ഗോവയില്‍ നിന്നും നെഫര്‍റ്റിറ്റി കൊച്ചിയിലെത്തി; അറബിക്കടലിന്റെ വശ്യമനോഹാരിത ഇനി കുറഞ്ഞ ചെലവില്‍ ആസ്വദിക്കാം; നിരക്കുകള്‍ പുറത്തുവിട്ടു; സഞ്ചാരം ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാന്‍ നെഫരര്‍റ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സര്‍വീസ് ആരംഭിച്ചു. ഡ്രൈ ഡോക്ക് റിപ്പയര്‍ വര്‍ക്കുകള്‍ക്കായി ഗോവയില്‍ ആയിരുന്ന കപ്പല കഴിഞ്ഞ ആഴചയാണ് തിരിച്ചെത്തിയത്.

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പല്‍ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആഹാരവും വിനോദവും ഉള്‍പ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകള്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവില്‍ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് കെ.എസ്.ഐ.എന്‍സി ഉറപ്പു നല്‍കുന്നത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫര്‍റ്റിറ്റി. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ ആകര്‍ഷകമായ സൗകര്യങ്ങള്‍ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ ഈ കപ്പല്‍ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റിയില്‍ ലഭ്യമാണ്.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സര്‍വീസും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുമുണ്ടാകും. രാവിലെത്തെ ട്രിപ്പിന് 2000 രൂപയാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. 5 വയസ്സ് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയുമാണ്. ഊണ് ഉള്‍പ്പെടെയാണ് ഫീസ്.

വൈകുന്നേരം 4 മുതല്‍ 9 വരെയുള്ള സര്‍വീസിന് 2700 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയുമാണ്. അവധി, ഞായര്‍ ദിവസങ്ങളില്‍ 3000 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയും നല്‍കണം.

അറബിക്കടലില്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചു കൊണ്ടുള്ള യാത്രയാണ് നെഫര്‍റ്റിറ്റി നടത്തുന്നത്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ : 9744601234/9846211144

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ