ഈസ്റ്റേണിനെയും എംടിആര്‍ ഫുഡ്‌സിനെയും ഏറ്റെടുക്കും; ദക്ഷിണേന്ത്യയിലെ കച്ചവടം പിടിക്കാന്‍ ഐടിസി; 12,100 കോടി രൂപയുടെ വമ്പന്‍ ഡീല്‍!

വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്സിനെയും ഏറ്റെടുക്കാനൊരുങ്ങി എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ്. നോര്‍വേ ആസ്ഥാനമായ ഓര്‍ക്ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (12,100 കോടി രൂപ) ഏറ്റെടുക്കാനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ശ്രമിക്കുന്നത്.

എന്നാല്‍, ഓര്‍ക്ലയും ഐടിസിയും ഏറ്റെടുക്കല്‍ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020 സെപ്റ്റംബറിലാണ് നവാസ് മീരാന്റെ നേതൃത്വം നല്‍കിയ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 67.8% ഓഹരികള്‍ നോര്‍വേയിലെ ഓസ്‌ലോ ആസ്ഥാനമായ ഓര്‍ക്ല ഫുഡ്‌സ് സ്വന്തമാക്കി. 1,356 കോടി രൂപയ്ക്ക് ഓര്‍ക്ലയുടെ പൂര്‍ണ ഉടമസ്ഥതയിലായിരുന്ന എംടിആര്‍ ഫുഡ്‌സ് വഴിയായിരുന്നു ഏറ്റെടുക്കല്‍.

2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓര്‍ക്ല ഇന്ത്യയില്‍ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ കുടുംബം 1950ല്‍ സ്ഥാപിച്ച കമ്പനിയാണിത്. ഇന്ത്യക്കുപുറമേ ജപ്പാന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, മിഡില്‍-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇവര്‍ക്ക് വിപണികളുണ്ട്.

എംടിആര്‍ ഫുഡ്സിനെയും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിനെയും ഐടിസി ഏറ്റെടുക്കുന്നത് സ്പൈസസ്, റെഡി ടു കുക്ക് ഫുഡ് വിഭാഗത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താനാണ്. എഫ്എംസിജി ബ്രാന്‍ഡായ പ്രാസുമയെ ഐടിസി അടുത്തിടെ ഏറ്റെടുത്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക