'മോദി തന്നെ മൂന്നാം വട്ടവും, ഒറ്റയ്ക്ക് ഞങ്ങള്‍ 370 തികയ്ക്കും', പ്രതിപക്ഷ ബെഞ്ച് അവര്‍ക്കായി കാത്തിരിക്കുകയാണെന്ന് അമിത് ഷാ; തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും

സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറയുക മാത്രമല്ല 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി തന്നെ തുടര്‍ച്ചയായ മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ അമിത് ഷാ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളില്‍ വിജയിക്കുമെന്നും പറഞ്ഞുവെച്ചു. എന്‍ഡിഎ 400 സീറ്റുകളില്‍ അധികം നേടുമെന്ന് ഉറപ്പിച്ചു പറയാനും ബിജെപിയുടെ ചാണക്യന്‍ മടിച്ചില്ല.

ഒരു സസ്‌പെന്‍സിനും 2024ല്‍ വകയില്ലെന്നാണ് അമിത് ഷായുടെ നിരീക്ഷണം. കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇക്കുറിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കണമെന്ന് അറിയാം. പ്രതിപക്ഷ ബെഞ്ച് അവര്‍ക്കായി കാത്തിരിക്കുകയാണെന്ന് പറയാനും ഷായ്ക്ക് മടിയുണ്ടായില്ല.

ഞങ്ങള്‍ മുന്‍ സംസ്ഥാനമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിയെ 370 സീറ്റുകളും എന്‍ഡിഎയെ 400-ലധികം സീറ്റുകളും നല്‍കി അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഇതിനൊപ്പം പൗരത്യ ഭേദഗതിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയതാണെന്നാണ് അമിത് ഷാ പറയുന്നത്. സിഎഎയുടെ പേരില്‍ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നും കൊടിയ പീഡനകാലത്തിനു ശേഷം ഇന്ത്യയിലെത്തിയവര്‍ക്കു പൗരത്വം നല്‍കാന്‍ മാത്രമാണു സിഎഎ ഉദ്ദേശിക്കുന്നതെന്നും ഇതു ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാനുള്ളതല്ലെന്നും ബിജെപി നേതാവ് പറയുന്നു.

ബിജെപി അയോധ്യ രാമക്ഷേത്രത്തിന് ശേഷം തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി കാണുന്ന ഏകീകൃത സിവില്‍ കോഡും കേന്ദ്ര ആഭ്യന്തര മന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ കാര്യമാണിതെന്നാണ് അമിത് ഷാ വിശദീകരിക്കുന്നത്. പ്രീണന രാഷ്ട്രീയം മൂലം കോണ്‍ഗ്രസ് ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് ഷായുടെ നിരീക്ഷണം.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണെന്നും ഒരു മതേതര രാജ്യത്തിനു മതാധിഷ്ഠിത സിവില്‍ കോഡുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞു. ഇതിനൊപ്പം തന്നെ ബിജെപി തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ഏതറ്റം വരേ പോകുമെന്നുള്ള കാര്യം തങ്ങളുടെ വോട്ട് ബാങ്കിന് ഉറപ്പു നല്‍കുകയാണ് അമിത് ഷാ. അയോധ്യ തന്നെയാണ് ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രൂവീകരണത്തിന് ബിജെപി ഉപയോഗിക്കുന്നത്. 500-550 വര്‍ഷങ്ങളായി രാമ ജന്മ സ്ഥലമായി രാജ്യത്തെ ആളുകള്‍ കാണുന്ന അയോധ്യയില്‍ ക്ഷേത്രം ഉണ്ടാക്കാനാകാത്തത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണെന്ന് വരുത്തുകയാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതും നടപ്പാക്കുന്നതും.

പ്രീണന രാഷ്ട്രീയം മൂലം എല്ലാം തടഞ്ഞത് കോണ്‍ഗ്രസാണെന്ന രീതിയിലാണ് പ്രസംഗത്തില്‍ അമിത് ഷാ കാര്യം അവതരിപ്പിക്കുന്നത്. അതുവഴി ഭൂരിപക്ഷ സമുദായം ആഗ്രഹിക്കുന്നതെല്ലാം നടപ്പാക്കാന്‍ പ്രാപ്തിയുള്ള ഞങ്ങളെ തന്നെ ഇനിയും തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് കൊള്ളാമെന്നതാണ് അമിത് ഷായുടെ ലൈന്‍. എന്തായാലും 2024ല്‍ വെറുപ്പിന്റെ കടയിലേക്കാണോ വോട്ട് കൂടുതല്‍ എന്നത് മാത്രം നോക്കിയാല്‍ അറിയാം മതേതര ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന്!.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ