ഇപ്പോള്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേടാം! സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍

കയ്യിലുള്ള തുക ഏതെങ്കിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണോ? നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യത്തെ സുപ്രധാന ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി പത്തിന് നടന്ന ദ്വൈമാസ വായ്പാ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബാങ്കുകളുടെ ഈ തീരുമാനം.

സ്വകാര്യ മേഖലയിലുള്ള എച്ച്.ഡി.എഫ്.സി ബാങ്കിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള നിരക്ക് ഉയര്‍ത്തുന്നത്. എസ്.ബി.ഐയെ ആണെങ്കില്‍ 2022 ജനുവരിയില്‍ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.

ഇതില്‍ ഏതുബാങ്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

എച്ച്.ഡി.എഫ്.സി ബാങ്കിലെ പലിശനിരക്ക്:

രണ്ടു കോടിയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5-10 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ചതായാണ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. ഒരുവര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷക്ഷേപത്തിന്റെ പലിശ നിരക്ക് പത്ത് ബേസിസ് പോയിന്റാക്കി ഉയര്‍ത്തി 4.9% ത്തില്‍ നിന്നും 5% ആക്കിയിട്ടുണ്ട്. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.45% ആക്കി ഉയര്‍ത്തി. 2022 ഫെബ്രുവരി പതിനാല് മുതലാണ് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുന്നത്.

ജനുവരിയില്‍ രണ്ടുവര്‍ഷവും ഒരു ദിവസവും മുതല്‍ മൂന്നുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.2% ആക്കിയും മൂന്നുവര്‍ഷവും ഒരുദിവസവും മുതല്‍ അഞ്ച് വര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.4%ആക്കിയും ബാങ്ക് ഉയര്‍ത്തിയിരുന്നു.

എസ്.ബി.ഐയിലെ നിരക്കുവര്‍ധന ഇങ്ങനെ:

രണ്ടുവര്‍ഷത്തിനു മുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് എസ്.ബി.ഐ പലിശനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 2022 ഫെബ്രുവരി 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. 10-15 ബേസിസ് പോയിന്റ് വരെയാണ് വര്‍ധന.

രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.20% ആക്കി ഉയര്‍ത്തി. മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.45% ആക്കുകയും ചെയ്തു. അഞ്ചുമുതല്‍ പത്തുവര്‍ഷംവരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പത്ത് ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 5.50% ആക്കി. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകമാകുക.

ഹ്രസ്വകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.10% ആണ് പലിശനിരക്ക്. ഒപ്പം 211 ദിവസം മുതല്‍ ഒരുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40% ആയി തുടരുകയും ചെയ്യും.

2021 ഡിസംബറില്‍ എസ്.ബി.ഐ അടിസ്ഥാന നിരക്കുകള്‍ 0.10% വര്‍ധിപ്പിച്ചതായാണ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. പുതിയ അടിസ്ഥാന നിരക്ക് വര്‍ഷത്തില്‍ 7.55% ആണ്. ഇത് 2021 ഡിസംബര്‍ 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ച മറ്റു ബാങ്കുകള്‍:

ആര്‍.ബി.ഐയുടെ വായ്പാ നയപ്രഖ്യാപനത്തിനു പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും യൂക്കോ ബാങ്കും സ്ഥിരനിക്ഷേപങ്ങള്‍ക്കുളള്ള പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫെബ്രവരി പത്തുമുതലാണ് ഈ ബാങ്കുകളില്‍ പുതുക്കിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരിക. ഇവിടെയും രണ്ടുകോടിവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.

ഏഴ് ദിവസത്തിനും പതിനാല് ദിവസത്തിനുമിടയിലെ കാലപരിധിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 2.75% നിരക്കില്‍ പലിശ ലഭിക്കും. 13 ദിവസത്തിനും 45 ദിവസത്തിനുമിടയില്‍ പലിശനിരക്ക് 2.90% ആയി ഉയരും. യൂക്കോ ബാങ്കില്‍ ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.10% ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക