എന്താണ് സനാതന ധർമ്മം ?

രാമായണത്തിൽ രാമൻ ശംബൂകനെ കൊല്ലുന്നു . ചാതുർവർ ണ്യത്തിലെ വ്യവസ്ഥയനുസരിച്ചു ശൂദ്രന്റെ തൊഴിൽ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ വർണങ്ങളുടെ ദാസ്യവൃത്തിയാണ്. (കേരളത്തിൽ എ.ഡി 11 ആം നൂറ്റാണ്ടിലെ കുമാരനല്ലൂർ ക്ഷേത്ര ലിഖിതത്തിലാണ് നായർ എന്ന പദം ആദ്യം കാണുന്നത് . അതു വരെ ആ വിഭാഗം ശൂദ്രരായിരുന്നു ) ഈ നിയമം ലംഘിച്ചു ശംബൂക ൻത പസ് ചെയ്തതിന്റെ ഫലമായാണ്ഒരു ബ്രാഹ്മണ ബാലൻ മരിച്ചതെന്നു്ബ്രാഹ്മണർ രാജാവായ രാമനെ അറിയിച്ചതിനെ തുടർന്നാണ് , അദ്ദേഹം ഒരു മരത്തിൽ തല കീഴായി തൂങ്ങിക്കിടന്ന് തപസ് ചെയ്യുന്ന ശംബൂകന്റെ തലയറുത്തത്. ഇതോടെ, ബ്രാഹ്മണ ബാലന് ജീവൻ തിരിച്ചു കിട്ടിയത്രേ!

ഈ കൊലപാതകത്തിന്റെ സാരം; ചാതുർവർണ്യത്തിലെ വർണ വിഭജനത്തിലും തൊഴിൽ വിഭജനത്തിലും മാറ്റം വരാൻ പാടില്ല. മാത്രമല്ല, ചാതുർവർണ്യം ദൈവം സൃഷ്ടിച്ചതാണെന്നും ( ചാതുർവർണ്യം മയാസൃഷ്ടം) കുലസ്ത്രീകൾ വർണ സങ്കര മുണ്ടാക്കരുതെന്നും ഗീതയിൽ പറയുന്നു. ഇപ്രകാരം സംഭവിച്ചാൽ കൊല്ലണം. ഇതിന് തെളിവാണ് പാണ്ഡവ പക്ഷത്തായിരുന്നിട്ടും ഭീമന് വർണ്ണ സങ്കരത്തിലൂടെ ജനിച്ച ഘ ടോൽക്കചൻ വധിക്കപ്പെടുന്നത്. മഹാഭാരത്തിലെ ഈ വധം വർണ സങ്കരം തടയാൻ താൻ നടത്തിയതാണെന്ന് കൃഷ്ണൻ അവകാശപ്പെടുന്നുണ്ട്. മാത്രമല്ല , ഏക ലവ്യന്റെ പെരുവിരൽ മുറിച്ചതും അയാളാണത്രേ! ഇത്തരം നിയമങ്ങളും നിഷ്ഠൂര വൃത്തികളുമുൾക്കൊള്ളുന്ന ചാതുർവർണ്യമായിരുന്നു സനാതന ധർമ്മം.

ദയാനന്ദ സരസ്വതി ,ആര്യ സമാ ജി ലൂ ടെ ദേശീയതയായി സ്ഥാപനവൽക്കരിച്ച ചാതുർവർണ്യത്തെയും ആര്യൻ അധിനിവേശത്തേയും ബ്രാഹ്മണ മേധാവിത്വത്തേയും ആദർശ വൽക്കരിച്ചു കൊണ്ടാണ് തിലകൻ കോൺഗ്രസ് കെട്ടിപ്പടുക്കുന്നത്. 1936 ൽ ഡോ: ബി.ആർ. അംബേദ്കറിന്നെഴുതിയ കത്തിൽ (ജാതി ഉന്മൂലനം എന്ന പുസ്തകം കാണുക) ഗാന്ധി ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കുക മാത്രമല്ല, മനു സ്മൃതി നിയമാനുസൃതവും ദൈവികവുമായതു പോലെ ചാതുർവർണ്യവും അതുൾക്കൊള്ളുന്ന തൊഴിൽ വിഭജനവും ദൈവകൽപ്പനയുടെ ഭാഗമാക്കി. ഇതിന്നാധാരമായ ഗാന്ധിയുടെ വാദം തോട്ടിയുടേതുൾപ്പടെ എല്ലാ തൊഴിലും നല്ലതും മഹത്തുമാണെന്നാണ്. ഗാന്ധിയിലൂടെ സനാതന ധർമ്മം നിലനിറുത്തിയതിങ്ങനെയാണ്.

ബുദ്ധ,ജൈന ,ചാർവാകന്മാരുടെ പ്രത്യയ ശാസ്ത്ര പ്രചരങ്ങണളിലൂടെയും ,കാർഷിക സമ്പദ്ഘടനയുടെ ആവിർഭാവത്തോടെയുംക്രിസ്ത്വബ്ദം ആദ്യ നൂറ്റാണ്ടുകളിൽ രൂപം കൊണ്ടതാണ് ജാതി വ്യവസ്ഥ. ഇക്കാലത്ത് ബ്രാഹ്മണർ വേദോപനിഷത്തുക്കളിലെ മൂല്യങ്ങൾ – ഡോ: കെ.എസ് രാധാകൃഷ്ണന്റെ ഭാഷയിൽ പ്രമാണങ്ങൾ – പുരാണങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ( ഡോ: വിജയ് നാഥ് ) ചാതുർവർണ്യത്തിലെ തൊഴിൽ വിഭജനത്തെ വിപുലമാക്കിയത്. ഇതോടെ, ചാതുർവർണ്യത്തിലെ മൂല്യ വ്യവസ്ഥയും തൊഴിൽ വിഭജനവും സംയോജിച്ചു രൂപം കൊണ്ട ജാതി വ്യവസ്ഥയാണ് സനാതന ധർമ്മം.

മനുഷ്യത്വ വിരുദ്ധമായ ഈ സമ്പ്രദായം സനാതന ധർമ്മമായി വാഴ്ത്തപ്പെടുന്നത് ഹിന്ദു ദേവീ ദേവന്മാരും ആചാരാനുഷ്ഠാനങ്ങളും കീഴാളരുടേതു കൂടിയാക്കാനും , മെച്ചപ്പെട്ട പുതിയതൊഴിൽ മേഖല സവർണരുടേതു മാത്രമാക്കാനുമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് സംവരണ വിരുദ്ധ സമരം നിലനില്ക്കുന്നത്. ചുരുക്കത്തിൽ, സനാതന ധർമ്മത്തിന്റെ സമകാലീന ലക്ഷ്യംസവർണ മേധാവിത്വത്തെ ലോകാവസാനം വരെ നിലനിറുത്തുകയാണ്. ഈ തിരിച്ചറിവിലാണ് ഉദയനിധി ആദരവും പിന്തുണയും അർഹിക്കുന്നത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ