ഇല്ലായ്മ 'കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക

കെ. സഹദേവൻ
‘ഇല്ലായ്മ’കളുടെ ആഘോഷമാണല്ലോ എങ്ങും.

കഴിഞ്ഞ ദിവസം തൻ്റെ ബാല്യകാല ‘ഇല്ലായ്മ’കളെക്കുറിച്ച് നരേന്ദ്ര മോദി സ്വയം മാധ്യമങ്ങളോട് സംസാരിക്കുന്നത് നാം കണ്ടു. പുതിയ ഷൂസ് വാങ്ങാൻ കാശില്ലാത്തതിനാൽ ചോക്കു പൊടി കൊണ്ട് ഷൂ വെളുപ്പിച്ചത് തൊട്ടുള്ള ‘ഇല്ലായ്മ’കഥകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. വീടില്ല, പണമില്ല, കാറില്ല, കടമില്ല, അങ്ങിനെ പോകുന്നു ഇല്ലായ്മ പട്ടിക…

”തൻ്റെ വീടു തരാം, പകരം താങ്കളുടെ വീട് രാജ്യത്തിന് സമ്മാനിക്കുമോ” എന്ന് രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയും ചെയ്തു മോദി.

മാധ്യമങ്ങളാകട്ടെ ഈ ‘ഇല്ലായ്മ’കളുടെ സമൃദ്ധി നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ പ്രധാന മന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്ര മോദിക്ക് വേറെയും ചില ‘ഇല്ലായ്മ’കളുണ്ട്. അത് മോദിയുടെ മാത്രം ഇല്ലായ്മകളല്ല. സംഘപരിവാർ ജനുസ്സിൽപ്പെട്ട, ആർ എസ് എസ് സ്കൂളിൽ പഠിച്ച സകലരുടെയുമാണ്.

ദാരിദ്ര്യത്തിൻ്റെ കഥ പറയേണ്ടി വരുമ്പോൾ സംഘപരിവാരങ്ങൾ ഇടക്കിടെ എടുത്തുപയോഗിക്കുന്ന മറ്റൊരു ‘ഇല്ലായ്മ’ക്കാരനെക്കുറിച്ച് പറയാം.

പേര്, പ്രതാപ് ചന്ദ്ര സാരംഗി
ഒഡീഷയിലെ നീലാൻഗിരി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ്. കേന്ദ്ര വ്യവസായ സഹമന്ത്രിയായും ഇരുന്നിട്ടുണ്ട്. കുടിലിൽ ആയിരുന്നു താമസം. സൈക്കിൾ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. കീറിയ ജുബ്ബയും മറ്റും. ഇല്ലായ്മകൾ പൂത്തു നിറഞ്ഞ മനുഷ്യൻ.

കന്ധമാലിൽ ക്രിസ്ത്യൻ സമൂഹത്തെ പച്ചയക്ക് വെട്ടിയരിഞ്ഞപ്പോഴും മാന്യ ദേഹത്തിൻ്റെ ‘ഇല്ലായ്മകൾ ‘ പൂത്തുലഞ്ഞു. കന്ധമാൽ കലാപത്തിന് നേരിട്ട് നേതൃത്യം വഹിച്ച മഹാനിൽ മനുഷ്യത്വത്തിൻ്റെയോ കാരുണ്യത്തിൻ്റെയോ കണിക പോലും ഇല്ലായിരുന്നു.

1999ൽ ഒഡീഷയിലെ കേവുംഝാറിൽ വെച്ച് ഗ്രഹാം സ്റ്റെൻ എന്ന ക്രിസ്ത്യൻ പാതിരിയെയും ഭാര്യയെയും അവരുടെ പിഞ്ചു കുഞ്ഞുങ്ങളെയും ബജ്രംഗ്ദൾ പ്രവർത്തകർ ജീവനോടെ ചുട്ടെരിച്ചപ്പോഴും അക്കാലത്ത് ബജ്രംഗ്ദൾ സംസ്ഥാന നേതാവായിരുന്ന പ്രതാപ് സാരംഗിയിലെ മനുഷ്യത്വം ‘ഇല്ലായ്മ’ തന്നെയാണ് പുറമേക്ക് ചാടിയത്. ഈ ‘ഇല്ലായ്മ ‘ യ്ക്ക് കിട്ടിയ പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവി.

മോദി അടക്കമുള്ള സംഘപരിവാരങ്ങൾക്ക് യഥാർത്ഥത്തിലുള്ള ‘ഇല്ലായ്മകൾ’ ഇവയാണ്;

ഭരണഘടനയോട് കൂറില്ലായ്മ,
ജനാധിപത്യത്തിൽ വിശ്വാസമില്ലായ്മ,
മാനവികതയോട് ആദരവില്ലായ്മ,
ഇതര മതങ്ങളോട് സഹിഷ്ണുതയില്ലായ്മ,
മതനിരപേക്ഷതയെ അംഗീകരിക്കായ്ക ,
ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കായ്ക,
വൈവിധ്യങ്ങളെ ഉൾക്കൊള്ളായ്ക…

ഈ ‘ഇല്ലായ്ക’കളാണ് രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നത്. സംഘപരിവാരത്തെ രാജ്യത്തു നിന്ന് തൂത്തെറിയേണ്ടതും ഇതുകൊണ്ടുതന്നെ….

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ