രതിശില്പങ്ങള്‍ മാത്രമല്ല, ഖജുരാഹോയെ വ്യത്യസ്തമാക്കുന്നത് വേറെ ചിലത് കൂടിയാണ്..

കല്ലുകളില്‍ ഇങ്ങനെയും കവിതയും പ്രണയവും സ്‌നേഹവും ഒക്കെ കൊത്തി ജീവന്‍ തുടിക്കുന്ന ശില്പങ്ങളാക്കി മാറ്റാം എന്ന് മാതൃക കാണിച്ച ഇടമാണ് ഖജുരാഹോ. രതിശില്പങ്ങള്‍ കൊണ്ട് പ്രശസ്തമായിരിക്കുന്ന ഇവിടം കാമത്തിന്റെ ചിത്രങ്ങളുടെ പേരിലാണ് ലോകം അറിയുന്നത്.യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഖജുരാഹോ ക്ഷേത്രങ്ങള്‍ മധ്യപ്രദേശ് വിനോദസഞ്ചാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഈ സ്ഥലം പഴയ കാലഘട്ടത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ അവയുടെ ശൃംഗാര ശില്‍പങ്ങളേക്കാള്‍ വേറെയും കൗതുകകരമായ കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സ്ഥലം കൂടിയാണ്.

കൗതുകമുണര്‍ത്തുന്ന ഖജുരാഹോയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ നോക്കാം:

ക്ഷേത്രത്തിന്റെ കണ്ടെത്തല്‍

നൂറ്റാണ്ടുകളോളം കാടിനുള്ളില്‍ ആരുമറിയാതെ കിടന്ന പ്രണയത്തിന്റെ ശിലകള്‍ അഹല്യയെപ്പോല ശാപമോക്ഷം നേടി വന്നതാണ് ഇന്നു കാണുന്ന ഖജുരാഹോയിലെ ശില്പങ്ങള്‍.20 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായി ചിതറിക്കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്നതല്ല. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും 1838-ല്‍ ഈ ക്ഷേത്രങ്ങള്‍ കണ്ടെത്തുകയും ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത് ക്യാപ്റ്റന്‍ ടി.എസ്. ബര്‍ട്ടനാണ്. ഒരു ബ്രിട്ടീഷ് സൈനിക ക്യാപ്റ്റനായ ബര്‍ട്ട് ഖജുരാഹോയില്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നു,ജോലിക്കിടെ അജ്ഞാതമായ ഒരു പാത അദ്ദേഹം കാണുകയും അത് പിന്തുടര്‍ന്ന് ഈ അത്ഭുത ലോകത്ത് എത്തിപ്പെടുകയും ചെയ്തു. അങ്ങനെ അതുവരെ പുറംലോകം അറിയാതിരുന്ന ഖജുരാഹോ ക്ഷേത്രങ്ങള്‍ മറനീക്കി ലോകത്തിന്റെ മുന്‍പിലേക്ക് വന്നു.

രതി ശില്പങ്ങള്‍ നാമമാത്രം, വേറെയുമുണ്ട് ഇവിടെ കാണാന്‍

വാത്സ്യായന്റെ കാമശാസ്ത്രത്തില്‍ പ്രതിപാതിക്കുന്ന കാര്യങ്ങള്‍ ഇവിടത്തെ ചുവരുകളില്‍ കാണാം. വിവിധ തരം സെക്‌സ് പൊസിഷനുകളടക്കം കൊത്തിവെച്ചിരിക്കുന്ന ക്ഷേത്രം ലോകംമുഴുവന്‍ അറിയപ്പെടുന്നതും കാമകേളികളുടെയും ശൃംഗാര ഭാവങ്ങളുടെയും ശില്‍പങ്ങള്‍ കൊത്തിവെച്ച ക്ഷേത്രം എന്ന പേരിലാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ കൊത്തിവച്ചിരിക്കുന്ന കലാവിരുതിന്റെ 10 ശതമാനം മാത്രമേ ഇത്തരം ശില്പങ്ങള്‍ വരുന്നുള്ളൂ.ബാക്കിയുള്ള 90% അക്കാലത്ത് ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതം കാണിക്കുന്ന സാധാരണ കൊത്തുപണികളാണ്. കുശവന്മാരുടെയും സംഗീതജ്ഞരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും ശില്‍പങ്ങള്‍ അവിടെയുണ്ട്, പക്ഷേ ആ കൊത്തുപണികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.

അതിജീവിക്കുന്ന ക്ഷേത്രങ്ങള്‍

പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഏകദേശം 85 ക്ഷേത്രങ്ങള്‍ ഈ സമുച്ചയത്തില്‍ ഉണ്ടായിരുന്നു, എന്നാല്‍ 13-ആം നൂറ്റാണ്ടില്‍ ഇവയില്‍ ചിലത് നശിപ്പിക്കപ്പെട്ടു. ഇന്ന്, സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. നാഗര ശൈലിയിലുള്ള വാസ്തുവിദ്യയാണ് ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളില്‍ കാണാന്‍ കഴിയുന്നത്. സാന്റ്സ്റ്റോണും ഗ്രാനൈറ്റും ഉപയോഗിച്ചാണ് നിര്‍മ്മാണം. ചതുര്‍ഭുജ ക്ഷേത്രം ഒഴിച്ച് മറ്റ് ക്ഷേത്രങ്ങളെല്ലാം സൂര്യനെ അഭിമുഖീകരിച്ചാണ് നിലനില്‍ക്കുന്നത്. ക്ഷേത്രങ്ങളിലുപയോഗിച്ചിരിക്കുന്ന വാസ്തുവിദ്യ പ്രശംസനീയമാണ്. സ്ത്രീയുടെയും പുരുഷന്റെയും ശക്തി വെളിപ്പെടുത്തുന്ന ശില്‍പ്പങ്ങളാണ് പലതും.

പേരിനര്‍ത്ഥം

ഈന്തപ്പന എന്നര്‍ത്ഥം വരുന്ന ഖജൂര്‍ എന്ന ഹിന്ദി വാക്കില്‍ നിന്നാണ് ഖജുരാഹോ എന്ന പേര് വന്നത്.ഒരിക്കല്‍ ഈ നഗരം ഈന്തപ്പനകളാല്‍ ചുറ്റപ്പെട്ടിരുന്നതായി പറയപ്പെടുന്നു, അതിനാലാണത്രേ ക്ഷേത്രസമുച്ചയത്തിന് ഈ പേര്. എന്നാല്‍ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്, അത് ശിവന്റെ പ്രതീകാത്മക നാമമായ ഖജുര-വാഹകയില്‍ നിന്നാണ് (തേള്‍ വഹിക്കുന്നവന്‍) ഉത്ഭവിച്ചതെന്നതാണ്.

എപ്പോഴാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്?

ലോകപ്രശസ്തമായ ഈ ക്ഷേത്രങ്ങള്‍ ചന്ദേല രാജവംശത്തിന്റെ കാലത്താണ് നിര്‍മ്മിച്ചത്. മിക്ക ക്ഷേത്രങ്ങളും എഡി 950 നും 1050 നും ഇടയില്‍ ഹിന്ദു രാജാക്കന്മാരായ യശോവര്‍മന്റെയും ധംഗയുടെയും കാലത്താണ് നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.മധ്യകാല ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ കൂട്ടമാണ് ഖജുരാഹോയിലുള്ളത്. അതായത് ഇന്ത്യയിലെ മധ്യകാല ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ കൂട്ടമാണ് ഖജുരാഹോ സമുച്ചയം. ഈ ക്ഷേത്രങ്ങള്‍ അവയുടെ വാസ്തുവിദ്യാ സൗന്ദര്യത്തിനും ശൃംഗാര ശില്പങ്ങള്‍ക്കും പേരുകേട്ടതാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ