36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാദ്ധ്യതയായ സേന!

ബോംബെ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നതിനപ്പുറം ബോളിവുഡ് സിനിമയുടെ ഈറ്റില്ലം. അതിനപ്പുറം ഇന്ത്യന്‍ സിനിമയിലെ അധോലോക കഥപറച്ചിലുകളിലൂടെ ഏത് ഭാഷയിലും തിരിച്ചറിയറിയപ്പെടുന്ന ഒറ്റപ്പേര്. ബോംബെ പേര് മാറ്റി മുംബൈ നഗരം ആകുമ്പോഴും ഇന്ത്യയിലെ ഒരിക്കലും ഉറങ്ങാത്ത നഗരം അഭ്രപാളികളില്‍ മാത്രമല്ല സാധാരണക്കാര്‍ക്ക് ഇടയിലും മായാലോകമാണ്. മഹാരാഷ്ട്രയുടെ തലസ്ഥാനം രാജ്യത്തിന്റെ വ്യാവസായിക സാമ്പത്തിക തലസ്ഥാനമാണ്. ആ ബോംബെ പിടിക്കുന്നതാരെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും നിര്‍ണായകമാകുന്ന അത്തരം പല കാരണങ്ങള്‍ കൊണ്ടാണ്.

മറാത്ത വാദമുയര്‍ന്ന് മഹാരാഷ്ട്രയില്‍ ബാല്‍താക്കറെയുടെ മണ്ണിന്റെ മക്കള്‍ വാദമുയരുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപൊളിറ്റന്‍ നഗരം രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍ക്കൊള്ളുന്ന തിരക്കിന്റെ കൂടാരമായി. ശിവസേന എന്ന പാര്‍ട്ടി വളര്‍ന്നതും പടര്‍ന്നു പിടിച്ചതും മുംബൈ നഗരത്തിന്റെ ചൂടിലാണ്. ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയില്‍ 1 കോടിയിലധികം വോട്ടര്‍മാരാണ് പിളര്‍ന്നു രണ്ടായി നില്‍ക്കുന്ന ശിവസേനകളില്‍ ആരാണ് യഥാര്‍ത്ഥ സേനയെന്ന് നിശ്ചയിക്കുക.

നാളെ മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധേയമാകുന്ന കേന്ദ്രങ്ങള്‍ മുംബൈ നഗരപ്രദേശങ്ങളും കൊങ്കണ്‍ മേഖലയും വടക്കന്‍ മഹാരാഷ്ട്രയും മറാത്താവാഡയുമെല്ലാമാണ്. ഇതില്‍ മുംബൈ നഗരകേന്ദ്രമാണ് ബാല്‍താക്കറെയുണ്ടാക്കിയ ശിവസേനയുടെ ശക്തികേന്ദ്രം. ശിവസേന പിളര്‍ന്ന് രണ്ടായി നില്‍ക്കവെ ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്ര ബിജെപിയ്‌ക്കൊപ്പവും അജിത് പവാറിന്റെ എന്‍സിപിയ്‌ക്കൊപ്പവും ഭരിക്കുമ്പോള്‍ ഇപ്പുറത്ത് മറ്റൊരു ശിവസേന വിഭാഗം പ്രതിപക്ഷത്താണ്, ഉദ്ദവ് താക്കറെയുടെ ശിവസേന. ഈ ശിവസേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെയാണ് മുന്നേറിയതെങ്കില്‍ ഇക്കുറി തങ്ങളുടെ കരുത്ത് അറിയിച്ചില്ലെങ്കില്‍ മുന്നണിയില്‍ ഒതുങ്ങേണ്ട അവസ്ഥയാകും മുഖ്യമന്ത്രി ഷിന്‍ഡേയ്ക്ക്. 36 സീറ്റുകളാണ് മുംബൈ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ഉള്ളത്. ഇതാണ് ശിവസേനയുടെ ശക്തിദുര്‍ഗം. ഇവിടെയാണ് ശിവസേനകള്‍ക്ക് കരുത്തു തെളിയിച്ച് തങ്ങളാണ് ബാല്‍താക്കറെയുടെ പിന്‍മുറക്കാര്‍ എന്ന് തെളിയിക്കേണ്ടത്. ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ചാല്‍ ഭരണപക്ഷത്തുള്ള ശിവസേനയാണെങ്കിലും പ്രതിപക്ഷത്തുള്ള ശിവസേനയാണെങ്കിലും നിലനില്‍പ്പിന്റെ പ്രതിസന്ധി നേരിടേണ്ടിവരും. ഇതാദ്യമായാണ് മുംബൈ നിയമസഭാ തിരഞ്ഞെടുപ്പ് ശിവസേന വേഴ്‌സസ് ശിവസേന പോര് കാണുന്നതെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

ലോക്‌സഭയില്‍ മുംബൈയിലെ മൂന്ന് സീറ്റുകളാലാണ് ശിവസേന ഷിന്‍ഡേയും ശിവസേന ഉദ്ദവും ഇടഞ്ഞത്. ഇതില്‍ മൂന്നില്‍ രണ്ടും ഉദ്ദവ് താക്കറെ പിടിച്ചു. ഷിന്‍ഡേ വിഭാഗം ജയിച്ച ഏക സീറ്റ് കഷ്ടിച്ചാണ് പിടിച്ചെടുത്തത്. വെറും 47 വോട്ടിന്. മുംബൈ നഗരത്തിലെ മൊത്തം ആറ് ലോക്‌സഭാ സീറ്റില്‍ നാലും പിടിച്ചത് പ്രതിപക്ഷമായ മഹാവികാസ് അഘാഡിയാണ്. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ മുംബൈയിലെ 36 മണ്ഡലങ്ങളില്‍ 22 ഇടത്തും മഹാവികാസ് അഘാഡിയ്ക്ക് വേണ്ടി ഉദ്ദവ് താക്കറെയുടെ ശിവസേനയാണ് മല്‍സരിക്കുന്നത്. 11 ഇടത്ത് കോണ്‍ഗ്രസും 3 ഇടത്ത് ശരദ് പവാറിന്റെ എന്‍സിപിയും മുന്നണിയ്ക്കായി ഇറങ്ങും. ഷിന്‍ഡേ സേനയാകട്ടെ ബിജെപിയുടെ കടുംപിടുത്തത്തില്‍ 36 ല്‍ 15 ഇടത്ത് മാത്രമാണ് മഹായുതിയ്ക്ക് വേണ്ടി ഇറങ്ങുന്നത്. ബിജെപി സേനയുടെ ശക്തി കേന്ദ്രത്തില്‍ 18 ഇടത്താണ് മല്‍സരിക്കുന്നത്. അതായത് മഹായുതിയില്‍ ബിജെപി തന്നെയാണ് പ്രധാന സീറ്റുകളില്‍ ഷിന്‍ഡേ സേനയ്ക്കപ്പുറം നിന്ന് മല്‍സരിക്കുന്നത്. 11 സീറ്റില്‍ സേനകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ മല്‍സരിക്കും. 9 സീറ്റുകളില്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം മുന്‍ സഖ്യകക്ഷിയായ ബിജെപിയ്‌ക്കെതിരെ കൊമ്പുകോര്‍ക്കും. മുംബൈയില്‍ ശക്തി തെളിയിക്കാനായില്ലെങ്കില്‍ ശിവസേനകള്‍ക്ക് ഇരുമുന്നണിയിലും പ്രതാപം നഷ്ടമാകുമെന്നതിനാല്‍ മുംബൈ ഒരു ‘വാട്ടര്‍ലൂ’ ആകുമോയെന്ന പേടിയിലാണ് ഇരുകൂട്ടരും.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി