പത്മശ്രീ നിറവിൽ 'കാടിന്റെ വിജ്ഞാനകോശം' തുളസി ഗൗഡ

കര്‍ണാടകയില്‍ നിന്നുള്ള 72കാരിയായ പരിസ്ഥിതി പ്രവര്‍ത്തക തുളസി ഗൗഡയെ നവംബര്‍ 8ന് രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയത്.

പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയിലുള്ള ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണ്. രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ഇന്നലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുളസി ഗൗഡയ്ക്ക് സമ്മാനിച്ചു. ആദിവാസി വിഭാഗത്തിന്റെ പരമ്പാരാഗത വേഷത്തിൽ നഗ്നപാദയായാണ് പുരസ്‌കാരം വാങ്ങാന്‍ അവർ വേദിയിലേയ്ക്ക് എത്തിയത്.

കര്‍ണാടകയിലെ ഹലക്കി ഗോത്രത്തിൽ പെട്ടയാളാണ് തുളസി ഗൗഡ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ വളര്‍ന്ന തുളസിയ്ക്ക് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. എങ്കിലും പ്രതിബന്ധങ്ങളെ മറികടന്ന് സസ്യങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് അറിവ് അവർ സമ്പാദിച്ചു.

മരങ്ങള്‍ നട്ടുവളര്‍ത്തി കൊണ്ട് ചെറുപ്പം മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങി തിരിച്ച തുളസിയ്ക്ക് ലോകമെമ്പാടുമുള്ള സസ്യലതാദികളെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ കാടിന്റെ വിജ്ഞാനകോശം എന്നാണ് തുളസി അറിയപ്പെടുന്നത്. 10 വയസ്സ് മുതല്‍ ഒന്നിലധികം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 12-ാം വയസ്സില്‍ അമ്മയ്ക്കൊപ്പം ഒരു നഴ്സറിയില്‍ ജോലി ചെയ്യുമ്പോഴാണ് അവര്‍ ഇന്ത്യയിലെ വനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തന്റെ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവെച്ച തുളസി ഇതുവരെ 30,000-ത്തിലധികം തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി അവര്‍ വനം വകുപ്പില്‍ താത്കാലിക വോളണ്ടിയറായി ചേര്‍ന്നു. പിന്നീട് അവരുടെ പ്രയത്‌നങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും വനംവകുപ്പില്‍ സ്ഥിരമായി നിയോഗിക്കപ്പെടുകയും ചെയ്തു. എഴുപത്തിരണ്ടാം വയസ്സിലും തുളസി ഗൗഡ പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമാണ്.

Latest Stories

ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കും; 12.25% വരെ യഥാർത്ഥ ആദായം

'സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല; വോട്ടെയും നാട്ടെയും വില്‍ക്കമാട്ടാര്‍'; കന്നിപ്രസംഗത്തില്‍ കേന്ദ്രത്തെ ലക്ഷ്യമിട്ട് കമല്‍ഹാസന്‍

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി, അതിനുള്ള മേല്‍നോട്ടം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ദേവസ്വം ബെഞ്ച്

'നീതി അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ കേഴുകയാണ്'; സുപ്രീം കോടതിയില്‍ എസ്‌ഐആറിനെതിരെ നേരിട്ടെത്തി വീറോടെ വാദിച്ച് മമത ബാനര്‍ജി; ദീദിയുടെ അസാധാരണ പോരാട്ടവീര്യം

ആഴ്ചയില്‍ രണ്ട് അവധി, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസം അഞ്ചായി കുറയ്ക്കാന്‍ ചര്‍ച്ച; വെള്ളിയാഴ്ച സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ഭൂമി കണ്ടെത്തിയിട്ടും എയിംസ് തന്നില്ല, അതിവേഗ റെയിലില്ല, ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല; കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രമേയവുമായി മുഖ്യമന്ത്രി

കാത്തിരിപ്പ് നിരാശയിലേയ്‌ക്കോ? റീനുവും സച്ചിനും ഇനി വരില്ലേ?

തീരുവ കണക്ക് കൂട്ടുന്നതില്‍ ഏത് രീതി യുഎസ് പിന്തുടരും?; വ്യക്തത വരാതെ ഇന്ത്യ- യുഎസ് വ്യാപാര കരാര്‍

എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത വാര്‍ഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎല്‍ പിന്‍വലിച്ചു; വൈക്കം എംഎല്‍എ സികെ ആശയുടെ നടപടി വിവാദത്തില്‍