പത്മശ്രീ നിറവിൽ 'കാടിന്റെ വിജ്ഞാനകോശം' തുളസി ഗൗഡ

കര്‍ണാടകയില്‍ നിന്നുള്ള 72കാരിയായ പരിസ്ഥിതി പ്രവര്‍ത്തക തുളസി ഗൗഡയെ നവംബര്‍ 8ന് രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയത്.

പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയിലുള്ള ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണ്. രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ഇന്നലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുളസി ഗൗഡയ്ക്ക് സമ്മാനിച്ചു. ആദിവാസി വിഭാഗത്തിന്റെ പരമ്പാരാഗത വേഷത്തിൽ നഗ്നപാദയായാണ് പുരസ്‌കാരം വാങ്ങാന്‍ അവർ വേദിയിലേയ്ക്ക് എത്തിയത്.

കര്‍ണാടകയിലെ ഹലക്കി ഗോത്രത്തിൽ പെട്ടയാളാണ് തുളസി ഗൗഡ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ വളര്‍ന്ന തുളസിയ്ക്ക് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. എങ്കിലും പ്രതിബന്ധങ്ങളെ മറികടന്ന് സസ്യങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് അറിവ് അവർ സമ്പാദിച്ചു.

മരങ്ങള്‍ നട്ടുവളര്‍ത്തി കൊണ്ട് ചെറുപ്പം മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങി തിരിച്ച തുളസിയ്ക്ക് ലോകമെമ്പാടുമുള്ള സസ്യലതാദികളെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ കാടിന്റെ വിജ്ഞാനകോശം എന്നാണ് തുളസി അറിയപ്പെടുന്നത്. 10 വയസ്സ് മുതല്‍ ഒന്നിലധികം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 12-ാം വയസ്സില്‍ അമ്മയ്ക്കൊപ്പം ഒരു നഴ്സറിയില്‍ ജോലി ചെയ്യുമ്പോഴാണ് അവര്‍ ഇന്ത്യയിലെ വനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തന്റെ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവെച്ച തുളസി ഇതുവരെ 30,000-ത്തിലധികം തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി അവര്‍ വനം വകുപ്പില്‍ താത്കാലിക വോളണ്ടിയറായി ചേര്‍ന്നു. പിന്നീട് അവരുടെ പ്രയത്‌നങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും വനംവകുപ്പില്‍ സ്ഥിരമായി നിയോഗിക്കപ്പെടുകയും ചെയ്തു. എഴുപത്തിരണ്ടാം വയസ്സിലും തുളസി ഗൗഡ പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി