വർഷങ്ങളായി പണം ഉപയോഗിക്കുന്നില്ല, സാങ്കേതികവിദ്യകളിൽ നിന്നകന്ന് കാരവാനിൽ സ്വാഭാവിക ജീവിതം; 'ഗാന്ധി' സിനിമ ജീവിതം മാറ്റിമറിച്ച യുവാവ് !

ഓരോ ദിവസവും അമ്പരപ്പിക്കുന്ന നിരവധി വാർത്തകളാണ് വൈറലാകുന്നത്. സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിതശൈലി തിരഞ്ഞെടുത്ത ഒരു യുവാവാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. വർഷങ്ങളായി ഒരു പൈസ പോലും ഈ യുവാവ് ഉപയോഗിച്ചിട്ടില്ല എന്നും സ്വാഭാവിക ജീവിതം നയിക്കാൻ സാങ്കേതികവിദ്യയിൽ നിന്ന് അകന്നു നിൽക്കുകയാണ് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഐറിഷുകാരനായ മാർക്ക് ബോയിൽ ആണ് 2008 മുതൽ പണം ഉപയോഗിക്കുന്നത് നിർത്തി സ്വാഭാവിക ജീവിതം നയിക്കുന്നത്. ‘ The Moneyless Man’ അഥവാ ‘പണമില്ലാത്ത മനുഷ്യൻ’ എന്നും മാർക്ക് ബോയിൽ അറിയപ്പെടുന്നു. സ്വാഭാവിക ജീവിതം സ്വീകരിക്കാൻ സാങ്കേതിക വിദ്യയും മറ്റും അദ്ദേഹം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൗണ്ടി ഡൊണഗലിലെ ബാലിഷാനണിലാണ് മാർക്ക് ബോയിൽ വളർന്നത്. ഗാൽവേ-മയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിസിനസിൽ ബിരുദം നേടിയിട്ടുണ്ട്. തന്റെ കോഴ്‌സിന്റെ അവസാന വർഷം മോഹൻദാസ് കെ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ‘ഗാന്ധി’ എന്ന സിനിമ ബോയ്ൽ കാണാനിടയായി. ഇത് മാർക്കിന്റെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തു.

ബിരുദം പൂർത്തിയാക്കിയ ശേഷം ബ്രിസ്റ്റോളിലെ ഒരു ഫുഡ് കമ്പനിയിൽ നല്ല ശമ്പളമുള്ള ജോലി മാർക്കിന് ലഭിച്ചു. തുടക്കത്തിൽ മാർക്കിന് ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു. ജീവിതത്തിൽ വിജയം നേടാനായി വർഷങ്ങളായി കഠിനാധ്വാനം ചെയ്തു. 2007 ൽ മാർക്കിന്റെ ജീവിതം മാറിമറിയുകയായിരുന്നു.

ഒരു ഹൗസ് ബോട്ടിൽ ഇരുന്നു ജീവിതത്തെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചും ആളുകളോട് സംസാരിക്കുകയായിരുന്നു മാർക്ക്. ഈ സമയത്ത് പണമാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണമെന്ന് മാർക്ക് പെട്ടെന്ന് മനസ്സിലാക്കുകയും അപ്പോൾ തന്നെ പണം ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിക്കുകയുമായിരുന്നു.

ഈ സംഭവത്തിന് ശേഷം മാർക്ക് തന്റെ വിലകൂടിയ ഹൗസ് ബോട്ട് വിറ്റ് പഴയ കാരവാനിൽ താമസം തുടങ്ങി. പണമില്ലാതെ ജീവിക്കാൻ തുടങ്ങി. തുടക്കത്തിൽ ഏതാനും മാസങ്ങൾ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. ചായയും കാപ്പിയും മറ്റു സൗകര്യങ്ങളുമടക്കം തന്റെ ആഡംബര ശീലങ്ങളെല്ലാം പതിയെ ഉപേക്ഷിച്ചു. മാർക്ക് പ്രകൃതിയിൽ നിന്ന് ലഭിച്ചവ മാത്രം ഉപയോഗിക്കാൻ തുടങ്ങി. അതിനുശേഷം തനിക്ക് അസുഖമോ അല്ലെങ്കിൽ അത്തരം മരുന്നുകളുടെ ആവശ്യമോ വന്നിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

മുൻകാല ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ഭാവിയെക്കുറിച്ച് മാത്രമാണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് മാർക്ക് പറയുന്നു. 2016 മുതൽ അദ്ദേഹം ആധുനിക സാങ്കേതികവിദ്യകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ സ്ഥിരമായി എഴുതുന്ന ബോയ്‌ൽ തന്റെ അനുഭവങ്ങളെക്കുറിച്ച് രണ്ട് പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. 2010-ൽ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ദി മണിലെസ് മാൻ: എ ഇയർ ഓഫ് ഫ്രീക്കണോമിക് ലിവിംഗ് പ്രസിദ്ധീകരിച്ചു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി