ഐ.ഐ.ടികളില്‍ പരീക്ഷയില്ല; ജെ.എന്‍.യുവില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല കോളജുകളും ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. രാജ്യത്തെ അഞ്ച് കേന്ദ്ര സര്‍വകലാശാലകളും ഐഐടികളും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നു. മിഡ് സെമസ്റ്റര്‍ പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കി വിലയിരുത്തലുകള്‍ നടത്താനാണ് തീരുമാനിക്കുന്നത്.

ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ബോംബെ ഐഐടി, ഖരഖ്പൂര്‍ ഐഐടി, കാണ്‍പൂര്‍ ഐഐടികളിലാണ് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, അലിഗര്‍ മുസ്ലിം സര്‍വകലാശാല, ജാമിയ മിലിയ, ഡല്‍ഹി ഐഐടി എന്നിവിടങ്ങളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയോ ഓണ്‍ലൈന്‍ പരീക്ഷയോ അല്ലെങ്കില്‍ സര്‍വകലാശാല തുറന്നതിന് ശേഷമോ പരീക്ഷ നടത്താനാണ് തീരുമാനം.

ഡല്‍ഹി ഐഐടിയില്‍ ജൂണില്‍ ഓണ്‍ലൈന്‍ പരീക്ഷയും, ടെലിഫോണ്‍ വൈവയും നടത്താനാണ് ആലോചിക്കുന്നത്. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം പരീക്ഷ നടക്കും.

ഖരഖ്പൂര്‍ ഐഐടിയിലെ അധ്യാപക സമിതി സെമസ്റ്റര്‍ എഴുത്തു പരീക്ഷ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം മെയ് 27-ന് പാസാക്കിയിരുന്നു. അസൈമെന്റ്, വൈവ, നേരത്തെയുള്ള പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയാകും വിലയിരുത്തുക.

കാന്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് സെമസ്റ്റര്‍ പരീക്ഷ, ക്വിസ്, പ്രൊജക്ട്, അസൈമെന്റ് അടിസ്ഥാനമാക്കി എ, ബി, സി ഗ്രേഡുകള്‍ നല്‍കും. വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കില്ല. ബോംബെ ഐഐടിയിലും മിഡ് സെമസ്റ്റര്‍ പരീക്ഷകള്‍ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നല്‍കുക.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ