ഗോവയില്‍ നിന്നും നെഫര്‍റ്റിറ്റി കൊച്ചിയിലെത്തി; അറബിക്കടലിന്റെ വശ്യമനോഹാരിത ഇനി കുറഞ്ഞ ചെലവില്‍ ആസ്വദിക്കാം; നിരക്കുകള്‍ പുറത്തുവിട്ടു; സഞ്ചാരം ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാന്‍ നെഫരര്‍റ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സര്‍വീസ് ആരംഭിച്ചു. ഡ്രൈ ഡോക്ക് റിപ്പയര്‍ വര്‍ക്കുകള്‍ക്കായി ഗോവയില്‍ ആയിരുന്ന കപ്പല കഴിഞ്ഞ ആഴചയാണ് തിരിച്ചെത്തിയത്.

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പല്‍ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആഹാരവും വിനോദവും ഉള്‍പ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകള്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവില്‍ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് കെ.എസ്.ഐ.എന്‍സി ഉറപ്പു നല്‍കുന്നത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫര്‍റ്റിറ്റി. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ ആകര്‍ഷകമായ സൗകര്യങ്ങള്‍ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ ഈ കപ്പല്‍ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റിയില്‍ ലഭ്യമാണ്.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സര്‍വീസും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുമുണ്ടാകും. രാവിലെത്തെ ട്രിപ്പിന് 2000 രൂപയാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. 5 വയസ്സ് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയുമാണ്. ഊണ് ഉള്‍പ്പെടെയാണ് ഫീസ്.

വൈകുന്നേരം 4 മുതല്‍ 9 വരെയുള്ള സര്‍വീസിന് 2700 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയുമാണ്. അവധി, ഞായര്‍ ദിവസങ്ങളില്‍ 3000 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയും നല്‍കണം.

അറബിക്കടലില്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചു കൊണ്ടുള്ള യാത്രയാണ് നെഫര്‍റ്റിറ്റി നടത്തുന്നത്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ : 9744601234/9846211144

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി