എന്താണ് ആ ഉദ്യോഗസ്ഥനോട് സിഎമ്മിന്റെ താത്പര്യം? സുപ്രീം കോടതിയുടെ ചോദ്യം; 'മുഖ്യമന്ത്രി ഫ്യൂഡല്‍ മാടമ്പിയാകരുത്'

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യം കേരളത്തിലടക്കം രാഷ്ട്രീയത്തില്‍ പ്രസക്തമായ ഒന്നാണ്. ഒറ്റയ്‌ക്കൊരും തീരുമാനം അങ്ങെടുക്കാന്‍ മുഖ്യമന്ത്രിമാര്‍ ഫ്യൂഡല്‍ മാടമ്പിമാരോ നാട്ടു രാജാക്കന്മാരോ അല്ലെന്ന് ശക്തമായ ഭഷയില്‍ ഓര്‍മിപ്പിക്കുകയാണ് സുപ്രീം കോടതി. വിവാദ ഐഎഎസ് ഓഫിസറെ ഏകപക്ഷീയമായി നിര്‍ണായക പദവിയില്‍ നിയമിച്ചതാണ് ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നില്‍. രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആയാണ് ഐഎഫ്എസ് ഓഫീസര്‍ രാഹുലിനെ ധാമി നിയമിച്ചത്.

അനധികൃത മരംമുറിക്കേസില്‍ ആരോപണവിധേയനായ രാഹുലിനെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍നിന്നും അന്വേഷണ വിധേയമായി നീക്കിയിരുന്നു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും സിബിഐ അന്വേഷണവും നടക്കുന്നതിനിടിയിലാണ് ബിജെപി മുഖ്യമന്ത്രി പുതിയ നിയമനം നല്‍കിയത്. അതും സംസ്ഥാന വനംവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരടക്കം ഉന്നയിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് വിവാദ നിയമനം ഉണ്ടായത്. എല്ലാവരേയും അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുത്ത് വിവാദ ഐഎഫ്എസ് ഓഫിസര്‍ രാഹുലിനെ മുഖ്യമന്ത്രി ധാമി നിയമിച്ചത് എന്ത് പ്രത്യേക താല്‍പര്യത്തിലാണെന്നാണ് കോടതി ചോദിച്ചത്.

സര്‍ക്കാരിനെ നയിക്കുന്നവര്‍ രാജഭരണ കാലത്താണ് എന്ന് ധരിക്കരുത്. നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍മിക്കണം.മന്ത്രിയുടെയും ബ്യൂറോക്രാറ്റുകളായ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി വരെയുള്ളവരുടെ എതിര്‍പ്പുകള്‍ മറികടക്കുമ്പോള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി കാരണം പറയാത്തത്.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഫ്യൂഡല്‍ മാടമ്പിത്തരത്തെ തുറന്നുകാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്തത്.

മുഖ്യമന്ത്രിക്ക് എതിര്‍പ്പുകള്‍ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഉറച്ച ശബ്ദത്തില്‍ താക്കീത് നല്‍കി. തീരുമാനങ്ങളെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും പഴയ രാജാക്കന്മാരുടെ കാലം പോലെ തോന്നിയ പടി കാര്യങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രിമാര്‍ രാജാക്കന്മാരല്ലെന്നും കോടതി താക്കീത് നല്‍കി.

രാജ്യത്ത് പൊതുവായ ഒരു തത്വമുണ്ട്. സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്ക്, പണ്ട് രാജാക്കന്മാരെപ്പോലെ എന്തും ചെയ്യാമെന്നു വിചാരിക്കരുത്. നമ്മള്‍ ആ കാലത്തല്ല ഇപ്പോഴുള്ളത്. രാജാവ് എന്ത് പറഞ്ഞാലും അതുപോലെ തന്നെ നടക്കുമെന്ന കാലമല്ലിത്.

താങ്കള്‍ ഒരു മുഖ്യമന്ത്രിയായതിനാല്‍ എന്തും ചെയ്യാമെന്നാണോ എന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ തലകുനിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഒടുവില്‍ നിയമന ഉത്തരവ് മൂന്നാം തീയതി പിന്‍വലിച്ചുവെന്ന് കോടതിയെ അറിയിച്ചാണ് തടിയൂരിയത്. എല്ലാ വകുപ്പിലും കൈകടത്തുന്ന മന്ത്രിമാരുടെ അഭിപ്രായം വകവെയ്ക്കാതെ സ്വയം തീരുമാനമെടുക്കുന്ന എല്ലാ തമ്പുരാന്‍ സിഎമ്മുമാര്‍ക്കും കൂടിയുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയില്‍ നിന്നുള്ളത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും