തലപ്പത്തുള്ളവര്‍ കൂട്ടത്തോടെ രാജിവെച്ചു; കര്‍ണാടക ബാങ്ക് തകര്‍ന്നുവെന്ന് അഭ്യൂഹം; ഓഹരികളില്‍ കരടി ഇറങ്ങി; നിക്ഷേപകര്‍ ആശങ്കയില്‍; 100 വര്‍ഷം പിന്നിട്ട ബാങ്കില്‍ വന്‍ പ്രതിസന്ധി

തുടര്‍ച്ചയായി ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചതോടെ കര്‍ണാടക ബാങ്കില്‍ വന്‍ പ്രതിസന്ധി. ബാങ്ക് പൊളിഞ്ഞുവെന്നുള്ള പ്രചരണം ശക്തമായതോടെ നിക്ഷേപകര്‍ അങ്കലാപ്പിലായിട്ടുണ്ട്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ രാജി നിക്ഷേപകരെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കര്‍ണാടക ബാങ്ക് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പാഞ്ജാ അറിയിച്ചു. എല്ലാനിക്ഷേപങ്ങളും സുരക്ഷിതമാണ്.

ബാങ്കിന്റെ സാമ്പത്തിക അടിത്തറശക്തമാണെന്നും ആരംഭം മുതല്‍ സ്ഥിരതയോടെ വളര്‍ച്ച കൈവരിച്ച സ്ഥാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സിഇഒയും എംഡിയുമായ ശ്രീകൃഷ്ണ ഹരിഹര ശര്‍മയും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശേഖര്‍ റാവുവുമാണ് ഒരേസമയം ബാങ്ക് വിട്ടത്.

വ്യക്തിപരമായ കാരണങ്ങളാല്‍ രാജിസമര്‍പ്പിക്കുന്നുവെന്നാണ് രണ്ടു പേരും അറിയിച്ചത്. എന്നാല്‍ ഇതോടെ ഓഹരിവില ഇടിയുകയും ബാങ്ക് തകരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയുമായിരുന്നു. എന്നാല്‍ 101 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള ബാങ്ക് ശക്തമായ നിലയിലാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. താത്കാലിക സിഇഒയെയും എംഡിയെയും നിയമിക്കാന്‍ ആര്‍ബിഐയില്‍നിന്ന് അനുമതി തേടിയിട്ടുണ്ട്. സ്ഥിരം നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി