'കാടിൻ്റെ ഇതിഹാസങ്ങൾ' ഇന്ത്യയിലെ പ്രശസ്തമായ കടുവകൾ!

കടുവകൾ നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്കാരത്തിൻ്റെയും പുരാണങ്ങളുടെയും ഭാഗമാണ്. ഇവയെ പലരും ആദരിക്കപ്പെടുന്നു. ഇവയെ രാജ്യത്തിൻ്റെ ദേശീയ മൃഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഓരോ പേരിലാണ് പ്രശസ്തമായ കടുവകൾ അറിയപ്പെടുന്നത്. എങ്ങനെയാണ് ഐക്കണിക് കടുവകൾ അവരുടെ പേരുകൾ നേടിയത്?

വ്യത്യസ്‌തമായ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ മിക്ക കടുവകൾക്കും പേര് നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് അവയുടെ ശരീരത്തിലെ വരകൾ അടിസ്ഥാനമാക്കിയാണ് പേര് നൽകിയിരിക്കുന്നത്. ഇത് ഇവയെ പ്രത്യേകം തിരിച്ചറിയാൻ വനം വകുപ്പിനെ സഹായിക്കുന്നു. ചില കടുവകൾക്ക് അവയുടെ ശ്രദ്ധേയമായ സ്വഭാവങ്ങളും രീതികളും കാരണവും പേരുകൾ നൽകാറുണ്ട്.

മച്ലി, രൺതംബോർ നാഷണൽ പാർക്ക്

ഇടത് കവിളിലെ മത്സ്യത്തിൻ്റെ ആകൃതിയിലുള്ള അടയാളത്തിൻ്റെ പേരിലാണ് ‘രൺതംബോറിലെ രാജ്ഞി’യായ മച്ച്ലിക്ക് ഈ പേര് ലഭിച്ചത്. പാർക്കിലെ കടുവകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും മച്ച്ലി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1999 നും 2006 നും ഇടയിൽ അവൾ 11 കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. ഇത് പ്രദേശത്തെ കടുവകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

ബമേര, ബാന്ധവ്ഗഡ് നാഷണൽ പാർക്ക്

B2 എന്ന പേരിൽ അറിയപ്പെട്ടിരുന്ന രോഗിയായ പിതാവിനെ പുറത്താക്കിയ ശേഷം, ബമേര എന്ന കടുവ ബാന്ധവ്ഗഡിലെ ഏറ്റവും വലുതും ആധിപത്യമുളള കടുവയായി മാറി. തൻ്റെ പ്രദേശം സംരക്ഷിക്കാൻ എതിരാളികളുമായി കടുത്ത യുദ്ധങ്ങൾ നടത്തിയ കടുവയാണ് ബമേര. എന്നാൽ പരിചയമുള്ളവർ നല്ല പെരുമാറ്റം ഉള്ള കടുവയായാണ് ബമേരയെ വിശേഷിപ്പിച്ചത്.

പാരോ, കോർബറ്റ് ടൈഗർ റിസർവ്

2013-14 കാലഘട്ടത്തിലാണ് ആദ്യമായി പാരോ തൻ്റെ അജ്ഞാത മാതാപിതാക്കളുമായുള്ള ജിജ്ഞാസ ഉണർത്തുന്നത്. കോർബറ്റിൽ മറ്റ് രണ്ട് പെൺ കടുവകളെ പുറത്താക്കിയ ശേഷം രാംഗംഗ നദിയുടെ ഇരുകരകളിലും തൻ്റെ ഭരണം ഉറപ്പിക്കുകയായിരുന്നു പാരോ.

കോളർവാലി, പെഞ്ച് നാഷണൽ പാർക്ക്

‘സ്‌പൈ ഇൻ ദി ജംഗിൾ’ എന്ന ഡോക്യുമെൻ്ററിയിൽ പ്രത്യക്ഷപ്പെട്ടതിന് പ്രശസ്തയാണ് കോളർവാലി. 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കടുവയാണ് ഇത്. പാർക്കിലെ കടുവകളുടെ എണ്ണം വർധിപ്പിച്ച കോളർവാലിക്ക് ‘മാതരം’ (പ്രിയപ്പെട്ട അമ്മ) എന്ന വിളിപ്പേരും ലഭിച്ചിട്ടുണ്ട്.

മായ, തഡോബ-അന്ധാരി ടൈഗർ റിസർവ്

തഡോബയിലെ രാജ്ഞി എന്നറിയപ്പെടുന്ന കടുവാൻ മായ. അവളുടെ കടുത്ത പ്രദേശിക യുദ്ധങ്ങൾക്ക് പേരുകേട്ടവളാണ് മായ. ചുരുങ്ങി വരുന്ന കടുവകളുടെ ആവാസ വ്യവസ്ഥയിൽ മായയുടെ പ്രതിരോധത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ പലപ്പോഴും സഫാരി ഗൈഡുകൾ വിവരിക്കാറുണ്ട്.

മുന്ന, കന്ഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്

‘കാൻഹ രാജാവ്’ എന്നറിയപ്പെടുന്ന കടുവയാണ് മുന്ന. മുന്നയുടെ നെറ്റിയിൽ ‘CAT’ എന്ന വാക്കിനോട് സാമ്യമുള്ള വരകളുണ്ട്. ഇത് മുന്നയെ മറ്റ് കടുവകളിൽ നിന്നും വ്യത്യസ്തനാക്കുന്നു. മുന്നയുടെ പ്രസിദ്ധമായ പ്രാദേശിക പോരാട്ടങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നു, മുന്നയുടെ മകൻ ഛോട്ടാ മുന്നയും കൻഹയിൽ തന്റെ ആധിപത്യം തുടരുന്നു.

കങ്കടി (വിജയ്),ബാന്ധവ്ഗഡ് നാഷണൽ പാർക്ക്

ചോർബെഹ്‌റ, ചക്രധാര പ്രദേശങ്ങൾ ഭരിച്ച കടുവയാണ് വിജയ് എന്നറിയപ്പെടുന്ന കങ്കടി. ലക്ഷ്മി എന്ന മറ്റൊരു കടുവയുമായുള്ള കഠിനമായ പോരാട്ടത്തിനുശേഷം വിജയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും അവൾ ആധിപത്യം തുടർന്നു. ഭയപ്പെടുത്തുന്ന വേട്ടക്കാരൻ എന്ന തൻ്റെ പ്രശസ്തി അവൾ ഉറപ്പിക്കുകയും ചെയ്തു.

പ്രിൻസ്, ബന്ദിപ്പൂർ നാഷണൽ പാർക്ക്

കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നുള്ള പ്രിൻസ് എന്ന കടുവ 10-12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏഴു വർഷത്തിലേറെയാണ് തൻ്റെ പ്രദേശം കൈയടക്കി വച്ചത്. കടുവയുടെ സാന്നിധ്യവും ഉച്ചത്തിലുള്ള ഗർജ്ജനവും പതിവായി രേഖപ്പെടുത്തപ്പെട്ടിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ