വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവർ ആരും മരിച്ചിട്ടില്ല; ഡല്‍ഹി എയിംസ് പഠനം

കോവിഡ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിമുറുക്കിയ മാസങ്ങള്‍ ആയിരുന്നു ഏപ്രിലും മെയും. കോവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്ന അവസ്ഥയുണ്ടായി. കൂടാതെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം പിടിപെട്ട കേസുകളും ഉണ്ടായി.

എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആരും മരച്ചിട്ടില്ലെന്ന് പഠനം. ഡല്‍ഹി എയിംസ് നടത്തിയ ജനിതക സീക്വന്‍സിങ് പഠനത്തിലാണ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നതിന് ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ എന്നാണ് പറയുന്നത്.

63 ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളില്‍ 36 രോഗികളും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്, 27 പേര്‍ക്ക് ഒരു ഡോസും ലഭിച്ചതാണ്, 10 പേര്‍ക്ക് കോവിഷീല്‍ഡും 53 പേര്‍ക്ക് പേര്‍ക്ക് കോവാക്‌സിനും ലഭിച്ചു. ഇവരില്‍ മരണം സംഭവിച്ചിട്ടില്ല.

എങ്കിലും എല്ലാവര്‍ക്കും അഞ്ചു മുതല്‍ ഏഴു ദിവസം വരെ ഉയര്‍ന്ന തോതിലുള്ള പനി ഉണ്ടായിരുന്നു. കോവിഡ് ബാധിക്കപ്പെട്ടവര്‍ക്കും വാക്‌സിനേഷന്‍ എടുത്തവര്‍ക്കും രോഗത്തിനെതിരെ നീണ്ടു നില്‍ക്കുന്ന പ്രതിരോധം ഉണ്ടാകുമെന്ന് അടുത്തിടെ നടന്ന രണ്ട് പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest Stories

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍