ദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്ര; തെലുങ്കാന സ്വന്തമാക്കിയത് 10,000 കോടി; നിക്ഷേപം ആകര്‍ഷിക്കാനും, ഒരു കരാറില്‍ പോലും ഒപ്പിടാനാകാതെയും കേരളം

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സ്വന്തമാക്കി മഹാരാഷ്ട്രസര്‍ക്കാര്‍. 9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കുള്ള ധാരണാപത്രമാണ് ഇതുവരെ ഒപ്പിട്ടത്. അതേസമയം, നിര്‍മിതബുദ്ധി മേഖലയില്‍ 10,000 കോടി നിക്ഷേപം തെലങ്കാന നേടിയിട്ടുണ്ട്. കേരളം ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഒരു നിക്ഷേപ കരാറില്‍ പോലും ഒപ്പിടാന്‍ സാധിച്ചിട്ടില്ല.

9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ 31 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചിട്ടുള്ളത്. വാഹനം, ഉരുക്ക്, പ്രതിരോധം, വൈദ്യുതവാഹനം, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, ഇലക്ട്രോണിക്‌സ് എന്നിങ്ങനെയുള്ള മേഖലകളിലായാണ് നിക്ഷേപത്തിന് ധാരണയായിട്ടുള്ളത്.

ജെ.എസ്.ഡബ്ല്യു., ടാറ്റ ഗ്രൂപ്പ്, സിയറ്റ്, എസ്സാര്‍ റിന്യൂവബിള്‍സ്, ഭാരത് ഫോര്‍ജ്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഫ്ര, ഒലക്ട്ര ഗ്രീന്‍ടെക് തുടങ്ങിയ കമ്പനികളാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഉരുക്ക്, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, വൈദ്യുതവാഹനം, ലിഥിയം അയോണ്‍ ബാറ്ററി, സോളാര്‍ സെല്‍ മൊഡ്യൂള്‍, സിമന്റ്, അടിസ്ഥാനസൗകര്യവികസനം എന്നിങ്ങനെ വിവിധ മേഖലകളിലായി മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പ് 30,000 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് ലക്ഷ്യമിടുന്നത്. എസ്സാര്‍ റിന്യൂവബിള്‍സ് 8000 കോടി, യു.പി.എല്‍.- 6500 കോടി, പവറിന്‍ ഊര്‍ജ -15,300 കോടി, ഒലക്ട്ര ഗ്രീന്‍ടെക് 3000 കോടി എന്നിങ്ങനെയും ലക്ഷ്യമിടുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജകേന്ദ്രമെന്നാണ് നിക്ഷേപപദ്ധതി സംബന്ധിച്ച് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വിവരശേഖരണസംവിധാനത്തിന്റെ തലസ്ഥാനമായി മഹാരാഷ്ട്ര മാറുകയാണ്.

ഇന്ത്യയിലെ ഡേറ്റ സെന്ററുകളുടെ ശേഷിയുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവിമുംബൈ മേഖലയില്‍ നാലു പുതിയ ഡേറ്റ സെന്ററുകള്‍കൂടി പദ്ധതിയിടുന്നുണ്ട്. 75,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംഘവും വേള്‍ഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയില്‍വെച്ച് 10,000 കോടി രൂപയുടെ നിക്ഷേപത്തിന് കരാര്‍ ഒപ്പുവെച്ചത്.
സി. ഡാറ്റാ സെന്റേഴ്‌സ് എന്നകമ്പനി തെലങ്കാനയില്‍ നൂതന എ.ഐ. ഡാറ്റാസെന്റര്‍ സ്ഥാപിക്കാന്‍ കരാറായി.

മുഖ്യമന്ത്രിയുടെയും സംസ്ഥാന ഐ.ടി. മന്ത്രി ശ്രീധര്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ കമ്പനി ഉന്നതോദ്യോഗസ്ഥരാണ് കരാര്‍ ഒപ്പുവെച്ചത്. ഇത് 3600 പേര്‍ക്ക് തൊഴില്‍നല്‍കും. അതിനിടെ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്നാംദിവസവും അനേകം വന്‍കിടവ്യവസായികളും ഉന്നതോദ്യോഗസ്ഥരുമായി നിക്ഷേപത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

Latest Stories

തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

'മൂന്ന് പരിശോധന ഫലവും പോസറ്റീവ്'; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും

പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; സീത ക്രൂരമായ മർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് നിരീക്ഷണത്തിൽ

ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അപലപനീയം; യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍

WTC FINAL: ബാവുമയും സ്റ്റബ്സും പുറത്ത്, പ്രോട്ടീസിന്റെ നാല് വിക്കറ്റെടുത്ത് ഓസീസ്, ത്രില്ലിങ് മാച്ചിൽ വിജയം ആർക്കൊപ്പം, ആരാധകർ ആവേശത്തിൽ

'അഹമ്മദാബാദ് വിമാനാപകടത്തിലെ ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്യുന്നു'; എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി; ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ട് 3 മാസത്തിനുള്ളില്‍

IND VS ENG: രാഹുൽ വേണ്ട, ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിൽ ആ താരം ഇറങ്ങണം, അവൻ കളിച്ചാൽ ഇം​ഗ്ലണ്ട് വിയർക്കും, നിർദേശിച്ച് മുൻ ക്രിക്കറ്റർ

'ഫേസ്ബുക്കിൽ പവി ആനന്ദാശ്രമം, നേരിട്ടുള്ള പോസ്‌റ്റുകളേക്കാൾ ഇഷ്ടം പോസ്‌റ്റുകൾക്ക് കമൻ്റിടുന്നത്! രണ്ട് സസ്പെൻഷനും അറസ്‌റ്റും രണ്ടു വട്ടം താക്കീതും'; എ പവിത്രൻ പണ്ടേ പ്രശ്നക്കാരൻ

മുറുക്കാന്‍ കടകള്‍ പോലെ മാദ്യശാലകള്‍ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാന്‍ കഴിയുമോ? സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ