ചന്ദനത്തിരി നമ്മുടെ 'പുക' കണ്ടേ അടങ്ങൂ.. ചന്ദനത്തിരിയിൽ നിന്നുള്ള പുക പുകവലി പോലെ ദോഷകരം!

നമ്മുടെ വീടുകളിൽ പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് വിറകടുപ്പുകൾ. വീടുകളിൽ വായുമലിനീകരണ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് വിറകടുപ്പുകൾ എന്ന് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. അടുപ്പിൽ നിന്നുള്ള പുക തന്നെയാണ് ഇവിടെ വില്ലൻ. ഇത് പലതരത്തിലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്കും കാൻസറിനും വരെ കാരണമാകുമെന്നും ഈയിടെ ഗവേഷണങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ വിറകടുപ്പുകൾ മാത്രമല്ല നമ്മുടെ വീടുകളിൽ സാധാരണയായ ഉപയോഗിക്കുന്ന ചന്ദനത്തിരിയും നമുക്ക് വില്ലനാകുമെന്ന് എത്ര പേർക്കറിയാം?

സുഗന്ധമുള്ള പുക മുറിയിൽ നിറയുമ്പോൾ പ്രാർത്ഥന, ധ്യാനം അല്ലെങ്കിൽ ദൈനംദിന ദിനചര്യകൾ എന്നിവയ്ക്കിടെ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന തോന്നലിലാണ് പലരും ചന്ദനത്തിരി ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ പുക ദിവസവും ശ്വസിക്കുന്നത് ശ്വാസകോശാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് സമീപകാല പഠനങ്ങൾ കാണിക്കുന്നത്. ഇതേകുറിച്ച് ബന്ധപ്പെട്ട വിവിധ അപകടസാധ്യതകളെക്കുറിച്ച് ദെഹ്​റാദൂണിൽ നിന്നുള്ള പൾമണോളജിസ്റ്റായ ഡോ.സോണിയ ഗോയൽ പങ്കുവച്ച വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്

ദീർഘകാലം ചന്ദനത്തിരിയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും എന്ന് മാത്രമല്ല, ഇത് പാസീവ് സ്മോക്കിങ് മൂലമുള്ള പ്രത്യാഘാതങ്ങളോളം വരുമെന്നും ഡോക്ടർ പറയുന്നു. ശ്വാസകോശത്തെ സംബന്ധിച്ച് സ്ലോ പോയ്സൺ എന്ന രീതിയിൽ പ്രവർത്തിക്കുന്ന വസ്തു കൂടിയാണ് ചന്ദനത്തിരിയെന്നും ഡോ. സോണിയ പറയുന്നു.

ചന്ദനത്തിരികൾ പുറത്തുവിടുന്ന സൂക്ഷ്മ കണികകൾ (PM2.5), കാർബൺ മോണോക്സൈഡ് , VOC എന്നിവയെല്ലാം നിങ്ങളുടെ വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും ഇതുവഴി ഇവ ശ്വസിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. ജനലുകളും മറ്റും തുറന്നിടുന്ന വീടുകളേക്കാൾ അടച്ചിട്ട വീടുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു.

അഗർബത്തികളിൽ നിന്നുള്ള പുക സിഗരറ്റ് പുക പോലെ തന്നെ ദോഷകരമാണെന്നും ശ്വാസകോശ വിദഗ്ധ മുന്നറിയിപ്പ് നൽകുകയാണ്. ഒരു ചന്ദനത്തിരി കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന കണികകൾ ഒരു സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണെന്ന് കാണിക്കുന്ന പഠനങ്ങളും ഡോക്ടർ എടുത്തുകാണിക്കുന്നുണ്ട്.

കുട്ടികൾ, പ്രായമായ കുടുംബാംഗങ്ങൾ, ആസ്ത്മ അല്ലെങ്കിൽ ദുർബലമായ ശ്വാസകോശമുള്ളവർ എന്നിവരാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർ. ഇവയിൽ നിന്നുള്ള പുക ഇക്കൂട്ടരിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, അലർജി, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് കാരണമാകും എന്നും സോണിയ കൂട്ടിച്ചേർക്കുന്നു.

ദിവസേന ചന്ദനത്തിരി കത്തിക്കുന്നത് ദീർഘകാല ശ്വാസകോശ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അടച്ചിട്ടതും വായുസഞ്ചാരമില്ലാത്തതുമായ ഇടങ്ങളിൽ കത്തിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി, അല്ലെങ്കിൽ ശ്വാസകോശ അർബുദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും എന്നും ഡോക്ടർ പറയുന്നുണ്ട്. പുകയില പുക പോലെതന്നെ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, മറ്റ് പ്രതലങ്ങൾ എന്നിവയിൽ പുക തങ്ങി നിൽക്കുമെന്നാണ് പറയുന്നത്.

എന്നാൽ ഇവയെല്ലാം സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴികളും സോണിയ പറയുന്നുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ ഫാനുകൾ പ്രവർത്തിപ്പിക്കുകയും ജനാലകൾ തുറന്നിടുകയും ചെയ്യുക. നല്ല വായുസഞ്ചാരമാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിലൂടെ വായു മലിനീകരിക്കപ്പെടാതിരിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ചന്ദനത്തിരി കൈകാര്യം ചെയ്യുമ്പോൾ നിങ്ങളുടെ മുറിയിൽ ക്രോസ് വെന്റിലേഷൻ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. തുടർച്ചയായ ചുമ അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങളെ അവഗണിക്കരുത്.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ