കർണാടകയിലെ പ്രധാന ന​ഗരങ്ങളിൽ സ്ഫോടനം നടത്താൻ ജമാ അത്തുൽ മുജാഹിദ്ദീൻ പദ്ധതിയിട്ടിരുന്നു; എൻ.ഐ.എ

ബംഗളൂരു നോർത്തിലെ സോളദേവനഹള്ളിയിലെ വീട്ടിൽ നിന്നും ബോംബ് നിർമ്മിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു. പശ്ചിമ ബം​ഗാളിലെ ബർദ്വാനിൽ 2014- ലുണ്ടായ ബോംബ് സ്ഫോടനം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘമാണ് ഇവ കണ്ടെടുത്തത്.

ഇലക്ട്രോണിക് ഉപകരണ വസ്തുക്കളും ബോംബ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഫോടക വസ്തുക്കളുടെ ശേഖരവുമാണ് കണ്ടെത്തിയത്.

ഇതിന് മുമ്പ് അറസ്റ്റിലായ ജമാ അത്തുൽ മുജാഹിദ്ദീൻ പ്രവർത്തകനായ ഹബീബുർ റഹമാനിൽ (27) നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് ബോംബു നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ കണ്ടെത്തിയത്.

കർണാടകത്തിലെ പ്രധാന ന​ഗരങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ ജമാ അത്തുൽ മുജാഹിദ്ദീൻ പദ്ധതിയിട്ടതായാണ് എൻ.ഐ.എക്ക് വിവരം ലഭിച്ചിരുന്നത്.

ബംഗാളിലെ സ്ഫോടനത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ എൻ..ഐഎ കർണാടകയിലെ ദൊഡ്ഡബെല്ലാപൂരിൽ നിന്നാണ് പിടികൂടിയത്. സ്ഫോടനം നടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രധാരിയായ ഇയാൾക്കെതിരെ രാജ്യദ്രോഹം ചുമത്തിയായിരുന്നു കേസെടുത്തത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ