുഡിയിൽ ജോലി കിട്ടി. 1984-ൽ നിഘണ്ടുവിനായുള്ള ശ്രമം ആരംഭിച്ചെങ്കിലും 1994-ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ഇതിനായി കൂടുതൽ സമയം നീക്കിവെച്ചത്. കാര്യമായ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് പുസ്തകങ്ങൾ വായിച്ചുള്ള അറിവും യാത്രകളുമാണ് ശ്രീധരനെ ഈ ഉദ്യമത്തിന് പ്രാപ്തനാക്കിയത്. വിവിധ നാടുകളിലൂടെയുള്ള യാത്രകളിലൂടെയും നാനാതരത്തിലുള്ള ആളുകളുമായുള്ള ഇടപെടലുകളിലൂടെയുമാണ് ശ്രീധരൻ നാലോളം ഭാഷകൾ ഹൃദ്യസ്ഥമാക്കിയത്.

വളരെയേറെ ശ്രമപ്പെട്ടാണ് ശ്രീധരൻ വാക്കുകളുടെ പരിഭാഷകൾ കണ്ടെത്തിയത്. ചിലപ്പോൾ ദിവസങ്ങൾ കൊണ്ട് ഒരു വാക്കിന് മറ്റ്  മൂന്ന് ഭാഷകളിലുള്ള പദങ്ങൾ കണ്ടെത്താൻ സാധിക്കും. എന്നാൽ മറ്റ് ചിലപ്പോൾ അതിന് വർഷങ്ങൾ വേണ്ടി വരും. അത്തരത്തിൽ ശ്രീധരനെ കുഴപ്പിച്ച ഒരു വാക്കാണ് വയമ്പ്. ആറുകൊല്ലം കൊണ്ടാണ് വയമ്പിന് നാല് ഭാഷകളിലുമുള്ള അർത്ഥം കണ്ടെത്താൻ കഴിഞ്ഞത്. ചിലപ്പോൾ സ്വപ്നത്തിൽ വരെ ചില വാക്കുകളുടെ അർത്ഥം മനസിൽ വന്നിട്ടുണ്ടെന്ന് ശ്രീധരൻ ഓർക്കുന്നു. അന്നൊക്കെ സിനിമയിൽ കാണുന്നത് പോലെ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റാണ് അവ കുറിച്ചു വെച്ചിരുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി