'സത്യം ഇതാണ് അല്ലാതെ അവര്‍ കാണിക്കുന്നതല്ല'; യോഗിയുടെ യുപിയിലെ ഇരുട്ട്

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്ഘടനയെന്ന നീതി ആയോഗിന്റെ വാക്കുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് വലിയ പ്രബന്ധങ്ങള്‍ സൃഷ്ടിക്കുന്ന മോദി രാജിലെ ഇന്ത്യയുടെ യഥാര്‍ത്ഥസ്ഥിതിയുടെ പരിഛേദം അയോധ്യ ആരതിയില്‍ ഇരുട്ടുമൂടി കിടപ്പുണ്ട്. അയോധ്യയിലെ ദീപോത്സവം കൊണ്ട് ലോകറെക്കോര്‍ഡുകള്‍ നേടി യോഗി ആദിത്യനാഥ് ലോകത്തിന് മുന്നില്‍ പ്രഭചൊരിഞ്ഞ അയോധ്യയല്ല മിന്നിച്ചിമ്മിയ ക്യാമറകള്‍ക്കപ്പുറത്തെ സരയൂതീരം. എണ്ണത്തില്‍ ലക്ഷങ്ങളുള്ള ആരതി ദീപങ്ങള്‍ അണച്ചു ബാക്കിയാവുന്ന ഇത്തിരി എണ്ണയ്ക്ക് വേണ്ടി പാത്രവുമായി പടിക്കെട്ടുകളിലേക്ക് ഇറങ്ങുന്ന നൂറു കണക്കിന് സാധാരണക്കാരാണ് യോഗിയുടെ ഉത്തര്‍പ്രദേശിന്റെ നേര്‍ചിത്രം.

ദാരിദ്ര്യവും തൊഴിലില്ലായ്മയും വലച്ച ഒരു സമൂഹത്തിന്റെ ഇരുട്ടുവീണ ജീവിതത്തിന് മുകളിലാണ് 26 ലക്ഷം ചിരാതുകള്‍ തെളിച്ചുള്ള റെക്കോര്‍ഡ് ആഘോഷം. ഉത്തര്‍പ്രദേശിന്റെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് അയോധ്യയുടെ മുഖം വെളിവാക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞത് സത്യം ഈ ദൃശ്യങ്ങളാണ്, അല്ലാതെ അവര്‍ ലോകത്തെ കാണിച്ചു കൊടുക്കാന്‍ വേണ്ടി തീര്‍ത്ത കാഴ്ചകളല്ല, അവര്‍ അത് കാണിച്ചു തിരിച്ചുപോയി. പക്ഷേ സത്യം ഇതാണ്. പ്രകാശത്തിന് ശേഷമുള്ള ഈ അന്ധകാരം ഒട്ടുനല്ലതിനല്ല.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം