ജയ് ശ്രീറാമിന് പകരം ജയ് സിയാ റാം വിളിച്ച് മോദി; പുതിയ അടയാളവാക്യത്തിന് പിന്നിലെ രാഷ്ട്രീയം

മുജീബ് റഹമാൻ

കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ മോദി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും ‘ജയ് സിയാ റാം’ എന്ന വാക്കുകളുമായാണ്. പതിവായി മുഴക്കാറുള്ള, സംഘ്പരിവാറിന്റെ ഹിന്ദുത്വ, രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അടയാളവാക്യമായിരുന്ന ‘ജയ് ശ്രീറാം’ വിളിയിൽ നിന്നുള്ള ആ പിൻമടക്കം ബോധപൂർവമായ ഒരു പ്രതിച്ഛായാ നിർമ്മാണ കൗശലത്തിന്റെ ഭാഗമാണോ? അതോ പതിറ്റാണ്ടുകൾ പിന്നിട്ട പ്രചാരതന്ത്രങ്ങൾ പൂവണിഞ്ഞതോടെ ഇനിയാ മന്ത്രം വീണ്ടും തുടരേണ്ടതില്ല എന്ന് വെച്ചതാകുമോ?

സിയ അഥവാ സീതയുടെ നാമം ആർ.എസ്.എസ്- ബി.ജെ.പി വിദ്വേഷപ്രചാരണങ്ങളിലൊന്നും നാളിതുവരെ കേൾക്കാനില്ലായിരുന്നു, ഇന്നലത്തെ പരിപാടിക്ക് മുമ്പായി മോദിയും ഇതു പ്രയോഗിക്കുന്നതായി പറഞ്ഞു കേട്ടിട്ടില്ല.

ആണധികാര ഭാവത്തെ തറപ്പിച്ചു പറയുന്ന ‘ജയ് ശ്രീറാം’ ഇനിയും കലാപങ്ങളിലും അതിക്രമങ്ങളിലും ഒരു യുദ്ധാഹ്വാനമായി മുഴങ്ങാനാണിട. അതേ സമയം സ്ത്രീകളും അന്താരാഷ്ട്ര സമൂഹവുമടക്കമുള്ള വലിയ ഒരു വിഭാഗം ഭക്തസമൂഹത്തെ ആകർഷിക്കുന്നതിന് ആലോചിച്ചുറപ്പിച്ച ഒരു തന്ത്രത്തിന്റെ ഭാഗമാണ് സൗമ്യവും ഉൾച്ചേർന്ന് നിൽക്കുന്ന വിളിയാളമായ ‘ജയ് സിയാ റാം’.

(മുജീബ് റഹമാൻ TRACCS ലെ ഇംഗ്ലീഷ് എഡിറ്ററാണ്)

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്