ഈസ്റ്റേണിനെയും എംടിആര്‍ ഫുഡ്‌സിനെയും ഏറ്റെടുക്കും; ദക്ഷിണേന്ത്യയിലെ കച്ചവടം പിടിക്കാന്‍ ഐടിസി; 12,100 കോടി രൂപയുടെ വമ്പന്‍ ഡീല്‍!

വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്സിനെയും ഏറ്റെടുക്കാനൊരുങ്ങി എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ്. നോര്‍വേ ആസ്ഥാനമായ ഓര്‍ക്ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (12,100 കോടി രൂപ) ഏറ്റെടുക്കാനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ശ്രമിക്കുന്നത്.

എന്നാല്‍, ഓര്‍ക്ലയും ഐടിസിയും ഏറ്റെടുക്കല്‍ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020 സെപ്റ്റംബറിലാണ് നവാസ് മീരാന്റെ നേതൃത്വം നല്‍കിയ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 67.8% ഓഹരികള്‍ നോര്‍വേയിലെ ഓസ്‌ലോ ആസ്ഥാനമായ ഓര്‍ക്ല ഫുഡ്‌സ് സ്വന്തമാക്കി. 1,356 കോടി രൂപയ്ക്ക് ഓര്‍ക്ലയുടെ പൂര്‍ണ ഉടമസ്ഥതയിലായിരുന്ന എംടിആര്‍ ഫുഡ്‌സ് വഴിയായിരുന്നു ഏറ്റെടുക്കല്‍.

2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓര്‍ക്ല ഇന്ത്യയില്‍ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ കുടുംബം 1950ല്‍ സ്ഥാപിച്ച കമ്പനിയാണിത്. ഇന്ത്യക്കുപുറമേ ജപ്പാന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, മിഡില്‍-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇവര്‍ക്ക് വിപണികളുണ്ട്.

എംടിആര്‍ ഫുഡ്സിനെയും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിനെയും ഐടിസി ഏറ്റെടുക്കുന്നത് സ്പൈസസ്, റെഡി ടു കുക്ക് ഫുഡ് വിഭാഗത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താനാണ്. എഫ്എംസിജി ബ്രാന്‍ഡായ പ്രാസുമയെ ഐടിസി അടുത്തിടെ ഏറ്റെടുത്തിരുന്നു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു