സിനിമ ആസ്വാദനം ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുന്നു: മന്ത്രി പി. രാജീവ്

കാലം മാറിയതോടെ സിനിമ കാണുന്നത് ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. സിനിമ മേഖലയെ സുരക്ഷിതമായൊരു തൊഴിലിടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സിനിമ ആസ് എ പ്രൊഫഷന്‍’ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പണ്ടു കാലത്ത് തിയേറ്ററുകളില്‍ പോയി സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ കാണികള്‍ക്ക് ഒരു മാസ് ദൃശ്യാനുഭവം ലഭിച്ചിരുന്നു. എന്നാല്‍ ടെക്‌നോളജിയുടെ വളര്‍ച്ചയും കൊവിഡും സിനിമ രംഗത്തും വന്‍ മാറ്റങ്ങള്‍ക്ക് കാരണമായി. ഓരോ വ്യക്തിയുടെയും സ്വകാര്യ ഇടമായിരുന്നു അവരുടെ വീടുകള്‍. കാലം വരുത്തിയ മാറ്റങ്ങള്‍ വീടുകളെ തിയേറ്ററും ക്ലാസ് റൂമും ഓഫീസും തുടങ്ങിയവയുള്ള പൊതു സ്ഥലങ്ങള്‍ പോലെയായി മാറി.

സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളാണ് സിനിമയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം. ബിഗ് ബജറ്റിന്റെ പിന്‍ബലമില്ലെങ്കിലും നല്ല ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ മലയാളികളല്ലാത്ത ധാരാളം ആളുകളും നമ്മുടെ സിനിമകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകത്തിന് നല്ല സന്ദേശങ്ങളും അറിവുകളും നല്‍കാന്‍ സാധിക്കുന്ന ശക്തമായൊരു ഉപകരണമാണ് സിനിമയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്ലോവേനിയ മുന്‍ ഉപ പ്രധാനമന്ത്രി വയലേറ്റ ബുള്‍ച്ച് അറിയിച്ചു. സംവിധായകന്‍ സിബി മലയില്‍ അദ്ധ്യക്ഷനായിരുന്നു.

നിയോ ഫിലിം സ്‌കൂള്‍ ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, സംവിധായകന്‍ ലിയോ തദേവൂസ് , കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, ദോഹ ബിര്‍ള സ്‌കൂള്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ബീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് ഫാപ് രൂപം നല്‍കിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക