ഗോവയില്‍ നിന്നും നെഫര്‍റ്റിറ്റി കൊച്ചിയിലെത്തി; അറബിക്കടലിന്റെ വശ്യമനോഹാരിത ഇനി കുറഞ്ഞ ചെലവില്‍ ആസ്വദിക്കാം; നിരക്കുകള്‍ പുറത്തുവിട്ടു; സഞ്ചാരം ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാന്‍ നെഫരര്‍റ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സര്‍വീസ് ആരംഭിച്ചു. ഡ്രൈ ഡോക്ക് റിപ്പയര്‍ വര്‍ക്കുകള്‍ക്കായി ഗോവയില്‍ ആയിരുന്ന കപ്പല കഴിഞ്ഞ ആഴചയാണ് തിരിച്ചെത്തിയത്.

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പല്‍ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആഹാരവും വിനോദവും ഉള്‍പ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകള്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവില്‍ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് കെ.എസ്.ഐ.എന്‍സി ഉറപ്പു നല്‍കുന്നത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫര്‍റ്റിറ്റി. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ ആകര്‍ഷകമായ സൗകര്യങ്ങള്‍ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ ഈ കപ്പല്‍ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റിയില്‍ ലഭ്യമാണ്.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സര്‍വീസും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുമുണ്ടാകും. രാവിലെത്തെ ട്രിപ്പിന് 2000 രൂപയാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. 5 വയസ്സ് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയുമാണ്. ഊണ് ഉള്‍പ്പെടെയാണ് ഫീസ്.

വൈകുന്നേരം 4 മുതല്‍ 9 വരെയുള്ള സര്‍വീസിന് 2700 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയുമാണ്. അവധി, ഞായര്‍ ദിവസങ്ങളില്‍ 3000 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയും നല്‍കണം.

അറബിക്കടലില്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചു കൊണ്ടുള്ള യാത്രയാണ് നെഫര്‍റ്റിറ്റി നടത്തുന്നത്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ : 9744601234/9846211144

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു