36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാദ്ധ്യതയായ സേന!

ബോംബെ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നതിനപ്പുറം ബോളിവുഡ് സിനിമയുടെ ഈറ്റില്ലം. അതിനപ്പുറം ഇന്ത്യന്‍ സിനിമയിലെ അധോലോക കഥപറച്ചിലുകളിലൂടെ ഏത് ഭാഷയിലും തിരിച്ചറിയറിയപ്പെടുന്ന ഒറ്റപ്പേര്. ബോംബെ പേര് മാറ്റി മുംബൈ നഗരം ആകുമ്പോഴും ഇന്ത്യയിലെ ഒരിക്കലും ഉറങ്ങാത്ത നഗരം അഭ്രപാളികളില്‍ മാത്രമല്ല സാധാരണക്കാര്‍ക്ക് ഇടയിലും മായാലോകമാണ്. മഹാരാഷ്ട്രയുടെ തലസ്ഥാനം രാജ്യത്തിന്റെ വ്യാവസായിക സാമ്പത്തിക തലസ്ഥാനമാണ്. ആ ബോംബെ പിടിക്കുന്നതാരെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും നിര്‍ണായകമാകുന്ന അത്തരം പല കാരണങ്ങള്‍ കൊണ്ടാണ്.

മറാത്ത വാദമുയര്‍ന്ന് മഹാരാഷ്ട്രയില്‍ ബാല്‍താക്കറെയുടെ മണ്ണിന്റെ മക്കള്‍ വാദമുയരുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപൊളിറ്റന്‍ നഗരം രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍ക്കൊള്ളുന്ന തിരക്കിന്റെ കൂടാരമായി. ശിവസേന എന്ന പാര്‍ട്ടി വളര്‍ന്നതും പടര്‍ന്നു പിടിച്ചതും മുംബൈ നഗരത്തിന്റെ ചൂടിലാണ്. ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയില്‍ 1 കോടിയിലധികം വോട്ടര്‍മാരാണ് പിളര്‍ന്നു രണ്ടായി നില്‍ക്കുന്ന ശിവസേനകളില്‍ ആരാണ് യഥാര്‍ത്ഥ സേനയെന്ന് നിശ്ചയിക്കുക.

നാളെ മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധേയമാകുന്ന കേന്ദ്രങ്ങള്‍ മുംബൈ നഗരപ്രദേശങ്ങളും കൊങ്കണ്‍ മേഖലയും വടക്കന്‍ മഹാരാഷ്ട്രയും മറാത്താവാഡയുമെല്ലാമാണ്. ഇതില്‍ മുംബൈ നഗരകേന്ദ്രമാണ് ബാല്‍താക്കറെയുണ്ടാക്കിയ ശിവസേനയുടെ ശക്തികേന്ദ്രം. ശിവസേന പിളര്‍ന്ന് രണ്ടായി നില്‍ക്കവെ ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്ര ബിജെപിയ്‌ക്കൊപ്പവും അജിത് പവാറിന്റെ എന്‍സിപിയ്‌ക്കൊപ്പവും ഭരിക്കുമ്പോള്‍ ഇപ്പുറത്ത് മറ്റൊരു ശിവസേന വിഭാഗം പ്രതിപക്ഷത്താണ്, ഉദ്ദവ് താക്കറെയുടെ ശിവസേന. ഈ ശിവസേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെയാണ് മുന്നേറിയതെങ്കില്‍ ഇക്കുറി തങ്ങളുടെ കരുത്ത് അറിയിച്ചില്ലെങ്കില്‍ മുന്നണിയില്‍ ഒതുങ്ങേണ്ട അവസ്ഥയാകും മുഖ്യമന്ത്രി ഷിന്‍ഡേയ്ക്ക്. 36 സീറ്റുകളാണ് മുംബൈ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ഉള്ളത്. ഇതാണ് ശിവസേനയുടെ ശക്തിദുര്‍ഗം. ഇവിടെയാണ് ശിവസേനകള്‍ക്ക് കരുത്തു തെളിയിച്ച് തങ്ങളാണ് ബാല്‍താക്കറെയുടെ പിന്‍മുറക്കാര്‍ എന്ന് തെളിയിക്കേണ്ടത്. ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ചാല്‍ ഭരണപക്ഷത്തുള്ള ശിവസേനയാണെങ്കിലും പ്രതിപക്ഷത്തുള്ള ശിവസേനയാണെങ്കിലും നിലനില്‍പ്പിന്റെ പ്രതിസന്ധി നേരിടേണ്ടിവരും. ഇതാദ്യമായാണ് മുംബൈ നിയമസഭാ തിരഞ്ഞെടുപ്പ് ശിവസേന വേഴ്‌സസ് ശിവസേന പോര് കാണുന്നതെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

ലോക്‌സഭയില്‍ മുംബൈയിലെ മൂന്ന് സീറ്റുകളാലാണ് ശിവസേന ഷിന്‍ഡേയും ശിവസേന ഉദ്ദവും ഇടഞ്ഞത്. ഇതില്‍ മൂന്നില്‍ രണ്ടും ഉദ്ദവ് താക്കറെ പിടിച്ചു. ഷിന്‍ഡേ വിഭാഗം ജയിച്ച ഏക സീറ്റ് കഷ്ടിച്ചാണ് പിടിച്ചെടുത്തത്. വെറും 47 വോട്ടിന്. മുംബൈ നഗരത്തിലെ മൊത്തം ആറ് ലോക്‌സഭാ സീറ്റില്‍ നാലും പിടിച്ചത് പ്രതിപക്ഷമായ മഹാവികാസ് അഘാഡിയാണ്. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ മുംബൈയിലെ 36 മണ്ഡലങ്ങളില്‍ 22 ഇടത്തും മഹാവികാസ് അഘാഡിയ്ക്ക് വേണ്ടി ഉദ്ദവ് താക്കറെയുടെ ശിവസേനയാണ് മല്‍സരിക്കുന്നത്. 11 ഇടത്ത് കോണ്‍ഗ്രസും 3 ഇടത്ത് ശരദ് പവാറിന്റെ എന്‍സിപിയും മുന്നണിയ്ക്കായി ഇറങ്ങും. ഷിന്‍ഡേ സേനയാകട്ടെ ബിജെപിയുടെ കടുംപിടുത്തത്തില്‍ 36 ല്‍ 15 ഇടത്ത് മാത്രമാണ് മഹായുതിയ്ക്ക് വേണ്ടി ഇറങ്ങുന്നത്. ബിജെപി സേനയുടെ ശക്തി കേന്ദ്രത്തില്‍ 18 ഇടത്താണ് മല്‍സരിക്കുന്നത്. അതായത് മഹായുതിയില്‍ ബിജെപി തന്നെയാണ് പ്രധാന സീറ്റുകളില്‍ ഷിന്‍ഡേ സേനയ്ക്കപ്പുറം നിന്ന് മല്‍സരിക്കുന്നത്. 11 സീറ്റില്‍ സേനകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ മല്‍സരിക്കും. 9 സീറ്റുകളില്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം മുന്‍ സഖ്യകക്ഷിയായ ബിജെപിയ്‌ക്കെതിരെ കൊമ്പുകോര്‍ക്കും. മുംബൈയില്‍ ശക്തി തെളിയിക്കാനായില്ലെങ്കില്‍ ശിവസേനകള്‍ക്ക് ഇരുമുന്നണിയിലും പ്രതാപം നഷ്ടമാകുമെന്നതിനാല്‍ മുംബൈ ഒരു ‘വാട്ടര്‍ലൂ’ ആകുമോയെന്ന പേടിയിലാണ് ഇരുകൂട്ടരും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ