എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

The ghost of Godhra still Haunts You (ദ ഗോസ്റ്റ് ഓഫ് ഗോധ്ര സ്റ്റില്‍ ഹോണ്ട്‌സ് യു, ഗോധ്രയുടെ പ്രേതം നിങ്ങളെ വേട്ടയാടുന്നില്ലേ?), 2007ല്‍ കരണ്‍ ഥാപ്പര്‍ എന്ന ജേണലിസ്റ്റ് മുഖത്ത് നോക്കി ചോദിച്ച ചോദ്യത്തിന് ഒരു ഗ്ലാസ് വെള്ളം കുടിച്ച് മൈക്ക് ഊരിവെച്ചു ഇറങ്ങിപ്പോയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഇന്നും തേച്ചുമാച്ചു കളയാന്‍ കഴിയാത്ത വീഡിയോ ശകലമാണ്. പ്രേം ശങ്കര്‍ ജാ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് Godhra, Where the fall of India’s Democracy began എന്നാണ്. ഇന്ത്യയുടെ ജനാധിപത്യം വീണടിയാന്‍ തുടങ്ങിയ ഇടമെന്ന്. 2002 ഫെബ്രുവരി 27-ന് കത്തിയെരിഞ്ഞ തീവണ്ടിയും – അതിനു ചുറ്റും കെട്ടിച്ചമച്ച നുണകളും വ്യാജ പ്രചാരണങ്ങളും പിന്നീടുണ്ടായ കലാപവും നരേന്ദ്ര മോദിയെ ഗുജറാത്തില്‍ അധികാരത്തില്‍ നിലനിര്‍ത്തുകയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള പാതയിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തുവെന്ന് ആ ലോഖനത്തില്‍ പ്രേം ശങ്കര്‍ ജാ പറഞ്ഞുവെയ്ക്കുന്നുണ്ട്.

ഇനി പ്രേം ശങ്കര്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര സഭയിവും ലോകബാങ്കിലും സേവനമനുഷ്ടിക്കുകയും പിന്നെ മുന്‍ പ്രധാനമന്ത്രിയുടെ ഇന്‍ഫര്‍മേഷന്‍ ഉപദേശകനുമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്ത ആളെ രാഷ്ട്രീയത്തിന്റെ അളവുകോലില്‍ ഖണ്ഡിച്ചാലും ചരിത്രം തിരുത്തപ്പെടുകയില്ല. 2001ല്‍ ആണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. കേശുഭായി പട്ടേല്‍ എന്ന ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് മോദി ആ സ്ഥാനത്തേക്ക് വരുന്നത്. 98ലാണ് ആ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മൂന്ന് കൊല്ലം കേശുഭായ് പട്ടേല്‍ ഭരിച്ചു, അന്ന് ഉപമുഖ്യമന്ത്രിയാകാന്‍ മോദിയെ വിളിച്ചെങ്കിലും എല്‍കെ അദ്വാനിയോടും എ ബി വാജ്‌പേയോടും മോദി പറഞ്ഞത്, ‘going to be fully responsible for Gujarat or not at all’ ഒന്നെങ്കില്‍ ഗുജറാത്തിന്റെ പൂര്‍ണ ചുമതലക്കാരനാകും അല്ലെങ്കില്‍ മറ്റൊന്നിനും ഇല്ല’. അങ്ങനെ ഉപ സ്ഥാനം ഒഴിവാക്കി മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിരുന്ന നരേന്ദ്ര മോദിയ്ക്ക് കേശുഭായ് പട്ടേലിന്റെ അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം 2001 ഒക്ടോബറില്‍ കിട്ടുന്നു. അഞ്ച് മാസത്തിന് ശേഷം മോദി ഭരണത്തില്‍ നിര്‍ണായകമായ രണ്ട് കാര്യങ്ങള്‍ 2002 ഫെബ്രുവരിയില്‍ സംഭവിക്കുന്നു. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ഫെബ്രുവരി 24ന് ബൈ ഇലക്ഷനില്‍ വിജയിച്ച് ഗുജറാത്ത് നിയമസഭയിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദിയെത്തി. പിന്നീടാണ് ഫെബ്രുവരി 27ന് ഗോധ്ര സംഭവവും അതിന് ശേഷം മൂന്ന് ദിവസക്കാലത്തേക്ക് സര്‍ക്കാരും പൊലീസും നോക്കുകുത്തിയായി നിന്നുണ്ടായ വംശഹത്യയുടെ ചോരമണക്കുന്ന ചരിത്രവും.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി