ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവര്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍

രണ്ടു വഞ്ചിയില്‍ കാല്‍ വെയ്ക്കുക, കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാന്‍ നോക്കുക എന്നിത്യാദി പ്രയോഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പാകുമ്പോള്‍ കൃത്യമായ അര്‍ത്ഥം ഉണ്ടാകും. രണ്ട് തോണിയില്‍ കാല്‍വെച്ച് സുരക്ഷിതനാകുന്നതിനു പകരം എം.പി സ്ഥാനം രാജിവെച്ച് നേമത്ത് മത്സരിക്കാന്‍ കെ. മുരളീധരനെ കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചത് രാഷ്ട്രീയമായ മര്യാദയുടെ പേരിലാണ്. ശക്തരില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മാതൃകയായി കുഞ്ഞാലിക്കുട്ടിയുണ്ട്. ലോക്‌സഭാംഗത്വം ഒഴിഞ്ഞു കൊണ്ടാണ് നിയമസഭയിലേക്ക് അദ്ദേഹം മത്സരിക്കുന്നത്. രാജ്യസഭാംഗത്വം നിലനിര്‍ത്തിക്കൊണ്ട് നിയമസഭയിലേക്ക് മത്സരിക്കുന്ന സുരേഷ് ഗോപിക്ക് മാതൃകയായി സ്വപന്‍ദാസ് ഗുപ്തയുണ്ട്. രാജ്യസഭാംഗത്വം രാജിവെച്ചുകൊണ്ടാണ് അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ് സ്വപന്‍ദാസ് ഗുപീതയും സുരേഷ് ഗോപിയും. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനുള്ളില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയില്‍ ചേരാം. ആറുമാസം കഴിഞ്ഞാല്‍ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യതയുണ്ടാകും. അയോഗ്യത മറികടക്കുന്നതിനു വേണ്ടിയാണ് ഗുപ്തയുടെ രാജി. അനുവദനീയമായ സമയത്തിനകം സുരേഷ് ഗോപി ബി.ജെ.പിയില്‍ അംഗത്വമെടുത്തതിനാല്‍ അയോഗ്യതയില്ല.

സ്വപന്‍ദാസ് ഗുപ്ത

അയോഗ്യത സാങ്കേതികമായ പ്രശ്‌നമാണ്. അതിനേക്കാള്‍ പ്രധാനം മര്യാദകളാണ്. കലാരംഗത്തെ ശ്രേഷ്ഠതയെ അടിസ്ഥാനമാക്കിയാണ് സുരേഷ് ഗോപിയെ രാഷ്ട്രപതി രാജ്യസഭയിലേക്കെടുത്തത്. വിവിധ മേഖലകളില്‍ നിന്നായി പന്ത്രണ്ടു പേരാണ് നോമിനേറ്റഡ് അംഗങ്ങള്‍. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ടവകാശമില്ല. അവര്‍ പാര്‍ലമെന്റിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളാണ്. അവര്‍ അങ്ങനെ തന്നെ ആയിരിക്കണം. അതുകൊണ്ടാണ് ബി.ജെ.പി അനുഭാവിയായ ഗുപ്ത ബി.ജെ.പിയില്‍ ചേരാതിരുന്നത്. രാജ്യസഭയിലേക്ക് കക്ഷികള്‍ക്ക് നിയമസഭകളിലെ ആള്‍ബലം അനുസരിച്ച് ആരെയും ജയിപ്പിക്കാമെന്നിരിക്കേ നോമിനേഷന്‍ എന്ന ഏര്‍പ്പാട് അവസാനിപ്പിക്കേണ്ടതാണ്. ലോക്‌സഭയിലെ ആംഗ്‌ളോ- ഇന്ത്യന്‍ നോമിനേഷന്‍ പോലെ ഒഴിവാക്കേണ്ടതാണ് രാജ്യസഭയിലെ നാമനിര്‍ദേശം. സംസ്ഥാനങ്ങളുടെ സഭയായ രാജ്യസഭയില്‍ കേന്ദ്രം തോന്നുംപടി പന്ത്രണ്ടു പേരെ നോമിനേറ്റ് ചെയ്യുന്നത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ടതാണെങ്കിലും അത് ഭരണഘടനയുടെ സത്തയ്ക്ക് ചേര്‍ന്നതല്ല.

പ്രഥമ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ജി. ശങ്കരക്കുറുപ്പ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോള്‍ സഭ സ്വയം ബഹുമാനിതമാകുകയായിരുന്നു. അദ്ദേഹത്തെ പോലുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഭയുടെ അന്തസ് ഉയര്‍ത്തിയവരാണ്. മാനദണ്ഡം അപ്രത്യക്ഷമായപ്പോള്‍ തള്ളേണ്ടവരെ തള്ളാനുള്ള ഇടമായി മാറി രാജ്യസഭ. രാജ്ഭവനുകളും ഏറെക്കുറെ അങ്ങനെയായിട്ടുണ്ട്. രാജ്യസഭയിലും രാജ്ഭവനിലും തളയ്ക്കപ്പെടുന്നവര്‍ തിരഞ്ഞെടുപ്പിന്റെ ശംഖൊലി കേള്‍ക്കുമ്പോള്‍ കെട്ടുകള്‍ പൊട്ടിച്ചെത്തുന്നു. കുമ്മനം രാജശേഖരന്‍ അപ്രകാരം മിസോറമില്‍ നിന്ന് ഓടിയെത്തി രണ്ടാംവട്ടം കച്ചമുറുക്കുന്ന ആളാണ്.

പാര്‍ലമെന്റില്‍ നിന്ന് നിയമസഭയിലേക്ക് കെട്ടിയിറങ്ങാന്‍ ശ്രമിക്കുന്നത് എന്തിനായിരിക്കാം? മുകളില്‍ മടുപ്പാകുമ്പോള്‍ താഴേയ്ക്കിറങ്ങാന്‍ തോന്നും. ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റതിനു ശേഷം രാജ്യസഭയില്‍ ശ്രേഷ്ഠാംഗമായി തുടരുന്നതില്‍ അഭംഗിയുണ്ട്. മാനമുള്ളവര്‍ക്കേ അപമാനമുണ്ടാകൂ. നിയമസഭയിലേക്ക് മത്സരിച്ച് തോറ്റതിനു ശേഷം പാര്‍ലമെന്റില്‍ തുടരുന്നതും അന്തസില്ലായ്മയാണ്. സിനിമ പൊളിഞ്ഞാല്‍ സീരിയലിലും പിന്നെ നാടകത്തിലും അഭിനയിക്കാന്‍ പോകുമോ? നിയമത്തിനും സാങ്കേതികതയ്ക്കും അപ്പുറം ഔചിത്യം എന്ന ഒരു സംഗതിയുണ്ട്. അതിന്റെ പേരിലാണ് കെ. മുരളീധരനും സുരേഷ് ഗോപിയും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ പാര്‍ലമെന്റംഗത്വം രാജിവെയ്ക്കണമെന്നു പറയുന്നത്.

ഖജനാവില്‍ നിന്ന് പണം പറ്റുന്നവര്‍ മത്സരിക്കുന്നതിന് അയോഗ്യരാണ്. ഏറ്റവുമൊടുവില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് കോടതി മത്സരവിലക്ക് ഏര്‍പ്പെടുത്തി. പാര്‍ലമെന്റംഗം എന്ന നിലയില്‍ ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിച്ചു കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമോ എന്ന വിഷയവും പരിശോധിക്കേണ്ടതുണ്ട്. എം.പിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സേവനം തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുന്നതും അയോഗ്യതയ്ക്ക് കാരണമാകും. ഈ തത്ത്വമനുസരിച്ചാണ് ഇന്ദിര ഗാന്ധി പണ്ട് അയോഗ്യയാക്കപ്പെട്ടത്.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ