വൈറസ് ഭീതി; സെന്‍സെക്സിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ദിവസം

ആഭ്യന്തര ഓഹരി വിപണിയിൽ തിങ്കളാഴ്ച ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ഏകദിന നഷ്ടം നേരിട്ടു. ആഗോള ഇക്വിറ്റികളിലുടനീളം വിൽപ്പനയുണ്ടായതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. യൂറോപ്പിൽ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വാർത്തകളാണ് നിക്ഷേപകർ ഓഹരി വിൽക്കാൻ കാരണമായത്. പുതിയ കൊറോണ വൈറസ് ബ്രിട്ടനിൽ മിക്ക ഇടങ്ങളിലും അടച്ചുപൂട്ടലിന് കാരണമായി.

സെൻസെക്സ് സൂചിക 2,037.61 പോയിൻറ് അഥവാ 4.34 ശതമാനം ഇടിഞ്ഞ് 44,923.08 എന്ന നിലയിലെത്തി. നിഫ്റ്റി 629.1 പോയിൻറ് അഥവാ 4.57 ശതമാനം ഇടിഞ്ഞ് 13,131.45 എന്ന നിലയിലേക്ക് താഴ്ന്നു . ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഓട്ടോമൊബൈൽ, മെറ്റൽ തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ വിൽപ്പന വിപണിയെ താഴേക്ക് വലിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് സെൻസെക്സിനെ ഏറ്റവും കൂടുതൽ വലിച്ചിഴച്ചത്. 30-സ്ക്രിപ് സൂചികയിൽ 500 പോയിന്റിൽ കൂടുതൽ നഷ്ടം നാലു കമ്പനികൾക്കും ഉണ്ടായി.

പണലഭ്യതയാണ് ആഭ്യന്തര വിപണിയിൽ നീണ്ടുനിന്ന റാലിയെ നയിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്, അതിനാലാണ് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ ആഴത്തിലുള്ള തിരുത്തലിന് ഇടയാക്കുന്നത്.

Latest Stories

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ