എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

The ghost of Godhra still Haunts You (ദ ഗോസ്റ്റ് ഓഫ് ഗോധ്ര സ്റ്റില്‍ ഹോണ്ട്‌സ് യു, ഗോധ്രയുടെ പ്രേതം നിങ്ങളെ വേട്ടയാടുന്നില്ലേ?), 2007ല്‍ കരണ്‍ ഥാപ്പര്‍ എന്ന ജേണലിസ്റ്റ് മുഖത്ത് നോക്കി ചോദിച്ച ചോദ്യത്തിന് ഒരു ഗ്ലാസ് വെള്ളം കുടിച്ച് മൈക്ക് ഊരിവെച്ചു ഇറങ്ങിപ്പോയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഇന്നും തേച്ചുമാച്ചു കളയാന്‍ കഴിയാത്ത വീഡിയോ ശകലമാണ്. പ്രേം ശങ്കര്‍ ജാ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് Godhra, Where the fall of India’s Democracy began എന്നാണ്. ഇന്ത്യയുടെ ജനാധിപത്യം വീണടിയാന്‍ തുടങ്ങിയ ഇടമെന്ന്. 2002 ഫെബ്രുവരി 27-ന് കത്തിയെരിഞ്ഞ തീവണ്ടിയും – അതിനു ചുറ്റും കെട്ടിച്ചമച്ച നുണകളും വ്യാജ പ്രചാരണങ്ങളും പിന്നീടുണ്ടായ കലാപവും നരേന്ദ്ര മോദിയെ ഗുജറാത്തില്‍ അധികാരത്തില്‍ നിലനിര്‍ത്തുകയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള പാതയിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തുവെന്ന് ആ ലോഖനത്തില്‍ പ്രേം ശങ്കര്‍ ജാ പറഞ്ഞുവെയ്ക്കുന്നുണ്ട്.

ഇനി പ്രേം ശങ്കര്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര സഭയിവും ലോകബാങ്കിലും സേവനമനുഷ്ടിക്കുകയും പിന്നെ മുന്‍ പ്രധാനമന്ത്രിയുടെ ഇന്‍ഫര്‍മേഷന്‍ ഉപദേശകനുമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്ത ആളെ രാഷ്ട്രീയത്തിന്റെ അളവുകോലില്‍ ഖണ്ഡിച്ചാലും ചരിത്രം തിരുത്തപ്പെടുകയില്ല. 2001ല്‍ ആണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. കേശുഭായി പട്ടേല്‍ എന്ന ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് മോദി ആ സ്ഥാനത്തേക്ക് വരുന്നത്. 98ലാണ് ആ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മൂന്ന് കൊല്ലം കേശുഭായ് പട്ടേല്‍ ഭരിച്ചു, അന്ന് ഉപമുഖ്യമന്ത്രിയാകാന്‍ മോദിയെ വിളിച്ചെങ്കിലും എല്‍കെ അദ്വാനിയോടും എ ബി വാജ്‌പേയോടും മോദി പറഞ്ഞത്, ‘going to be fully responsible for Gujarat or not at all’ ഒന്നെങ്കില്‍ ഗുജറാത്തിന്റെ പൂര്‍ണ ചുമതലക്കാരനാകും അല്ലെങ്കില്‍ മറ്റൊന്നിനും ഇല്ല’. അങ്ങനെ ഉപ സ്ഥാനം ഒഴിവാക്കി മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിരുന്ന നരേന്ദ്ര മോദിയ്ക്ക് കേശുഭായ് പട്ടേലിന്റെ അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം 2001 ഒക്ടോബറില്‍ കിട്ടുന്നു. അഞ്ച് മാസത്തിന് ശേഷം മോദി ഭരണത്തില്‍ നിര്‍ണായകമായ രണ്ട് കാര്യങ്ങള്‍ 2002 ഫെബ്രുവരിയില്‍ സംഭവിക്കുന്നു. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ഫെബ്രുവരി 24ന് ബൈ ഇലക്ഷനില്‍ വിജയിച്ച് ഗുജറാത്ത് നിയമസഭയിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദിയെത്തി. പിന്നീടാണ് ഫെബ്രുവരി 27ന് ഗോധ്ര സംഭവവും അതിന് ശേഷം മൂന്ന് ദിവസക്കാലത്തേക്ക് സര്‍ക്കാരും പൊലീസും നോക്കുകുത്തിയായി നിന്നുണ്ടായ വംശഹത്യയുടെ ചോരമണക്കുന്ന ചരിത്രവും.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി