ഇന്‍ഫോസിസ് ഓഹരികളില്‍ കരടി വിളയാട്ടം; വിപണി മൂല്യത്തില്‍ 59,349.66 കോടിയുടെ ഇടിവ്; യു.കെ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് ഒറ്റദിനം നഷ്ടമായത് 500 കോടി രൂപ

ഇന്ത്യയിലെ ടെക് ഓഹരികളില്‍ മുന്‍പന്തിയിലുള്ള ഇന്‍ഫോസിസ് കുത്തനെ വീണു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ മോശം പ്രകടനമാണ് ഓഹരിവിപണിയിലെ തിരിച്ചടിക്ക് കാരണം. കഴിഞ്ഞ 13 തിയതി മുതലാണ് ഇന്‍ഫോസിസ് ഓഹരികളില്‍ കരടികള്‍ ഇറങ്ങിതുടങ്ങിയത്.

വിപണി മൂല്യത്തില്‍ 59,349.66 കോടി രൂപയുടേതാണ് ഇടിവാണ് ഇന്നലെവരെ ഉണ്ടായിരിക്കുന്നത്. സെന്‍സെക്‌സില്‍ 9.40% ഇടിവോടെ 1,258.10 രൂപയ്ക്കായിരുന്നു ക്ലോസിംഗ്. ഒരു ഘട്ടത്തില്‍ ഇടിവ് 12.21% വരെ പോയി. 52 ആഴ്ചകളിലെ ഏറ്റവും താണ മൂല്യമായിരുന്നു അത്. ദേശീയ ഓഹരി സൂചികയില്‍ 9.37% ഇടിവോടെ 1,259ല്‍ ആയിരുന്നു ക്ലോസിംഗ്. സമീപകാലത്ത് രണ്ടു സൂചികകളിലും ഇന്‍ഫോസിസ് നേരിട്ട കനത്ത ഇടിവാണ് ഇന്നലത്തേത്.

കോവിഡിന്റെ ഘട്ടത്തിലെ വിപണി തകര്‍ച്ചയില്‍ മാത്രമാണ് ഇന്‍ഫോസിസ് ഓഹരികള്‍ ഇങ്ങനെ ഇടിഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഫോസിസിന്റെ എഡിആര്‍ യുഎസ് വിപണിയില്‍ 12 ശതമാനത്തോളം ഇടിഞ്ഞതാണ്. സ്വദേശിയും വിദേശിയുമായ ബ്രാേക്കറേജുകള്‍ ഇന്‍ഫോസിസിന്റെ വില ലക്ഷ്യം 10 മുതല്‍ 15 വരെ ശതമാനം താഴ്ത്തി. ഇപിഎസ് പ്രതീക്ഷയും വെട്ടിക്കുറച്ചു. ഇതു വിപണിയില്‍ തിരിച്ചടിയായിട്ടുണ്ട്.

അതേസമയം, ഇന്‍ഫോസിസിലെ പ്രധാന ഓഹരി ഉടമകളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും കൃഷ്ണമൂത്തി മൂര്‍ത്തി കുടുംബത്തിനും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ പാദത്തിലുള്ള കണക്ക് പ്രകാരം എല്‍ഐസിക്ക് ഇന്‍ഫോസിസില്‍ 28,13,85,267 ഓഹരികളുണ്ട്. ആകെ ഓഹരികളുടെ 7.1 ശതമാനം വരുമിത്.

മൂര്‍ത്തി കുടുംബത്തിന്റെ കാര്യത്തില്‍, രോഹന്‍ മൂര്‍ത്തിയുടെ ഓഹരി മൂല്യം 8,444.47 കോടി രൂപയായിരുന്നു. 844 കോടി രൂപ കുറഞ്ഞ് 7,600 കോടി രൂപയായി. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ 1.07 ശതമാനം ഓഹരികളുടെ വ്യാഴാഴ്ചത്തെ മൂല്യം 5,409.58 കോടി രൂപയായിരുന്നു. ഇത് 541 കോടി കുറഞ്ഞ് 4,868.66 കോടി രൂപയായി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകനാണ് രോഹന്‍. അക്ഷത അദ്ദേഹത്തിന്റെ മകളാണ്. നാരായണ മൂര്‍ത്തിയുടെ ഭാര്യ സുധ എന്‍ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള 0.95 ശതമാനം ഓഹരികളുടെ കഴിഞ്ഞആഴ്ച്ചത്തെ മൂല്യം 4,797.69 കോടി രൂപയാണ്. ഇത് 4,317.96 കോടി രൂപയായി. അതേസമയം, നാരായണ മൂര്‍ത്തിയുടെ ഓഹരികള്‍ 231.12 കോടി രൂപ കുറഞ്ഞ് 2,311.41 കോടി രൂപയില്‍ നിന്ന് 2,080 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ ഓഹരികള്‍ ഇന്നലെയും 9.4 ശതമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന് അക്ഷത മൂര്‍ത്തിക്ക് നഷ്ടമായത് 61 ദശലക്ഷം ഡോളര്‍. ഏകദേശം 500 കോടി രൂപയോളം വരുമിത്. ഇക്കാര്യം ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്ഷതയുടെ പിതാവ് നാരായണ മൂര്‍ത്തി സഹസ്ഥാപകനായ കമ്പനിയില്‍ മൂര്‍ത്തിക്കുള്ളത് 0.94 ശതമാനം ഓഹരികളാണ്. ഇന്‍ഫോസിസിലെ അക്ഷത മൂര്‍ത്തിയുടെ മാത്രം ഓഹരികളുടെ മൂല്യം ഇപ്പോഴും ഏകദേശം 6,000 കോടി രൂപയോളം വരും.

Latest Stories

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്