പുനരുപയോഗിക്കാവുന്ന വെള്ളകുപ്പികളിൽ ടോയ്ലെറ്റ് സീറ്റിനേക്കാള്‍ 40000 മടങ്ങ് ബാക്ടീരിയകളെന്ന് പഠനം

പുനരുപയോഗിക്കാൻ കഴിയുന്ന വെള്ള കുപ്പികളിൽ ടോയ്ലെറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 40000 മടങ്ങ് അപകടകാരികളായ ബാക്റ്റീരിയകളെ കണ്ടെത്തിയതായി പുതിയ പഠനം. യുഎസ് ആസ്ഥാനമായ വാട്ടർഫിൽട്ടർഗുരു ഡോട്ട് കോമിലെ വിദഗ്ധരുടെ ഒരു സംഘമാണ് കണ്ടെത്തലിന് പിന്നിൽ. സ്‌പൗട്ട് ലിഡ്, സ്ക്രൂ ടോപ്പ് ലിഡ്, സ്‌ട്രേ ലിഡ്, സ്‌ക്യൂസ് ടോപ്പ് ലിഡ് ബോട്ടിലുകളിൽ വിവിധ ഭാഗങ്ങളിലായി മൂന്ന് തവണ പരിശോധിച്ചപ്പോൾ ഇവയിൽ ബാസിലിയോസ്, ഗ്രാം നെഗറ്റീവ് റോഡ്സ് എന്നിങ്ങനെ രണ്ട് തരം ബാക്ടീരിയകൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുപ്പികളിൽ ഉള്ളതായി ഗവേഷകർ കണ്ടെത്തുകയായിരുന്നു.

ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകൾക്കും കുടലുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾക്കും കാരണമാകുമെന്നും ചില ബാസിലിയോസ് ബാക്ടീരിയകൾ ദഹനനാളത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകർ അവരുടെ പഠനത്തിൽ പറയുന്നുണ്ട്. സാമ്പിള്‍ പരിശോധനയില്‍ സൂക്ഷ്മാണുക്കളുടെ യൂണിറ്റുകളുടെ എണ്ണം കണക്കാക്കിയപ്പോള്‍ ശരാശരി 20.8 ദശലക്ഷമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, വീട്ടിലുള്ള മറ്റ് നിത്യോപയോഗ വസ്തുക്കളുമായി ഈ വാട്ടർ ബോട്ടിലുകൾ താരതമ്യം ചെയ്തപ്പോൾ അടുക്കളയിലെ സിങ്കിലുള്ളതിനേക്കാൾ ഇരട്ടിയിലധികം അണുക്കൾ ഈ വാട്ടർ ബോട്ടിലുകളിൽ ഉള്ളതായും കണ്ടെത്തി. കമ്പ്യൂട്ടർ മൗസിൽ ഉള്ള ബാക്ടീരിയകളുടെ നാലിരട്ടിയും, വളർത്തുമൃഗങ്ങളുടെ കുടിവെള്ള പാത്രത്തേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ വെള്ള കുപ്പികളിൽ ഉള്ളതായും പഠനം കണ്ടെത്തി.

കുപ്പിയുടെ ഏറ്റവും വൃത്തിയുള്ള ഭാഗം കുപ്പിയുടെ അടപ്പാണ് എന്നാണ് ഗവേഷകർ പറയുന്നത്. ബാക്ടീരിയകളുടെ പത്തിലൊന്ന് മാത്രമാണ് അടപ്പിൽ അടങ്ങിയിരിക്കുന്നത്. പഠനം നടത്താനായി പരീക്ഷിച്ച മൂന്ന് ബോട്ടിലുകളിൽ സ്‌ക്വീസ് ടോപ്പ് ബോട്ടിലുകളാണ് ഏറെ വൃത്തിയുള്ളതെന്നും പഠനം വെളിപ്പെടുത്തി. സ്ക്രൂ-ടോപ്പ് മറ്റ് മൂടികളുമായി താരതമ്യം ചെയ്തപ്പോൾ, ഈ കുപ്പികളിൽ ബാക്ടീരിയയുടെ പത്തിലൊന്നാണ് ഉള്ളത്. ഈ ബാക്ടീരിയകളെ തടയാൻ വേണ്ടി പുനരുപയോഗിക്കാവുന്ന കുപ്പികൾ ദിവസത്തിൽ ഒരു തവണയെങ്കിലും ചൂടുള്ള വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകാനും ആഴ്ചയിൽ ഒരു തവണയെങ്കിലും അണുവിമുക്തമാക്കാനും ഗവേഷകർ ശുപാർശ ചെയ്തു കഴിഞ്ഞു.

അതേസമയം, എണ്ണമറ്റ സൂക്ഷ്മാണുക്കളുടെയും ബാക്ടീരിയകളുടെയും ആവാസ കേന്ദ്രമാണ് ഒരു മനുഷ്യന്റെ വായ എന്നും ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇംപീരിയൽ കോളേജ് മോളിക്യുലാർ മൈക്രോബയോളജിസ്റ്റായ ഡോ. ആൻഡ്രൂ എഡ്വേർഡ്സ് പറയുന്നത്. ഇത്തരത്തിലുള്ള വെള്ള കുപ്പികൾ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാണ്. എന്നാൽ ഇവ അപകടകരമല്ലെന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റ് ഡോ സൈമൺ ക്ലാർക്ക് പറഞ്ഞു. വെള്ളക്കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച് ഒരാൾക്കും അസുഖം വന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, വെള്ളകുപ്പികളിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകൾ തന്നെയാണ് മനുഷ്യരുടെ വായയിലും ഉള്ളതെന്നും ക്ലാർക്ക് പറഞ്ഞു.

ഇക്കാലത്ത് വാട്ടർ ബോട്ടിലുകളിലും പ്ലാസ്റ്റികിന്റെ സ്വാധീനം വളരെ കൂടുതലായി മാറി കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും ആരോഗ്യത്തിനും പരിസ്ഥിതിക്കും നല്ലതല്ല എന്നറിഞ്ഞിട്ടും ഇന്നും അവ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് പല സ്ഥലങ്ങളിലും ഇന്നും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. സ്ഥിരമായി റീയൂസബിൾ വാട്ടർബോട്ടിലുകൾ ഉപയോഗിക്കുന്ന ആളുകളാണ് മിക്കവരും എന്നതിൽ സംശയമില്ല. കാരണം യാത്രകളിലും മറ്റും എളുപ്പത്തിൽ കൊണ്ടുപോകുന്ന ഒന്നാണ് റീയൂസബിൾ ആയ വാട്ടർ ബോട്ടിലുകൾ. എന്നിരുന്നാലും ഇനി മുതൽ വെള്ള കുപ്പികൾ വൃത്തിയോടെയും അണുവിമുക്തമാക്കിയും വേണം ഉപയോഗിക്കാൻ എന്നതാണ് ഈ പഠനത്തിലൂടെ നമ്മൾ മനസിലാക്കേണ്ടത്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു