മോദിയുടെ 'ഇടിത്തീ' പ്രയോഗമായ ഭായിയോം ബഹനോം... പ്രിയങ്ക തിരിച്ചിടുന്നു, ഇനി മുതല്‍ ബഹനോം..ഭായിയോം.....മാതൃകയാക്കിയത് മലയാളത്തെ

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ ഭീതിയുണര്‍ത്തുന്ന അഭിസംബോധനയാണ് ഭായിയോം ബഹനോം..എന്നത്. 2016 നവംബര്‍ എട്ടിന് രാത്രി നോട്ട് നിരോധന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് രാജ്യത്തെ പ്രജകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബോധന ചെയ്തത് ഭായിയോം….ബഹനോം……….എന്ന് പറഞ്ഞാണ്. പിന്നീട് ഇടിത്തീ ആയി മാറിയ ആ പ്രഖ്യാപനത്തെ തുടര്‍ന്ന് വരാനിരിക്കുന്ന വന്‍ദുരന്തത്തെ കാണിക്കാനായി ഭായിയോം…എന്ന പ്രയോഗം സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങി.

ഇത് തിരിച്ചിടുകയാണ് പുതിയ തിരഞ്ഞെടുപ്പില്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പൊതുവെ ഉത്തരേന്ത്യയില്‍ അഭിസംബോധനയില്‍ (ഭായിയോം ബഹനോം…) പുരുഷന്‍മാരാണ് മുന്നില്‍. എന്നാല്‍ മലയാളത്തിലടക്കം സഹോദരീ സഹോദരന്‍മാരാണ്. പ്രിയങ്ക ഇക്കാര്യത്തില്‍ കേരളത്തെയാണ് മാതൃകയാക്കിയിരിക്കുന്നത്.

മോദിയ്‌ക്കെതിരെ ട്രോളര്‍മാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തിരിച്ചിടുമ്പോള്‍ സദസ്യര്‍ അമ്പരക്കുന്നുവെന്നത് തന്നെ പ്രിയങ്കയുടെ പ്രയോഗം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന് തെളിവാണ്. രണ്ട് കാര്യങ്ങളാണ് പ്രിയങ്ക ബഹനോം ഔര്‍ ഭായിയോം….. പ്രയോഗത്തിലൂടെ പറയാതെ പറയുന്നത്.

ഒന്ന്, കോണ്‍ഗ്രസ് സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നു. രണ്ട്, സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് അവര്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നു. അതേസമയം രാജ്യം ഭീതിയോടെ മാത്രം ശ്രവിക്കുന്ന ഒന്നാക്കി ഭായിയോം..ബഹനോം പ്രയോഗത്തെ മോദി മാറ്റിയിരിക്കുന്നുവെന്ന് പറയാതെ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക