ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് നഷ്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍; പിരിച്ചുവിടല്‍ ഭീഷണിയില്‍ തൊഴിലാളികള്‍

പിരിച്ചുവിടല്‍ ഭീഷണിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആയ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തൊഴിലാളികള്‍. ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് കുറഞ്ഞ കാലയളവില്‍ ജനപ്രീതി നേടി മുന്നേറുന്ന കമ്പനിയാണ് ഒല. എന്നാല്‍ നിലവില്‍ കമ്പനി നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങുന്നത്.

നേരത്തെ കഴിഞ്ഞ നവംബറിലും കമ്പനി ഇത്തരത്തില്‍ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 500 പേരെയാണ് നവംബറില്‍ പുറത്താക്കിയത്. നിലവില്‍ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍, കസ്റ്റമര്‍ റിലേഷന്‍ ഉള്‍പ്പെടെ കമ്പനിയുടെ ഒന്നിലധികം വകുപ്പുകുളിലെ തൊഴിലാളികളെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.

കമ്പനി നിലവില്‍ നഷ്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ നഷ്ടത്തില്‍ 50% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഓഹരികള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് ഇടിഞ്ഞിരുന്നു. വര്‍ധിക്കുന്ന ഉപഭോക്തൃ പരാതികള്‍, സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം, വിപണിയിലെ കടുത്ത മത്സരം എന്നിവ കമ്പനിക്ക് ആധിപത്യം കുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ