വിധി റിലീസ് നീട്ടിവെച്ചു. ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഇന്ന്  പുറത്തിറങ്ങേണ്ടിയിരുന്ന ‘വിധി’ എന്ന ചിത്രത്തിന് ചില നിയമതടസ്സങ്ങള്‍ ഉണ്ടായതിനാല്‍  റിലീസ് നീട്ടിവെച്ചു. ഉടനെ തന്നെ റിലീസ് തീയതി അറിയിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം അറിയിച്ചു.

ഒരു ഫ്‌ളാറ്റ് പൊളിക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ട കഥയാണ് വിധി. ചിത്രീകരണം ആരംഭിക്കുംമുമ്പേ മരടിലെ ഫ്‌ളാറ്റ് സംഭവവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ചിത്രീകരണം തടയാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീട് സിനിമ പുറത്തിറങ്ങാതിരിക്കാനായി അണിയറപ്രവര്‍ത്തകര്‍ക്ക് ഓഫറുകള്‍ വന്നു. എന്നാല്‍ ചിത്രം പുറത്തിറക്കാന്‍തന്നെ തീരുമാനിക്കുകയായിരുന്നു.

കോടതി വ്യവഹാരങ്ങളില്‍ സിനിമക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ആദ്യത്തെ പേരായ മരട് 357 മാറ്റി വിധി എന്ന പേര് സ്വീകരിച്ചതും ഒരു കൗതുകം. ചിത്രം ആരെയും ലക്ഷ്യമിട്ടുകൊണ്ടല്ല എന്നും ഒരു ഫ്‌ളാറ്റ് സമുച്ചയവും അതിലെ താമസക്കാരും ആ പ്രദേശത്തെ ജനങ്ങളുമായുള്ള ബന്ധങ്ങളുമെല്ലാം പ്രതിപാദിക്കുന്ന കഥയാണ് ഇതിലുള്ളതെന്ന് സംവിധായകന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റ് കഥയിലെ ഒരു ഭാഗം മാത്രമാണ്, ഇതിന് സമാന്തരമായ മറ്റൊരു കഥകൂടി സിനിമയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ