ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് നഷ്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍; പിരിച്ചുവിടല്‍ ഭീഷണിയില്‍ തൊഴിലാളികള്‍

പിരിച്ചുവിടല്‍ ഭീഷണിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആയ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തൊഴിലാളികള്‍. ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് കുറഞ്ഞ കാലയളവില്‍ ജനപ്രീതി നേടി മുന്നേറുന്ന കമ്പനിയാണ് ഒല. എന്നാല്‍ നിലവില്‍ കമ്പനി നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങുന്നത്.

നേരത്തെ കഴിഞ്ഞ നവംബറിലും കമ്പനി ഇത്തരത്തില്‍ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 500 പേരെയാണ് നവംബറില്‍ പുറത്താക്കിയത്. നിലവില്‍ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍, കസ്റ്റമര്‍ റിലേഷന്‍ ഉള്‍പ്പെടെ കമ്പനിയുടെ ഒന്നിലധികം വകുപ്പുകുളിലെ തൊഴിലാളികളെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.

കമ്പനി നിലവില്‍ നഷ്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ നഷ്ടത്തില്‍ 50% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഓഹരികള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് ഇടിഞ്ഞിരുന്നു. വര്‍ധിക്കുന്ന ഉപഭോക്തൃ പരാതികള്‍, സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം, വിപണിയിലെ കടുത്ത മത്സരം എന്നിവ കമ്പനിക്ക് ആധിപത്യം കുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്