മഹാമാരിക്കിടയിലും കെഎസ്‌ഐഡിസിക്ക് മികച്ച പ്രവര്‍ത്തന ഫലം, 62% ലാഭവളര്‍ച്ച

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി).

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസം നികുതിക്കുശേഷം 35.61 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കോര്‍പ്പറേഷനു കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.ജി.രാജമാണിക്കം ഐഎഎസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലെ നികുതിക്ക് ശേഷമുള്ള ലാഭം 21.91 കോടി രൂപയായിരുന്നു. 62 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. വായ്പ അനുവദിക്കല്‍, പിരിച്ചെടുക്കല്‍, പ്രവര്‍ത്തന ലാഭം തുടങ്ങിയവയെല്ലാം മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്. 2020-21ലെ ആദ്യ 9 മാസങ്ങളില്‍ 154.57 കോടി രൂപയായിരുന്ന വായ്പ അനുവദിക്കല്‍ ഇത്തവണ 213.10 കോടി രൂപയായി ഉയര്‍ന്നു.

വായ്പ പിരിച്ചെടുക്കല്‍ 54.89 കോടി രൂപയില്‍ നിന്ന് 94.39 കോടി രൂപയായും പ്രവര്‍ത്തന ലാഭം 27.31 കോടി രൂപയില്‍ നിന്ന് 43.01 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. 159.67 കോടി രൂപ ഒന്‍പതു മാസം കൊണ്ട് വിതരണം ചെയ്തിട്ടുണ്ട്. 559 കോടി രൂപയുടെ നിക്ഷേപ സമാഹരണം നേടാനും 1,547 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ കാലയളവില്‍ കഴിയും.

ജനുവരി 22 ന് ചേര്‍ന്ന ബോര്‍ഡ് യോഗം 185.5 കോടി രൂപയുടെ നിക്ഷേപ അടങ്കലില്‍ 5 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും 99.25 കോടി രൂപയുടെ വായ്പ അനുവദിക്കുകയും ചെയ്തു. ഈ പ്രോജക്ടുകളിലെല്ലാംകൂടി 791 പേര്‍ക്ക് നേരിട്ടുള്ള ജോലി ലഭിക്കുമെന്ന് രാജമാണിക്കം ഐഎഎസ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളിലൊന്നായി ഉയര്‍ന്നുവരാനുള്ള ഉറച്ച നടപടികളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സംരംഭകര്‍ക്ക് സബ്സിഡിയോടെ നിക്ഷേപ മൂലധനം നല്‍കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍ 500 ഓളം സംരംഭകര്‍ക്കായി കുറഞ്ഞത് 250 കോടി രൂപ വിതരണം ചെയ്യാനാണ് കെഎസ്‌ഐഡിസി പദ്ധതിയിടുന്നത്. 3,000 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയും. എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കുറഞ്ഞത് 25 ലക്ഷം മുതല്‍ പരമാവധി രണ്ടു കോടി രൂപ വരെ ടേം ലോണ്‍ സഹായം നല്‍കും. സംസ്ഥാനസര്‍ക്കാര്‍ മൂന്നു ശതമാനം പലിശ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ വായ്പയുടെ പലിശ നിരക്ക് ഫലത്തില്‍ ഏഴ് ശതമാനമായിരിക്കുമെന്ന് രാജമാണിക്കം ഐഎഎസ് പറഞ്ഞു.

എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി കെഎസ്‌ഐഡിസി വഴി നടപ്പാക്കുന്നത്. കേരളത്തിലെ ഗ്രീന്‍ ഫീല്‍ഡ് സംരംഭങ്ങളുടെയും നിലവിലുള്ള സംരംഭങ്ങളുടെയും പ്രൊമോട്ടര്‍മാര്‍ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിക്ക് കീഴിലുള്ള വായ്പകള്‍ക്ക് അര്‍ഹരാണ്. ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പ്രോസസ്സിംഗ്/മുന്‍കൂര്‍ ഫീസ് ഈടാക്കില്ല. ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് 650-ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം. പാര്‍ട്ണര്‍ഷിപ്, പ്രൊപ്രൈറ്റര്‍ഷിപ്, കമ്പനി ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

18 മുതല്‍ 50 വരെ വയസ്സ് പ്രായമുള്ളവര്‍ക്ക് വായ്പയ്ക്ക് അര്‍ഹതയുണ്ട്. സ്ത്രീകള്‍, എസ്സി, എസ്ടി, എന്‍ആര്‍കെ അപേക്ഷകര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവും നല്‍കും. നിക്ഷേപത്തിന്റെ 20 ശതമാനമെങ്കിലും പ്രമോട്ടര്‍മാര്‍ കരുതണം. വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാണ്. തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കും. എന്നാല്‍ മൊറട്ടോറിയം കാലയളവില്‍ പലിശ തിരിച്ചടവ് നിര്‍ബന്ധമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ