സ്വര്‍ണം വീണ്ടും ലാഭകരമായ നിക്ഷേപമാകുന്നു; എട്ട് ദിവസത്തെ വര്‍ദ്ധനവ് 2,200 രൂപ; വില വര്‍ദ്ധനവിന്റെ കാരണം പറഞ്ഞ് വിദഗ്ധര്‍

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമായി. സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ എട്ട് ദിവസം കൊണ്ട് 2,200 രൂപയാണ് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ 56,800 രൂപയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കില്ല. സ്വര്‍ണവിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് 61,500 രൂപയെങ്കിലും ചെലവാകും. പണിക്കൂലി അഞ്ച് ശതമാനത്തിന് മുകളിലായാല്‍ വില വീണ്ടും ഉയരും.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധാന്തരീക്ഷത്തിലേക്ക് കടന്നതോടെയാണ് സ്വര്‍ണത്തെ പലരും സുരക്ഷിത നിക്ഷേപമായി കരുതുന്നത്. ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് സ്വര്‍ണവില ദിനംപ്രതി വര്‍ദ്ധിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ലെബനനില്‍ വെടിനിര്‍ത്തലിനായി യുഎസിന്റെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയ ഇസ്രായേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നുണ്ട്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ