ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നഷ്ടത്തില്‍; അറ്റ പലിശ വരുമാനം 540 കോടി രൂപയായി കുറഞ്ഞു; ആസ്തി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നഷ്ടത്തില്‍. നടപ്പുസാമ്പത്തിക വര്‍ഷം ജൂലായ് – സെപ്റ്റംബര്‍ പാദത്തില്‍ 190 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടായത്. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 597 കോടി രൂപയില്‍നിന്ന് 540 കോടി രൂപയായി കുറഞ്ഞു.

അതേ സമയം, ബാങ്ക് 8.6% അറ്റ പലിശ മാര്‍ജിന്‍ നിലനിര്‍ത്തി. സുരക്ഷിത വായ്പാ വിതരണം 92% വര്‍ധിച്ച് 5,631 കോടി രൂപയിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,937 കോടി രൂപയായിരുന്നു. സുരക്ഷിത അസറ്റ് പോര്‍ട്ട്‌ഫോളിയോ 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 38% ആയി വളര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 27% ആയിരുന്നു.
സ്വര്‍ണ വായ്പ ആദ്യ പകുതിയില്‍ 59% വര്‍ദ്ധിച്ച് 3,742 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 2,352 കോടി രൂപയായിരുന്നു. കാസ നിക്ഷേപങ്ങള്‍ ശക്തമായ വളര്‍ച്ച കാഴ്ചവെച്ചു.

69.3% വര്‍ധിച്ച് 5,319 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷമിത് 3,142 കോടി രൂപയായിരുന്നു. കാസ അനുപാതം 18.04% ല്‍ നിന്ന് 24.6% വര്‍ധിച്ചു. 2024 ജൂണില്‍ 61.9% ആയിരുന്ന പ്രൊവിഷന്‍ കവറേജ് റേഷ്യോ (ജഇഞ) 2024 സെപ്തംബര്‍ വരെ 73.7% ആയി ഉയര്‍ത്തി. അറ്റനിഷ്‌ക്രിയ ആസ്തികളും മെച്ചപ്പെട്ടു. 2024 ജൂണില്‍ 3.22% ആയിരുന്നത് 2024 സെപ്റ്റംബറില്‍ 2.98% ആയി കുറഞ്ഞു. 23%-ന് മുകളില്‍ ആരോഗ്യകരമായ മൂലധന പര്യാപ്തത അനുപാതവും ബാങ്ക് നിലനിര്‍ത്തി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇസാഫ് 5.68 ലക്ഷം പുതിയ ഉപഭോക്താക്കളെ കൂട്ടി ചേര്‍ത്തു. മൊത്തം 89.41 ലക്ഷം ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. ബാങ്കിന്റെ മൊത്ത ബിസിനസ് 17% വര്‍ധിച്ച് 40,829 കോടി രൂപയിലെത്തി.

മൊത്തത്തിലുള്ള അഡ്വാന്‍സുകള്‍ 21.3% വര്‍ധിച്ച് 18,340 കോടിയായി. മൊത്തം ലോണ്‍ 10% വര്‍ധിച്ച് 19,216 കോടി രൂപയായി. നിക്ഷേപങ്ങളും ഗണ്യമായി ഉയര്‍ന്നു. മൊത്തം നിക്ഷേപം 24.1% വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷത്തിലെ 17,416 കോടി രൂപയില്‍ നിന്ന് 21,613 കോടി രൂപയായി. മൊത്തത്തിലുള്ള ബിസിനസില്‍ 17% വര്‍ധനയും കാസ നിക്ഷേപങ്ങളില്‍ ശക്തമായ ഉയര്‍ച്ചയും ഉണ്ടായി. 92% നിക്ഷേപങ്ങളും റീട്ടെയില്‍ മേഖലയില്‍ നിന്നായിരുന്നു. ഇത് ബാങ്കിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് അടിവരയിടുന്നു.

അടുത്ത രണ്ട് മൂന്ന് പാദങ്ങളില്‍ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സാങ്കേതിക മുന്നേറ്റങ്ങളില്‍ ഇസാഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നു അദ്ദേഹം സൂചിപ്പിച്ചു. ബാങ്കിന് 24 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 756 ശാഖകളാണുള്ളത്. 646 എടിഎമ്മുകള്‍, 35 സ്ഥാപന ബിസിനസ് കറസ്‌പോണ്ടന്റ് പങ്കാളിത്തം, 1,097 കസ്റ്റമര്‍ സര്‍വീസ് സെന്ററുകളുമുണ്ട്.

Latest Stories

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

'പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയും'; സിന്ധൂ നദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

‘ഹൃദയപൂർവം’ മോഹൻലാൽ എത്തുന്നു; റിലീസ് തീയതി എന്നെത്തുമെന്ന് പുതിയ റിപ്പോർട്ട്

'ഇന്ത്യയുടെ ദേശീയ പതാക കാവിയാക്കണം, കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെ'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എൻ ശിവരാജൻ