വർഷങ്ങളായി പണം ഉപയോഗിക്കുന്നില്ല, സാങ്കേതികവിദ്യകളിൽ നിന്നകന്ന് കാരവാനിൽ സ്വാഭാവിക ജീവിതം; 'ഗാന്ധി' സിനിമ ജീവിതം മാറ്റിമറിച്ച യുവാവ് !

ഓരോ ദിവസവും അമ്പരപ്പിക്കുന്ന നിരവധി വാർത്തകളാണ് വൈറലാകുന്നത്. സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിതശൈലി തിരഞ്ഞെടുത്ത ഒരു യുവാവാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. വർഷങ്ങളായി ഒരു പൈസ പോലും ഈ യുവാവ് ഉപയോഗിച്ചിട്ടില്ല എന്നും സ്വാഭാവിക ജീവിതം നയിക്കാൻ സാങ്കേതികവിദ്യയിൽ നിന്ന് അകന്നു നിൽക്കുകയാണ് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഐറിഷുകാരനായ മാർക്ക് ബോയിൽ ആണ് 2008 മുതൽ പണം ഉപയോഗിക്കുന്നത് നിർത്തി സ്വാഭാവിക ജീവിതം നയിക്കുന്നത്. ‘ The Moneyless Man’ അഥവാ ‘പണമില്ലാത്ത മനുഷ്യൻ’ എന്നും മാർക്ക് ബോയിൽ അറിയപ്പെടുന്നു. സ്വാഭാവിക ജീവിതം സ്വീകരിക്കാൻ സാങ്കേതിക വിദ്യയും മറ്റും അദ്ദേഹം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൗണ്ടി ഡൊണഗലിലെ ബാലിഷാനണിലാണ് മാർക്ക് ബോയിൽ വളർന്നത്. ഗാൽവേ-മയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിസിനസിൽ ബിരുദം നേടിയിട്ടുണ്ട്. തന്റെ കോഴ്‌സിന്റെ അവസാന വർഷം മോഹൻദാസ് കെ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ‘ഗാന്ധി’ എന്ന സിനിമ ബോയ്ൽ കാണാനിടയായി. ഇത് മാർക്കിന്റെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തു.

ബിരുദം പൂർത്തിയാക്കിയ ശേഷം ബ്രിസ്റ്റോളിലെ ഒരു ഫുഡ് കമ്പനിയിൽ നല്ല ശമ്പളമുള്ള ജോലി മാർക്കിന് ലഭിച്ചു. തുടക്കത്തിൽ മാർക്കിന് ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു. ജീവിതത്തിൽ വിജയം നേടാനായി വർഷങ്ങളായി കഠിനാധ്വാനം ചെയ്തു. 2007 ൽ മാർക്കിന്റെ ജീവിതം മാറിമറിയുകയായിരുന്നു.

ഒരു ഹൗസ് ബോട്ടിൽ ഇരുന്നു ജീവിതത്തെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചും ആളുകളോട് സംസാരിക്കുകയായിരുന്നു മാർക്ക്. ഈ സമയത്ത് പണമാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണമെന്ന് മാർക്ക് പെട്ടെന്ന് മനസ്സിലാക്കുകയും അപ്പോൾ തന്നെ പണം ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിക്കുകയുമായിരുന്നു.

ഈ സംഭവത്തിന് ശേഷം മാർക്ക് തന്റെ വിലകൂടിയ ഹൗസ് ബോട്ട് വിറ്റ് പഴയ കാരവാനിൽ താമസം തുടങ്ങി. പണമില്ലാതെ ജീവിക്കാൻ തുടങ്ങി. തുടക്കത്തിൽ ഏതാനും മാസങ്ങൾ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. ചായയും കാപ്പിയും മറ്റു സൗകര്യങ്ങളുമടക്കം തന്റെ ആഡംബര ശീലങ്ങളെല്ലാം പതിയെ ഉപേക്ഷിച്ചു. മാർക്ക് പ്രകൃതിയിൽ നിന്ന് ലഭിച്ചവ മാത്രം ഉപയോഗിക്കാൻ തുടങ്ങി. അതിനുശേഷം തനിക്ക് അസുഖമോ അല്ലെങ്കിൽ അത്തരം മരുന്നുകളുടെ ആവശ്യമോ വന്നിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

മുൻകാല ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ഭാവിയെക്കുറിച്ച് മാത്രമാണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് മാർക്ക് പറയുന്നു. 2016 മുതൽ അദ്ദേഹം ആധുനിക സാങ്കേതികവിദ്യകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ സ്ഥിരമായി എഴുതുന്ന ബോയ്‌ൽ തന്റെ അനുഭവങ്ങളെക്കുറിച്ച് രണ്ട് പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. 2010-ൽ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ദി മണിലെസ് മാൻ: എ ഇയർ ഓഫ് ഫ്രീക്കണോമിക് ലിവിംഗ് പ്രസിദ്ധീകരിച്ചു.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി