ഐ.ഐ.ടികളില്‍ പരീക്ഷയില്ല; ജെ.എന്‍.യുവില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല കോളജുകളും ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. രാജ്യത്തെ അഞ്ച് കേന്ദ്ര സര്‍വകലാശാലകളും ഐഐടികളും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നു. മിഡ് സെമസ്റ്റര്‍ പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കി വിലയിരുത്തലുകള്‍ നടത്താനാണ് തീരുമാനിക്കുന്നത്.

ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ബോംബെ ഐഐടി, ഖരഖ്പൂര്‍ ഐഐടി, കാണ്‍പൂര്‍ ഐഐടികളിലാണ് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, അലിഗര്‍ മുസ്ലിം സര്‍വകലാശാല, ജാമിയ മിലിയ, ഡല്‍ഹി ഐഐടി എന്നിവിടങ്ങളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയോ ഓണ്‍ലൈന്‍ പരീക്ഷയോ അല്ലെങ്കില്‍ സര്‍വകലാശാല തുറന്നതിന് ശേഷമോ പരീക്ഷ നടത്താനാണ് തീരുമാനം.

ഡല്‍ഹി ഐഐടിയില്‍ ജൂണില്‍ ഓണ്‍ലൈന്‍ പരീക്ഷയും, ടെലിഫോണ്‍ വൈവയും നടത്താനാണ് ആലോചിക്കുന്നത്. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം പരീക്ഷ നടക്കും.

ഖരഖ്പൂര്‍ ഐഐടിയിലെ അധ്യാപക സമിതി സെമസ്റ്റര്‍ എഴുത്തു പരീക്ഷ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം മെയ് 27-ന് പാസാക്കിയിരുന്നു. അസൈമെന്റ്, വൈവ, നേരത്തെയുള്ള പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയാകും വിലയിരുത്തുക.

കാന്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് സെമസ്റ്റര്‍ പരീക്ഷ, ക്വിസ്, പ്രൊജക്ട്, അസൈമെന്റ് അടിസ്ഥാനമാക്കി എ, ബി, സി ഗ്രേഡുകള്‍ നല്‍കും. വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കില്ല. ബോംബെ ഐഐടിയിലും മിഡ് സെമസ്റ്റര്‍ പരീക്ഷകള്‍ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നല്‍കുക.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി