സ്വത്തുനികുതി ഏർപ്പെടുത്താൻ പറ്റിയ സമയം; കുടിയേറ്റം സമ്പദ്‌വ്യവസ്ഥയ്ക്ക് നല്ലത്: അഭിജിത് ബാനർജി

രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിച്ചു വരുന്നതിനാൽ, കേന്ദ്ര ബജറ്റ് 2020- ൽ ഇന്ത്യ സ്വത്ത് നികുതി വീണ്ടും അവതരിപ്പിക്കേണ്ട സമയമാണെന്നും സമ്പത്തിന്റെ പുനർവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നോബൽ സമ്മാന ജേതാവ് അഭിജിത് വി ബാനർജി തിങ്കളാഴ്ച പറഞ്ഞു.

“നിലവിലെ അസമത്വത്തിന്റെ അളവ് കണക്കിലെടുക്കുമ്പോൾ, സ്വത്ത് നികുതി പൂർണമായും വിവേകപൂർണ്ണമാണ്, കൂടുതൽ പുനർവിതരണം ആവശ്യമാണ്,” ടാറ്റാ സ്റ്റീൽ കൊൽക്കത്ത സാഹിത്യ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

വെൽത്ത് ടാക്സ് ആക്റ്റ് 1957 ഇന്ത്യ പാസാക്കിയിരുന്നു, ഒരു വ്യക്തി, ഒരു ഹിന്ദു അവിഭക്ത കുടുംബം, ഒരു കോർപ്പറേറ്റ് സ്ഥാപനം അതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ എന്നിവയ്ക്കായിരുന്നു ഇത് ചുമത്തിയിരുന്നത്. 2016 ഏപ്രിലിൽ ഇത് റദ്ദാക്കി.

എന്നിരുന്നാലും, സ്വത്ത് നികുതി അവതരിപ്പിക്കാനുള്ള നിലവിലെ സർക്കാരിന്റെ താത്പര്യത്തെ കുറിച്ച് ബാനർജി സംശയം പ്രകടിപ്പിച്ചു.

കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കലിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബാനർജി പറഞ്ഞു, “അഭിമാനകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

കോർപ്പറേറ്റ് നികുതി വെട്ടിക്കുറവ് പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ലെന്നും കോർപ്പറേറ്റ് ഇന്ത്യ കാശ് പൂർണമായും ചെലവാക്കാതെ വെച്ചിരിക്കുകയാണെന്നും 58- കാരനായ സാമ്പത്തിക വിദഗ്ധൻ പറഞ്ഞു. പകരം, ബാങ്കിംഗ് മേഖലയ്ക്ക് റീഫിനാൻസ് ചെയ്യേണ്ടതും അടിസ്ഥാന സൗകര്യ വിഭാഗത്തിന് ഉത്തേജനം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

എന്നിരുന്നാലും, ബാങ്കിംഗ് മേഖലയ്ക്ക് റീഫിനാൻസ് ചെയ്യുന്നത് സമീപഭാവിയിൽ ഫലം നൽകില്ലെന്നും പകരം സമയമെടുക്കുമെന്നും ബാനർജി പറഞ്ഞു.

ആയുഷ്മാൻ ഭാരത് പോലുള്ള “വളരെ ചെലവേറിയ പുതിയ പദ്ധതികൾ” കേന്ദ്രം ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് “ശരിയായി നടപ്പാക്കിയാൽ” ചില പ്രധാന ക്ഷേമ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, അദ്ദേഹം പറഞ്ഞു.

മറ്റ് പദ്ധതികളായ ഉജ്ജ്വല, സ്വച്ഛ് ഭാരത് എന്നിവയും “ചെലവേറിയതാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ നിയമത്തിനും എൻ‌ആർ‌സിക്കും എതിരായ പ്രതിഷേധത്തിന്റെ വെളിച്ചത്തിൽ കുടിയേറ്റത്തെ കുറിച്ചുള്ള തന്റെ വീക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ, പ്രാദേശിക ജനസംഖ്യയുമായി മത്സരിക്കാൻ കുടിയേറ്റക്കാർ പരമാവധി ശ്രമിക്കുന്നതിനാൽ കുടിയേറ്റം സമ്പദ്‌വ്യവസ്ഥയ്ക്ക് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെന്ന പോലെ ആഭ്യന്തരയുദ്ധത്തിന്റെയോ ഗ്രീസിന്റെ കാര്യത്തിൽ കാണപ്പെടുന്ന സാമ്പത്തിക ദുരന്തത്തിന്റെയോ ഫലമായി 50,000 മുതൽ 60,000 വരെ ആളുകൾ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ