എന്താണ് ആ ഉദ്യോഗസ്ഥനോട് സിഎമ്മിന്റെ താത്പര്യം? സുപ്രീം കോടതിയുടെ ചോദ്യം; 'മുഖ്യമന്ത്രി ഫ്യൂഡല്‍ മാടമ്പിയാകരുത്'

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യം കേരളത്തിലടക്കം രാഷ്ട്രീയത്തില്‍ പ്രസക്തമായ ഒന്നാണ്. ഒറ്റയ്‌ക്കൊരും തീരുമാനം അങ്ങെടുക്കാന്‍ മുഖ്യമന്ത്രിമാര്‍ ഫ്യൂഡല്‍ മാടമ്പിമാരോ നാട്ടു രാജാക്കന്മാരോ അല്ലെന്ന് ശക്തമായ ഭഷയില്‍ ഓര്‍മിപ്പിക്കുകയാണ് സുപ്രീം കോടതി. വിവാദ ഐഎഎസ് ഓഫിസറെ ഏകപക്ഷീയമായി നിര്‍ണായക പദവിയില്‍ നിയമിച്ചതാണ് ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നില്‍. രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആയാണ് ഐഎഫ്എസ് ഓഫീസര്‍ രാഹുലിനെ ധാമി നിയമിച്ചത്.

അനധികൃത മരംമുറിക്കേസില്‍ ആരോപണവിധേയനായ രാഹുലിനെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍നിന്നും അന്വേഷണ വിധേയമായി നീക്കിയിരുന്നു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും സിബിഐ അന്വേഷണവും നടക്കുന്നതിനിടിയിലാണ് ബിജെപി മുഖ്യമന്ത്രി പുതിയ നിയമനം നല്‍കിയത്. അതും സംസ്ഥാന വനംവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരടക്കം ഉന്നയിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് വിവാദ നിയമനം ഉണ്ടായത്. എല്ലാവരേയും അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുത്ത് വിവാദ ഐഎഫ്എസ് ഓഫിസര്‍ രാഹുലിനെ മുഖ്യമന്ത്രി ധാമി നിയമിച്ചത് എന്ത് പ്രത്യേക താല്‍പര്യത്തിലാണെന്നാണ് കോടതി ചോദിച്ചത്.

സര്‍ക്കാരിനെ നയിക്കുന്നവര്‍ രാജഭരണ കാലത്താണ് എന്ന് ധരിക്കരുത്. നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍മിക്കണം.മന്ത്രിയുടെയും ബ്യൂറോക്രാറ്റുകളായ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി വരെയുള്ളവരുടെ എതിര്‍പ്പുകള്‍ മറികടക്കുമ്പോള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി കാരണം പറയാത്തത്.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഫ്യൂഡല്‍ മാടമ്പിത്തരത്തെ തുറന്നുകാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്തത്.

മുഖ്യമന്ത്രിക്ക് എതിര്‍പ്പുകള്‍ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഉറച്ച ശബ്ദത്തില്‍ താക്കീത് നല്‍കി. തീരുമാനങ്ങളെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും പഴയ രാജാക്കന്മാരുടെ കാലം പോലെ തോന്നിയ പടി കാര്യങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രിമാര്‍ രാജാക്കന്മാരല്ലെന്നും കോടതി താക്കീത് നല്‍കി.

രാജ്യത്ത് പൊതുവായ ഒരു തത്വമുണ്ട്. സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്ക്, പണ്ട് രാജാക്കന്മാരെപ്പോലെ എന്തും ചെയ്യാമെന്നു വിചാരിക്കരുത്. നമ്മള്‍ ആ കാലത്തല്ല ഇപ്പോഴുള്ളത്. രാജാവ് എന്ത് പറഞ്ഞാലും അതുപോലെ തന്നെ നടക്കുമെന്ന കാലമല്ലിത്.

താങ്കള്‍ ഒരു മുഖ്യമന്ത്രിയായതിനാല്‍ എന്തും ചെയ്യാമെന്നാണോ എന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ തലകുനിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഒടുവില്‍ നിയമന ഉത്തരവ് മൂന്നാം തീയതി പിന്‍വലിച്ചുവെന്ന് കോടതിയെ അറിയിച്ചാണ് തടിയൂരിയത്. എല്ലാ വകുപ്പിലും കൈകടത്തുന്ന മന്ത്രിമാരുടെ അഭിപ്രായം വകവെയ്ക്കാതെ സ്വയം തീരുമാനമെടുക്കുന്ന എല്ലാ തമ്പുരാന്‍ സിഎമ്മുമാര്‍ക്കും കൂടിയുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയില്‍ നിന്നുള്ളത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി