സ്വര്‍ണം വീണ്ടും ലാഭകരമായ നിക്ഷേപമാകുന്നു; എട്ട് ദിവസത്തെ വര്‍ദ്ധനവ് 2,200 രൂപ; വില വര്‍ദ്ധനവിന്റെ കാരണം പറഞ്ഞ് വിദഗ്ധര്‍

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമായി. സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ എട്ട് ദിവസം കൊണ്ട് 2,200 രൂപയാണ് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ 56,800 രൂപയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കില്ല. സ്വര്‍ണവിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് 61,500 രൂപയെങ്കിലും ചെലവാകും. പണിക്കൂലി അഞ്ച് ശതമാനത്തിന് മുകളിലായാല്‍ വില വീണ്ടും ഉയരും.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധാന്തരീക്ഷത്തിലേക്ക് കടന്നതോടെയാണ് സ്വര്‍ണത്തെ പലരും സുരക്ഷിത നിക്ഷേപമായി കരുതുന്നത്. ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് സ്വര്‍ണവില ദിനംപ്രതി വര്‍ദ്ധിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ലെബനനില്‍ വെടിനിര്‍ത്തലിനായി യുഎസിന്റെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയ ഇസ്രായേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ