ഇടതു മുന്നണിയില്‍ നില്‍ക്കക്കള്ളിയില്ലാതെ ജോസ് കെ. മാണി

ഇടതു മുന്നണിയില്‍ ജോസ് കെ മാണിക്ക് നില്‍ക്കക്കള്ളിയില്ലാതെയായിരിക്കുകയാണ്. പാലായില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ചരട് വലിക്കുകയും, നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ധിക്കുകയും സി പി എം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ തന്നെ പാല നഗരസഭാ ചെയര്‍മാനാക്കാന്‍ സി പിഎം തിരുമാനിച്ചതോടെ ഇടതു മുന്നണിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന തിരിച്ചറിവിലാണ് ജോസ് കെ മാണി.

തന്റെ കൗണ്‍സിലറുടെ തല തല്ലിപ്പൊളിക്കുകയും തന്നെ പാലായിയില്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയതയാള്‍ തന്റെ മുമ്പില്‍ കൂടി പാലാ മുനിസപ്പല്‍ ചെയര്‍മാനായി കൊടി വച്ച കാറില്‍ പായുന്നത് ജോസ് കെ മാണിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ബിനു പുളിക്കക്കണ്ടമാകട്ടെ കോണ്‍ഗ്രസില്‍ തുടങ്ങി , കേരളാ കോണ്‍ഗ്രസ്, ബി ജെ പി എന്നിവയിലൂടെ സി പി എമ്മില്‍ എത്തിയ ആളാണ്. പാലാ നഗരസഭയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ജയിച്ച ഏക അംഗം. ബിനുവിനെ ചെയര്‍മാനാക്കണമെന്ന് സി പി എം നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ടാണ്.

എന്നാല്‍ തന്നെ തോല്‍പ്പിക്കാന്‍ ചരട് വലിച്ചയാളെ എങ്ങിനെ തന്റെ പാര്‍ട്ടിയുടെ പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍മാന്‍ ആക്കുമെന്നാണ് ജോസ് കെ മാണി ചോദിക്കുന്നത്. യു ഡി എഫ് വിട്ടു വന്നപ്പോഴുള്ള സ്‌നേഹം ഇപ്പോള്‍ ഇടതുമുന്നണിക്ക് തന്നോടില്ലന്നും ജോസ് കെ മാണി മനസിലാക്കുന്നുണ്ട്. എന്നാല്‍ മുന്നണി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും ഇപ്പോള്‍ കഴിയുന്നുമില്ല.

കേരളാ കോണ്‍ഗ്രസ് എം ഇടതു മുന്നണിയില്‍ തുടരുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ക്കുള്ളത്. അതവര്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജോസ് കെ മാണിയെ ഇടതു മുന്നണിയിലേക്ക് തള്ളിവിട്ടതിന് പിന്നിലും ക്രൈസ്തവ മത മേലധ്യക്ഷന്‍മാരായിരുന്നുവെങ്കിലും യാതൊരു പ്രയോജനവും അത് കൊണ്ട് തങ്ങള്‍ക്കുണ്ടായില്ലന്ന് മാത്രമല്ല, മുഖ്യമന്ത്രിയടക്കം ആരും തങ്ങളെ കേള്‍ക്കുന്നില്ലന്നുമാണ് ബിഷപ്പുമാരുടെ പരാതി. കത്തോലിക്കാ സഭകളുടെ ആശീര്‍വാദത്തോടെ ലത്തീന്‍ സഭ നടത്തിയ വിഴിഞ്ഞം സമരത്തെ പൊളിച്ചടുക്കിയതോടെ കത്തോലിക്കാ ബിഷപ്പുമാര്‍ ആകെ പരുങ്ങലിലായിരുന്നു..

ക്രൈസ്തവ സഭകള്‍ ഏറെക്കുറെ എല്ലാവരും പിണറായി വിജയനും സി പിഎമ്മിനും എതിരായിക്കഴിഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം നിയോജക മണ്ഡലം സി പിഎം ഏറ്റെടുക്കുമോ എന്ന പേടിയും ജോസ് കെ മാണിക്ക് നന്നായുണ്ട്. ഇപ്പോഴത്തെ എം പി ജോസ് കെ മാണിയുടെ പാര്‍ട്ടിക്കാരനായ തോമസ് ചാഴിക്കാടനാണ്. അടുത്ത തവണ യു ഡി എഫ് കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ആയിരിക്കും കോട്ടയത്ത് മല്‍സരിപ്പിക്കുക എന്ന കാര്യം തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ തോമസ് ചാഴിക്കാടന് അവിടെ സാധ്യത കുറവാണെന്ന് ഇടതു മുന്നണി കേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കുന്നു. ആ സീറ്റ് സി പി എം കൈവശപ്പെടുത്തിയാല്‍ പിന്നെ നാണക്കേടുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയില്ലന്നും ജോസ് കെ മാണിക്ക് നന്നായി അറിയാം. പകരം കിട്ടുന്ന ഇടുക്കിയില്‍ മല്‍സരിച്ച് ജയിക്കുക നിലവിലെ അവസ്ഥയില്‍ അസാധ്യമാണ്.

മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിക്കാനുള്ള ബന്ധം പോലും കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഇപ്പോഴില്ല. എന്നാല്‍ പിണറായി വിജയനാകട്ടെ അക്കാര്യത്തില്‍വിഷമമൊന്നും ഇല്ലാ താനും. മുസ്‌ളീം സംഘടനകളുമായി താന്‍ കാത്തൂസൂക്ഷിക്കുന്ന ബന്ധം അദ്ദേഹത്തിന് അത്രക്കാത്മവിശ്വാശം നല്‍കുന്നുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രകടനം മോശമായാല്‍ മുസ്‌ളീം ലീഗ് പതിയെ യുഡി എഫ് വിടും. അതോടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് ഇടതുമുന്നണിയില്‍ ഇപ്പോള്‍ ഉള്ള സ്വാധീനം കൂടി നഷ്ടമാകും.

ഇല്ലത്തു നിന്നറിങ്ങുകയും ചെയ്തു, അമ്മാത്തെത്തിയുമില്ല എന്ന നിലയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. ആഘോഷമായി യു ഡി എഫില്‍ നിന്നിറങ്ങിയെങ്കിലും എല്‍ ഡി എഫിലെത്തി പൊറുതി തുടങ്ങിയപ്പോള്‍ മരണ വീടുപോലായി പാര്‍ട്ടിയിലെ അവസ്ഥ. ഏക മന്ത്രി റോഷി അഗസ്റ്റിനാകട്ടെ സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും സി പി എമ്മിന്റെ അനുമതിയോടെയെ ചെയ്യാന്‍ കഴിയുയുള്ളു. ചുരുക്കത്തില്‍ ജോസ് കെ മാണിയെയും കേരളാ കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം ഇടതു മുന്നണി പ്രവേശനം മൊത്തത്തില്‍ നഷ്ടക്കച്ചവടമായിരിക്കുകയാണ്.

Latest Stories

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്

കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍; വിവരങ്ങള്‍ പുറത്തുവിട്ട് സംഘാടകര്‍

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍; നടപടി മതസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍